
പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് സൂപ്പർ സ്പ്രെഡ് പ്രദേശമായ പൂന്തുറയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെരുവിലിറങ്ങിയാല്‍ സര്‍ക്കാര്‍ സഹായം കിട്ടുമെന്ന് തെറ്റിദ്ധാരണ പരത്തി. യുഡിഎഫ് നേതാക്കളാണ് ഇതിന് പിന്നില്‍. ഒരു യൂത്ത്കോണ്‍ഗ്രസ് നേതാവ് വാട്ട്സ്ആപ്പിലൂടെ വ്യാജപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സങ്കുചിത പ്രചാരണത്തിലൂടെ പ്രതിരോധത്തെ കീഴ്പ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് രോഗികളായ തങ്ങളുടെ ബന്ധുകള്‍ക്ക് ഭക്ഷണവും ചികിത്സയും കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പൂന്തുറയില്‍ ജനം തെരുവിലിറങ്ങിയത്. പൂന്തുറയില്‍ കടകള്‍ തുറക്കണമെന്നും ഭക്ഷണം എത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടെയ്ന്മെന്റ് സോണില്‍നിന്നും പുറത്തുപോകാന്‍ അനുമതി നല്‍കുന്നില്ലെന്നും അവര്‍ പരാതി പെട്ടു. ആരെയും ബുദ്ധിമുട്ടിക്കണമെന്ന് കരുതുന്നില്ല. എന്നാല്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍. ജനങ്ങളെ സഹായിക്കാനാണ് നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പൂന്തുറ എന്ന് വാര്‍ത്തകള്‍ വരുന്നത് പ്രയാസം ഉണ്ടാക്കുന്നതായി ഇവിടുള്ളവര്‍ പറയുന്നു. പൂന്തുറയിലെ പ്രശ്നം പൂന്തുറ എന്നല്ലേ പറയാനാകു.കാസർഗോഡും പൊന്നാന്നിയിലും ചെല്ലാനത്തും പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും കാസർഗോഡെന്നും പൊന്നാന്നിയെന്നും ചെല്ലാനം എന്നുമാണ് പറഞ്ഞത്. ആളുകള്‍ക്ക് ചില പ്രയാസങ്ങള്‍ ഉണ്ടാകും. ജീവന് സംരക്ഷിക്കലാണ് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധ പ്രവര്‍ത്തനവുമായി സഹകരിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവരുണ്ട്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.