വാഴ്ത്തപ്പെട്ട കാർലോ അക്വൂറ്റിസ് 15-ാം വയസ്സിൽ അൾത്താരയിലേക്ക്.
11-ാം വയസ്സിൽ ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അൽഭുതങ്ങൾ ശേഖരിച്ച് ഇൻറർനെറ്റിലാക്കിയ അൽഭുത ബാലൻ ഫ്രാൻസിസ് പാപ്പാ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ധന്യൻ കാർലോ അക്വൂറ്റിസിൻ്റെ പ്രഥമ സമ്പുർണ്ണ ജീവചരിത്രവും കാർലോ 11-ാം വയസ്സിൽ ലോകം മുഴുവനിൽ നിന്നും ശേഖരിച്ച മുഴുവൻ ദിവ്യകാരുണ്യഅത്ഭുതങ്ങളിലൂടെയുമുള്ള ഒരു യാത്രയുമാണീ പുസ്തകം. 15 വർഷം മാത്രമാണ് കാർലോ ഈ ഭൂമിയിൽ ജീവിച്ചിരുന്നത്. ഒരു സാധാരണ ബാല്യം ആയിരുന്നെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ ദൈവം കാർലോയെ ദിവ്യകാരുണ്യ ഭക്തിയുടെയും മരിയ വണക്കത്തിൻ്റെയും വഴിയെ നടത്തി […]
Read Moreദൈവത്തിൽനിന്നും ശക്തി സംഭരിക്കുമ്പോൾ, ജീവിതം സുരക്ഷിതം.!! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 09 10 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreഹത്രാസിലെ നിലവിളി അവസാനിക്കണമെങ്കില്‍.?
ഫാ. കുര്യന്‍ തടത്തില്‍ ക്രിമിനല്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്നു പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സര്‍ക്കാരിന്റെയും പ്രതിച്ഛായയ്ക്കു മങ്ങലേറ്റ ഒട്ടേറെ സംഭവങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. പട്ടികജാതിസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ രാജ്യത്ത് രണ്ടാംസ്ഥാനത്തെത്തി നില്ക്കുന്നു ഉത്തര്‍പ്രദേശ്. ഉത്തരമണ്ണിലെ ദളിത് സ്ത്രീപീഡന കൊലപാതകപരമ്പരകളിലെ ഏറ്റവുമൊടുവിലത്തെ കിരാതകൃത്യമായി ഹത്രാസ് രാജ്യമെങ്ങും കുപ്രസിദ്ധി നേടിയിരിക്കുന്നു. കൊവിഡ് മഹാമാരിമൂലമുള്ള ആള്‍ക്കൂട്ടനിയന്ത്രണങ്ങളെയെല്ലാം മറികടന്ന് പ്രതിഷേധങ്ങളുടെ തീക്കാറ്റ് അവിടങ്ങളില്‍ അലയടിക്കുകയാണ്. അമ്മയോടൊപ്പം സമീപത്തെ വയലില്‍ പുല്ലുചെത്താന്‍ പോയ ദളിത്‌പെണ്‍കുട്ടിയാണ് അതിക്രൂരമായ […]
Read Moreദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ (1904 – 1969)ചരമ വാർഷികദിനത്തിൽ അദ്ദേഹത്തിന്റെ പുണ്യജീവിതത്തെക്കുറിച്ചുള്ള ഒരനുസ്മരണം.
കാവുകാട്ടുപിതാവിനെ ദൈവജനം വിശുദ്ധനായി കാണുന്നതിന്റെ മുഖ്യകാരണം അദ്ദേഹത്തിന്റെ പൊതുജീവിതം (public life) സംശുദ്ധമായിരുന്നു എന്നതുകൊണ്ടാണ്. അദ്ദേഹത്തെ ഒരിയ്ക്കലെങ്കിലും പരിചയപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടുള്ളവർ, ഒരു ദൈവമനുഷ്യനെ കണ്ടുമുട്ടിയതിന്റെ മന:ശാന്തിയുമായിട്ടാണ് തിരികെ പോയിട്ടുള്ളത്. എന്നാൽ ഒരു വ്യക്തിയുടെ വിശുദ്ധിയുടെ യഥാർത്ഥ കണ്ണാടി അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് (personal life). ഒരാളിന്റെ വിശ്വാസവും ആദ്ധ്യാത്മികതയും ആഴത്തിൽ പ്രതിഫലിക്കുന്നത് മറ്റാർക്കും അറിഞ്ഞുകൂടാത്ത അവന്റെ സ്വകാര്യജീവിതത്തിലാണ്. പൊതുജീവിതത്തിൽ അണിയാനിടയുള്ള ചമയങ്ങളോ മൂടുപടമോ അവിടെയില്ല. പൊതുജീവിതത്തെക്കാളും വ്യക്തിജീവിതത്തിൽ പുണ്യസുകൃതം സൂക്ഷിച്ചുവെച്ച പുണ്യപുരുഷനാണ് കാവുകാട്ടുപിതാവ്. ആ മണിച്ചെപ്പിൽ നിന്നും, […]
Read Moreസമരിയാക്കാരി ക്രിസ്ത്യാനികള്‍.
പലതരം ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നതെങ്ങിനെ? ബഹുമാനപ്പെട്ട കെ. കെ. ജോണച്ചന്‍ നയിച്ച ഒരു കരിസ്മാറ്റിക് ധ്യാനത്തിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തതു, 1979ല്‍. അച്ചനെ അറിയുന്നവരും ഓര്‍ക്കുന്നവരും അധികം ഉണ്ടാവില്ല. കേരളത്തിനു വെളിയിലെവിടെയോ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്ന അച്ചന്‍ തനിക്കു കിട്ടിയ കരിസ്മാറ്റിക് അനുഭവം അവധിക്കാലങ്ങളില്‍ കേരളത്തിലെത്തുമ്പോള്‍ തരപ്പെട്ടു കിട്ടുന്ന ഇടവകകളില്‍ ധ്യാനങ്ങള്‍ നടത്തി പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചിരുന്നു എന്നല്ലാതെ സ്വന്തം പേരു നിലനിര്‍ത്താനോ അനുയായികളെ സൃഷ്ടിക്കാനോ ശ്രദ്ധിച്ചിരുന്നേയില്ല. സുവിശേഷമാണ്, യേശുവാണ് പ്രഘോഷിതമായത്. അതുകൊണ്ടാവണം സുവിശേഷം ശ്രവിച്ച ഞങ്ങളും ഒരു പ്രത്യേക ഗണമായി അദ്ദേഹത്തിന്റെ പേരില്‍ […]
Read Moreജീവിതത്തിൽ തോൽക്കാതിരിക്കാൻ മക്കളുമായി മീൻ കച്ചവടവുമായി ഒരമ്മ..!
KL Kuwait കുഞ്ഞുന്നാളിൽതുടങ്ങിയ കഷ്ടപ്പാടുകളുടെ കണ്ണ് നനയിക്കുന്ന കഥകളുണ്ടെങ്കിലും ചിരിക്കാനാണ് നാല് മക്കളുടെ പൊന്നമ്മയായ സെലിനിഷ്ടം. ഭർത്താവ് മക്കൾക്ക് ചിലവിന് പോലും നൽകാതെ അകന്ന് പോയപ്പോൾ കരഞ്ഞ് ജീവിതത്തിന് തൂക്കുകയറിടാതെ, ഈ 33 കാരി തൻറെ മക്കളെ മുറുകെ പിടിച്ചു. അവരുടെ കണ്ണുകൾ നനയാതിരിക്കാൻ അവൾ സന്തോഷത്തിന്റെ ചിരി പകർന്നു.അവളുടെ പേരാണ് സെലിൻ. നാല് വർഷം മുമ്പാണ് ഭർത്താവ് സെലിനെയും മക്കളെയും ഉപേക്ഷിച്ച് പുറപ്പെട്ട് പോയത്.12 വയസ്സുകാരൻ ടോമിനെയും,ഒമ്പത് പിന്നിട്ട ലിജോയെയും ഏഴ് വയസ്സുള്ള ഇരട്ട പെമ്പിള്ളാരായ […]
Read Moreഅനുഭവങ്ങള്‍ ആനന്ദമാക്കാം ചരിത്രമായി മനസിനെ നിറയ്ക്കാം പൊന്നച്ചന്‍ വക്കീല്‍
അനുഭവങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദമാക്കാന്‍ ശ്രമിക്കണം. ഓര്‍മകള്‍ പലതും നമ്മെ സന്തോഷിപ്പിക്കും. അതു ചരിത്രപരമായി മനസിനെ നിറയ്ക്കും. ചിന്തകള്‍ സജീവമാകേണ്ട കാലമാണിത്. ഏതു തൊഴിലിലും വ്യാപൃതരായിരിക്കുന്നവര്‍ക്കും ലോകത്തിനു നല്‍കാന്‍ പറ്റിയ നല്ല അനുഭവങ്ങള്‍ കാണും. അതു വക്കീലോ, ഡോക്ടറോ, എന്‍ജിനീയറോ, അധ്യാപകരോ, ഏതുതരം തൊഴിലാളികളോ ആകട്ടെ, എല്ലാ തൊഴിലും മഹത്വമുള്ളതു തന്നെ. പരീക്ഷിച്ചുളവായ ജ്ഞാനവും, ആസ്വാദനവും, അനുഭൂതികളും, അന്തര്‍ദര്‍ശനങ്ങളും നന്മകളായിത്തീരും. പ്രസിദ്ധരായ ചിലരുടെ ജീവചരിത്രം ആത്മകഥകളായി പ്രസിദ്ധീകരിച്ചു നാം കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ആത്മകഥ ഒരിക്കലും ആത്മ പ്രശംസയാകരുത്. […]
Read More