മംഗലാപുരം പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ചു: 12 പേരെ കാണാതായി

Share News

കോഴിക്കോട്: മംഗലാപുരം പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിലിടിച്ച്‌ 12 പേരെ കാണാതായി. രണ്ടു പേരെ രക്ഷിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കോഴിക്കോട് ബേപ്പൂരില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ ഐഎസ്ബി റബ്ബ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മഗംലാപുരം തീരത്തു നിന്നും 26 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് അപകടം സംഭവിച്ചത്.ഐപിഎല്‍ ലീ ഹാവ്റെ എന്ന വിദേശ കപ്പലാണ് ബോട്ടില്‍ ഇടിച്ചത്. കപ്പലിലുണ്ടായിരുന്നവരാണ് രണ്ടു പേരെ രക്ഷിച്ചത്.

14 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട തൊഴിലാളികളില്‍ ഏഴ് പേര്‍ തമിഴ്നാട് സ്വദേശികളാണ്. ഏഴ് പേര്‍ ഒഡീഷ, ബംഗാള്‍ സ്വദേശികളുമാണ്

അപകടം നടന്ന സ്ഥലത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ബേപ്പൂര്‍ സ്വദേശി ജാഫറിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.

Share News