ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു-രമേശ് ചെന്നിത്തല

Share News

അധ്യാപകനായിരുന്ന അച്ഛനാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് എന്നെ കൈപിടിച്ച് നയിച്ചത്.

മിക്കപ്പോഴും വീട്ടിലെ പുസ്തകങ്ങളില്‍ തലപൂഴ്ത്തിയിരിക്കുന്ന എന്നെ ശ്രദ്ധിച്ച അച്ഛന്‍ ഒരിക്കല്‍ എന്നെ കലാപോഷിണി വായന-ഗ്രന്ഥശാലയിലേക്ക് കൊണ്ടുപോയി. ‘ഒന്നുകില്‍ നീ ഇവിടെ ലോകത്തെ കാണും, ഇല്ലെങ്കില്‍ നീ നിന്നെത്തന്നെ കണ്ടെത്തും. മൂന്നാമതൊരു കാരണം നീയായിട്ട് ഉണ്ടാക്കരുത്,’ അവിടെ വെച്ച് അദ്ദേഹം പറഞ്ഞു.

എല്ലാ ആഴ്ചയും ഞാന്‍ ഓരോ പുസ്തകം വായിക്കുമായിരുന്നു. വായിച്ചതെന്തെന്നും, അതില്‍ നിന്ന് ഞാന്‍ എന്ത് മനസിലാക്കിയെന്നും അച്ഛന്‍ എന്നും എന്നോട് ചോദിക്കും. പിന്നീട് ഞാന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന് നീരസം തോന്നിയെങ്കിലും പുസ്തകങ്ങള്‍ ഞങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പാലമായി നിലകൊണ്ടു.

പുസ്തകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഞങ്ങള്‍ക്കിടിയിലെ മഞ്ഞുരുക്കാന്‍ പര്യാപ്തമായിരുന്നു.കഷ്ടപ്പെട്ട് സമയം കണ്ടെത്തി എന്തിനാണ് ഞാന്‍ പുസ്തകങ്ങള്‍ വായിക്കുന്നതെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. അച്ഛന്‍ പറഞ്ഞതുപോലെ ലോകത്തെ കൂടുതലറിയാനും എന്നെത്തന്നെ കണ്ടെത്താനും തന്നെയാണത്. പക്ഷേ, അതിനേക്കാളുപരി, ഓരോ പുസ്തകം വായിക്കുമ്പോഴും അച്ഛനോട് സംസാരിക്കാന്‍ ഒരു പുതിയ വിഷയം കണ്ടെത്തുന്നതിന്റെ ആഹ്‌ളാദവും എന്നിലുണ്ടാകുമായിരുന്നു.

ഇനി വീണ്ടും അച്ഛനെ കാണുമ്പോള്‍ അദ്ദേഹം എന്നോട് ചോദിക്കുക ഞാനെന്ത് വായിച്ചു എന്നല്ലേ?

അതിനുള്ള ഉത്തരം ഞാന്‍ നല്‍കേണ്ടേ?ഈ പിതൃദിനം ഞാന്‍ ചിലവഴിക്കുക പുതിയൊരു പുസ്തകം വായിച്ചുകൊണ്ടായിരിക്കും. രമേശ് ചെന്നിത്തല

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു