ലിസിജോസ് കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ?

Share News

അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നുവോ?

കൊതമംഗലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ലിസി ജോസ്സിന് കൂടുതൽ സാധ്യതയേറി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് യു.ഡി.എഫ് സീറ്റ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഒരിക്കൽ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിച്ച് വിജയം ഉറപ്പിക്കുന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നത്. സീറ്റിനായി ലിസി ജോസിനെ കൂടാതെ ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ഷിബു തെക്കുംപുറം എന്നിവർ ഏറെ ശ്രമിച്ചു വരുന്നു.എന്നാൽ ജോണി നെല്ലൂരിന്റെ പേര് വളരെ പിന്നോക്കം പോയി.ഫ്രാൻസിസ് ജോർജ്ജിന് ഇടുക്കി മണ്ഡലത്തിൽ രണ്ടാമതൊരു സീറ്റ് നേടിയെടുത്ത് മത്സരിപ്പിക്കനുള്ള നീക്കമാണ് ഇപ്പോൾ നീക്കം.കോതമംഗലത്ത് ആദ്യഘട്ടത്തിൽ ഉയർന്ന് വന്ന പേര് ഷിബു തെക്കുംപുറത്തിന്റേതായിരുന്നു

കത്തോലിക്കാ സമുദായഅംഗമായ ലിസി ജോസ് രണ്ട് വട്ടം ജില്ലാ പഞ്ചായത്ത് അംഗമായി മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുണ്ട്.സംസ്ഥാനത്ത് എതിർ സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശ് ലഭിക്കാത്ത രീതിയിൽ മൃഗീയ ഭൂരിപക്ഷത്തിന് പോത്താനിക്കാട് ഡിവിഷനിൽ നിന്ന് വിജയിച്ച ചരിത്രവും അനുകൂല ഘടകമായി മാറിയിട്ടുണ്ട്.

വനിതാ കമ്മീഷൻ അംഗമായും ലിസ് ഇന്ത്യയുടെ നേതൃസ്ഥാനത്ത് ഇരുന്ന് മികച്ച പ്രവർത്തനം കാഴ്ചവച്ചതും മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ തോറ്റ ചരിത്രമില്ലാത്തതും തിരഞ്ഞെടുപ്പ് ഗോദയിൽ പുതുമുഖമല്ലാത്തതും പൊതു സമൂഹത്തിനിടയിൽ സ്വീകാര്യത വർദ്ദിപ്പിച്ചിട്ടുണ്ട്. അഴിമതി രഹിത പ്രതിശ്ചായയും മറ്റൊരു അനുകൂല ഘടകമാണ്. യാക്കോബായ ചെറുപള്ളി വിഷയത്തിൽ സഭക്കൊപ്പം സമരവേദികളിൽ നിറസാന്നിധ്യമായിരുന്നതും യാക്കോബായ സഭയുടെ പിന്തുണയും പ്രതീക്ഷിക്കാവുന്ന ഘടകമാണ്.

തർക്കം മുറുകിയാൽ കോൺഗ്രസ്സ് സീറ്റ് ഏറ്റെടുത്ത് മുവാറ്റുപുഴയുമായി വച്ചു മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാൽ ജോണി നെല്ലൂരിന്റെ സാധ്യത വർദ്ദിപ്പിക്കും. എന്തായാലും ആരാവും കോതമംഗലത്തെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഏതാനും ദിവസങ്ങൾ കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് യു.ഡി.എഫ് ക്യാമ്പുകളിൽ നിന്ന് ലഭ്യമാകുന്ന വിവരം

Share News