
പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു
ന്യൂഡല്‍ഹി:ഇന്ത്യ-ചൈനഅതിർത്തിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് യോഗം ചേരുന്നത്.
വിവിധ രാഷ്ട്രീയ കക്ഷികളുടെ ദേശീയ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലഡാക്ക് സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകാമെന്നും രാഹുൽ പറഞ്ഞിരുന്നു.
തിങ്കളാഴ്ച കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ 20 സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്. ചെനയുടെ കമാന്റിംഗ് ഓഫീസര്‍ ഉള്‍പ്പെടെ 43 സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗല്‍വാന്‍ നദിക്കപ്പുറം ഗല്‍വാര്‍ താഴ്വരയിലെ പട്രോള്‍ പോയിന്റ് 14-നടു ത്തായിരുന്നു ഏറ്റുമുട്ടല്‍. ഇരുപക്ഷത്തെയും സൈനീകര്‍ തമ്മില്‍ വെടിവെപ്പുണ്ടായിട്ടില്ല. എന്നാല്‍, കല്ലും വടി കളും കൊണ്ട് നടത്തിയ ആക്രമണത്തിലാണ് രണ്ട് പക്ഷത്തും ജീവഹാനി സംഭവിച്ചത്.