മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാണ് എം.ടി വാസുദേവൻ നായർ. -മുഖ്യമന്ത്രി

Share News

പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാൻ നമുക്ക് സാധിക്കില്ല.

സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ ആണ് അദ്ദേഹത്തിൻ്റേതായുള്ളത്.

തൻ്റെ കൃതികളിലൂടെ സമൂഹത്തിൻ്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും സംഹിതകളേയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയ എം.ടി, എക്കാലത്തും പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്. ജനാധിപത്യത്തിൻ്റേയും മതേതരമൂല്യങ്ങളുടേയും വക്താവായ അദ്ദേഹം, വർഗീയശക്തികൾക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്നേഹി കൂടിയാണ്.

എം.ടിയുടെ സാന്നിദ്ധ്യം പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് എക്കാലവും പ്രചോദനമാണ്.

ഇന്ന് 87-ആം പിറന്നാളാഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെ നേരിട്ട് വിളിച്ച് ആശംസകൾ അറിയിച്ചിരുന്നു.

ഒരിക്കൽ കൂടെ പ്രിയ എം.ടിയ്ക്ക് ഹൃദയപൂർവം ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ .

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു