
ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ.
ഭക്ഷണം പാകം ചെയ്തു കഴിക്കുന്നവരെ മാത്രമേ ഗ്യാസ് വില വർദ്ധനവ് ബാധിക്കൂ. ഈ പാചക വാതകവില ഇടക്കിടെ വർദ്ധിപ്പിക്കുന്നത് ആളുകൾ പരമാവധി ഭക്ഷണം പാകം ചെയ്യുന്നത് കുറയ്ക്കാനും അതുവഴി പരമാവധി ആളുകൾ കക്കൂസിന്റെ ഉപയോഗം കുറക്കുകയും അങ്ങനെ കക്കൂസ് നിർമ്മാണത്തിന് ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ മിച്ചം പിടിക്കാനും വേണ്ടിയാണ്. കാള വണ്ടി യുഗത്തിലേക്കും വിറക് കത്തിച്ചുള്ള പാചകത്തിലേക്കും മാറാനുള്ള ഒരു തരം സൈക്കോളജിക്കൽ മൂവ്മെന്റ് എന്നും പറയാം.
പ്രതികരണ ശേഷി നഷ്ടപെട്ട ഒരു ജനത. അല്ലെങ്കിൽ പ്രതിപക്ഷം ഇല്ലാത്ത ഒരു ഭരണകൂടത്തിന്റെ ചൂക്ഷണം. പ്രതിപക്ഷ നേതാക്കന്മാർ സീറ്റിന് വേണ്ടിയുള്ള ചർച്ചയും, ഓട്ടവും. പിന്നെ ഗ്രൂപ്പ് കളിയും മുന്നണി മാറലും, ആരോട് പറയാൻ, ആര് കേൾക്കാൻ. ഇങ്ങനെ ഞാനടക്കമുള്ള ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടാൽ, പിന്നെ ഭരണകൂടം ജനങ്ങളുടെമേൽ അഴിഞ്ഞാടും. പെട്രോളിൻ്റെ വിലയും, ഡീസലിൻ്റെ വിലയും ഇനിയും കൂട്ടണം, (പറ്റുമെങ്കിൽ മണ്ണെണ്ണയുടെയും,) പാചകവാതക ഇനിയും വില വർദ്ധിപ്പിക്കണം, നമുക്ക് ജനങ്ങളെ ഇക്ഷ, ഇഞ്ഞ, ഇട്ട, ഇമ്മ, എന്ന് മൂക്കുകൊണ്ട് എഴുതിപ്പിക്കണം. വിലയില്ലാത്തത് കണ്ണടച്ച് വോട്ടുചെയ്യുന്ന ജനം എന്ന കഴുതകൾക്ക് മാത്രം.
പാചകവാതക പെട്രോളിയം വില വര്‍ദ്ധന നിരീക്ഷിച്ച് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം. ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതാണ് കമ്പനിയുടെ നടപടിയെങ്കില്‍ അത് നിയമവിധേയമായി തടയണം. രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ കുത്തനെ വര്‍ധിപ്പിക്കും. ഇന്ധന വിലവർദ്ധനക്കും പാചകവാതക വിലവർദ്ധനവിനും എതിരെ കർഷകസമരം പോലെ ഒരു സമരമുഖം ഇന്ത്യയിൽ ഉയർന്ന് വരണം. സമൂഹ മാധ്യമങ്ങൾ കൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായത് ഭരണ കൂടങ്ങൾക്കാണ്. അവർ എന്ത് ചെയ്താലും സോഷ്യൽ മീഡിയയിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തി ആശ്വസിക്കുന്ന ഒരു പുതു തലമുറയാണ് ഇപ്പോൾ ഉള്ളത്. ഞാൻ അടക്കമുള്ള പൊതു ജനങ്ങളുടെ പ്രതിഷേധം കമന്റുകളായി മാത്രം മാറി. അത് തന്നെയാണ് ഭരിക്കുന്നവരുടെ വിജയം .ശുഭദിനം
പണ്ട് ഉപ്പിന് വരെ കരം ചുമത്തിയ ബ്രിട്ടീഷ്കാരന്റെ ക്രൂരതയാണ് ഓര്‍മ്മ വരുന്നത്. പെട്രോളിന് ലോകത്ത് ഒരിടത്ത്പോലും ഇല്ലാത്ത വിലയാണ് ഒരു കര്‍ഷക രാജ്യമായ, ദരിദ്രര്‍ മാത്രമായ രാജ്യത്ത് നിന്നും ഭരണതമ്പുരാക്കന്മാര്‍ ജനങ്ങളില്‍ നിന്നും കൊള്ളയടിച്ച് കൊണ്ടിരിക്കുന്നത്. എന്നിട്ടും ആര്‍ത്തി മതിയാകുന്നില്ല. സംസ്ഥാനത്ത് 90 കടന്ന് പെട്രോൾ വില, എട്ട് മാസത്തിനിടെ കൂടിയത് 16 രൂപ, കഴിഞ്ഞ നാലുവർഷത്തെ പൊതുമേഖലാ എണ്ണ കമ്പനിയുടെ ലാഭം മാത്രം 50,000 കോടിക്ക് മുകളിലാണ്.

ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ? പ്രതിപക്ഷ കക്ഷികൾ ഇതൊന്നും അറിയുന്നില്ലേ? അതോ അവരും ഇതിന്റെ പങ്കു പറ്റുന്നുണ്ടോ, ഒരു മര്യാദ ഇല്ലാത്തവിധത്തിൽ ഇങ്ങനെ സാധരണക്കാരനെ പിഴിയുന്നത്.
ഇതിനെതിരെ ഒന്ന് പ്രതിഷേധിക്കാൻ പോലും തയ്യാറാവത്ത രാഷ്ട്രീയ പാർട്ടികളെ, യുവജനസംഘടനകളെ നിങ്ങൾക്ക് ആരോടാണ് പ്രതിബദ്ധത? ഇത്രയും പ്രതികരണ ശേഷി ഇല്ലാത്ത ജനത ലോകത്ത് എവിടെയും ഇല്ല. ദിവസവും പെട്രോൾ വില ഇതുപോലെ വർധിച്ചിട്ടു കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും എന്തുകൊണ്ട് മൗനം പാലിക്കുന്നു. ഭക്ഷ്യവസ്‌തുക്കളടക്കം നിത്യോപയോഗ സാധനങ്ങൾക്കും അസംസ്‌കൃത വസ്‌തുക്കൾക്കും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്. പെട്രോൾ, ഡീസൽ വിലവർധന ചരക്കുഗതാഗത ചെലവ് ഉയർത്തും. അവശ്യ സാധനങ്ങൾക്ക് വിലക്കയറ്റമുണ്ടാകുന്നു. നിർമാണ, അനുബന്ധ മേഖലയിലും പ്രതിസന്ധിയാകും.
എപ്പോഴും അമ്പലവും പള്ളിയും ജാതിയും മതവും പറഞ്ഞു നമ്മളെ തമ്മിൽ തല്ലി കൊല്ലിപ്പിക്കും. അപ്പുറത്ത് വളരെ നൈസായി മുതലിമാർക്കുവേണ്ടി രാജ്യം തന്നെ തീറെഴുതി കൊടുക്കും. കടങ്ങളും രോഗങ്ങളും ദാരിദ്രം കൊണ്ടും പൊറുതി മുട്ടുകയാണ് ജനങ്ങൾ. ആരോട് പറയാൻ ആര് കേൾക്കാൻ. ജനാധിപത്യത്തിന് പകരം പണാധിപത്യവും വർഗീയാധിപത്യവും ഒരുമിച്ചു ഇന്ത്യയിൽ വന്നത് കൊണ്ടുള്ള അവസ്ഥ. സാധാരണ മുനുഷ്യൻ ഇവിടെ കൊറോണയും സാമ്പത്തിക മാന്ദ്യവും പണിയൊന്നുമില്ലാതെ നട്ടം തിരിയുകയാണ്, അപ്പോഴാണ് ഈ എണ്ണ കമ്പനികളുടെ പകൽ കൊള്ള. ഇതു നോക്കിയിരിക്കുന്ന കണ്ണിൽ ചോരയില്ലാത്ത സർക്കാരും. നിങ്ങൾക്ക് പാവപ്പെട്ടവന്റെ പിറകിൽ കൂടെ വല്ലതും പോകുന്നുണ്ടോ എന്ന് മാത്രമേ ചിന്തയുള്ളു, അവന്റെ വായിലേക്ക് വല്ലതും ഭക്ഷണം പോകുന്നുണ്ടോ എന്ന് തിരക്കാൻ സമയമില്ല. എന്തൊരു കഷ്ടമാണ്. ജനങ്ങൾ വാഹനങ്ങൾ റോഡിലിറക്കി ഒരു നാലു ദിവസം നിർത്തിയിടാൻ തയ്യാറാവണം.

Vinod Panicker