കോവിഡ് കാലത്തെ മറ്റൊരു അഴിമതി – രമേശ് ചെന്നിത്തല തത്സമയം സംസാരിക്കുന്നു
സ്മാർട് ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത്
കോവിഡ് കാലത്ത് കുട്ടികൾക്കിടയിൽ സാമൂഹ്യ അകലം പാലിക്കുക അസാധ്യമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസ രീതി അവലംബിച്ചത് സ്വാഗതാർഹം തന്നെ.. പക്ഷെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് സമഗ്ര ശിക്ഷ കേരള കണ്ടെത്തിയിരുന്നു. യഥാർത്ഥ കണക്ക് ഇതിന്റെ പലമടങ്ങ് ആണ്.ആദിവാസി- പിന്നോക്ക – മത്സ്യതൊഴിലാളി മേഖലകളിൽ നിന്ന് വരുന്ന ഭൂരിപക്ഷം കുട്ടികളെ അക്ഷരാർത്ഥത്തിൽ പുറംതള്ളികൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്… ദുർബല വിഭാഗത്തിൽപെട്ട കുട്ടികളെ കൂടി ചേർത്ത് നിർത്തുന്നതിന് പകരം അവരെ ഒഴിവാക്കി മുന്നോട്ട് പോകുന്നത് ജനാധിത്യ വിരുദ്ധമാണ്. സ്മാർട് ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത്. ടിവി ഉള്ളവർക്കാകട്ടെ പല ഡി ടു എച് പ്ലാറ്റുഫോമുകളിലും വിക്ടേഴ്‌സ് ചാനൽ ലഭ്യവുമല്ല…ദുർബല വിഭാഗത്തിന്റെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തി വേണമായിരുന്നു ക്ളാസുകൾ ആരംഭിക്കേണ്ടിയിരുന്നത്.
