മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.

Share News

1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക്‌ അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്‌. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ്‌ ചേന്നോത്ത്‌. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക്‌ ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും […]

Share News
Read More

ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത്‌ പിതാവ് കാലം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ ഇദ്ദേഹം ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു… ആദരാഞ്ജലികൾ

Share News

ടോക്കിയോ: വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.അദ്ദേഹത്തിന് 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10.15ന് ആയിരുന്നു അന്ത്യം. രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു മാർ ചേന്നോത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കോ ക്കമംഗലം ഇടവകാംഗമായിരുന്നു മാർ ചേന്നോത്ത്. 1943 ഒക്ടോബർ 13 ന് ജനിച്ച മാർ ചേന്നോത്ത് 1969 മേയ്‌ നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1973 ൽ പോണ്ടിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്ര പഠനം പൂർത്തിയാക്കി. ജോൺ പോൾ രണ്ടാമൻ […]

Share News
Read More

താമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. -മുഖ്യ മന്ത്രി പിണറായി വിജയൻ

Share News

പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ […]

Share News
Read More

അവസാന ആഗ്രഹവും ബാക്കി വച്ചു സാന്ദ്ര മരണത്തിനു കീഴടങ്ങി.

Share News

ഷാർജ: “എയർ ഹോസ്റ്റസ് ആകാമായിരുന്നു ആഗ്രഹം. ഇപ്പോൾ ക്ലിനിക്കൽ സൈക്കോളജിസ്റ് ആകാനാണ് കൂടുതൽ താല്പര്യം”. അവസാന ആഗ്രഹവും ബാക്കിവച്ചു സാന്ദ്ര യാത്രയായി. ഇക്കഴിഞ്ഞ CBSE +2 പരീക്ഷയിൽ സ്‌കൂളിൽ പോകാൻ സാധിക്കാതെ വീട്ടിലിരുന്നു പഠിച്ചു ഉന്നത വിജയം നേടിയ സാന്ദ്ര ആൻ ജെയ്‌സൺ (17) ഇന്ന് ഉച്ചക്ക് മരണത്തിനു കീഴടങ്ങി. ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി രോഗബാധിതയായിരുന്ന സാന്ദ്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഹൃദയാഘാതം മൂലം മരണം സംഭവിച്ചത്. അടൂർ […]

Share News
Read More

അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി അനുശോചിച്ചു

Share News

കൊച്ചി: കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനും താമരശ്ശേരി രൂപതയുടെ മുന്‍മെത്രാനുമായ അഭിവന്ദ്യ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്‍റെ നിര്യാണത്തില്‍ അന്തര്‍ദേശീയ സീറോമലബാര്‍ മാതൃവേദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നവീകരണത്തിലൂടെ ശക്തിപ്പെടുത്തുക എന്ന ആപ്തവാക്യവുമായി പത്തുവര്‍ഷക്കാലം കല്യാണ്‍ രൂപതയ്ക്കും പതിമൂന്ന് വര്‍ഷക്കാലം താമരശ്ശേരി രൂപതയ്ക്കും അദ്ദേഹം ചെയ്ത നിസ്തുല സേവനങ്ങളെ ആദരപൂര്‍വ്വം അനുസ്മരിക്കുകയും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്തു. ഫാ. അലക്സ് ഓണംപള്ളിസെക്രട്ടറി, മീഡിയാ കമ്മീഷന്‍

Share News
Read More

മാർ പോൾ ചിറ്റിലപ്പള്ളി ജീവന്റെ സംരക്ഷണവും കുടുംബക്ഷേമവും മുഖ്യലക്ഷ്യമായി സ്വീകരിച്ചു.

Share News

കൊച്ചി: കല്യാൺ, താമരശ്ശേരി രൂപതകളിലും, പിന്നീട് കെസിബിസിയുടെ ഫാമിലി കമ്മീഷനിലും, സീറോ മലബാർ സഭയിലും വിവിധ ആദ്ധ്യാൽമിക ചുമതലകൾ വഹിച്ചപ്പോഴെല്ലാം കുടുംബങ്ങളുടെ സമഗ്ര വളർച്ചയും ജീവന്റെ സംരക്ഷണവും മുഖ്യദർശനമായി സ്വീകരിച്ചു മാർ പോൾ ചിറ്റിലപ്പള്ളി പ്രവർത്തിച്ചു.കെസിബിസി പ്രൊ ലൈഫ് സമിതി കേരളത്തിൽ ആരംഭിച്ചത്, മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ആണെങ്കിലും, മനുഷ്യ ജീവന്റെ സ്നേഹ ശുശ്രുഷ പ്രതേകമായി കണ്ട് അതിനുള്ള പശ്ചാത്തലം ഒരുക്കിയതും കെസിബിസിയിലും സീറോ മലബാർ സിൻഡിലും ശക്തമായ നടപടികൾ എടുത്തതും മാർ പോൾ ചിറ്റിലപ്പള്ളി ആയിരുന്നുവെന്നു […]

Share News
Read More

ഞാൻ അച്ഛന്റെ മുഖത്തു കൂടി വിരലോടിച്ചു. അച്ഛൻ മരിച്ചുവെന്ന് തോന്നുമായിരുന്നില്ല അപ്പോഴും.

Share News

കുറച്ചുദിവസങ്ങളായി, ജാതിമരങ്ങൾക്കിടയിലൂടെ, പൊയ്തുതോർന്ന മഴയിൽ നടക്കുമ്പോൾ അച്ഛൻ ഒപ്പമുണ്ട്. അച്ഛൻ ഓഗസ്റ്റ് 26-ാം തീയതി യാത്രയാകുംവരെ ഞാൻ ഒരിക്കലുമങ്ങനെ നടന്നിട്ടില്ല. അച്ഛൻ ഒറ്റയ്ക്കാണ് രാവിലെ അങ്ങനെ നടക്കാറുള്ളത്. ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ അച്ഛൻ പറമ്പിലുണ്ടാകും. ഓരോ ജാതിമരച്ചോട്ടിലുമെത്തി പൊഴിഞ്ഞുവീണ ജാതിക്കകൾ പെറുക്കി, കൈയിലുള്ള പാത്രത്തിലേക്ക് എടുത്ത്, അതുമായി വീട്ടിനു പിന്നിലേക്ക് നടക്കും. അച്ഛന്റെ സ്‌കാനിങ് കണ്ണുകളിൽ നിന്നും രക്ഷപ്പെട്ട ജാതിക്കകൾ മണ്ണിൽ ജാതിക്കുരുന്നുകളായി വളരും. ഞാൻ ജാതിമരച്ചോട്ടിലാണ്. അച്ഛൻ മരിക്കുന്നതിന് രണ്ടുനാൾ മുമ്പ് ഞാൻ സ്‌കൂട്ടറെടുത്ത് ഓഫീസിലേക്ക് പോകാനൊരുങ്ങവേ, […]

Share News
Read More

ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും

Share News

ചിറ്റിലപ്പിള്ളി പിതാവും,കുറെ ഓർമ്മകളും ഇക്കഴിഞ്ഞ മാസം,ആഗസ്റ്റ് 25നു വൈകീട്ട് 04.15 നു എനിക്ക് വന്ന ഒരു ഫോൺകാൾ.. .അങ്ങേഭാഗത്തു നമ്മുടെ പ്രിയപ്പെട്ട പോൾ ചിറ്റിലപ്പിള്ളി പിതാവായിരുന്നു.വർഷങ്ങളായീ കാത്തുസൂക്ഷിക്കുന്ന സ്നേഹ ബന്ധം….വർഷങ്ങളായീ എന്റെ Good morning മെസ്സേജിന് ചിലപ്പോളൊക്കെ പ്രതികരിക്കാറുള്ള ചിറ്റിലപ്പിള്ളി പിതാവ്. എനിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് ഒരുപാട് സംസാരിച്ചു,, മുംബൈയിലെ പഴയ കുറെ ആളുകളുടെ പേരെടുത്തു വിശേഷങ്ങൾ ചോദിച്ചു. ബിഷപ്പ് ആകുന്നതിനു മുൻപ് അദ്ദേഹം കെ.സി.എ, മുംബൈ (രെജി.) ഡയറക്ടർ ആയിരുന്നു. (പിന്നീട് ആ പ്രസ്ഥാനത്തിന്റെ ജനറൽ […]

Share News
Read More

ബിഷപ് പോള്‍ ചിറ്റിലപ്പിള്ളി മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിച്ച സഭാശ്രേഷ്ഠന്‍: മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നു ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു. വൈദികനും മെത്രാനുമെന്ന നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം സൂക്ഷിച്ചു.ശുശ്രൂഷാരംഗങ്ങളിലെല്ലാം ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റി ബഹുമാനാദരങ്ങളോടെ സഹായ സഹകരണങ്ങള്‍ നല്‍കി. കല്യാണ്‍ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയില്‍ ഭാരതസഭയില്‍ അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിഞ്ഞു. പിന്നീടു താമരശേരി രൂപതയുടെ മെത്രാനെന്ന നിലയിലും സ്തുത്യര്‍ഹമായ […]

Share News
Read More

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

Share News

മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിൻറെ ഭൗതിക ശരീരം ഇന്ന് രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കും. നാളെ രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം ഭൗതികശരീരം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. 8-ാം തിയ്യതി, ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

Share News
Read More