“തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും”|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ,

പി.ടി.കണ്ട വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകാൻകോൺഗ്രസ് പ്രസ്ഥാനം എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ.

തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുമ്പോൾ പി.ടി.ക്കായി ഒരു വോട്ട് തന്നെയാണ് ഞാൻ അഭ്യർത്ഥിക്കുന്നത്.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കെടുത്ത പത്രസമ്മേളനം എറണാകുളം ഡി.സി.സി ഓഫീസിൽ നടന്നപ്പോൾ..

പി.ടി. കണ്ണിലെ കൃഷ്ണമണി പോലെ ഹൃദയത്തിൽ ചേർത്തുവച്ചിരുന്ന മണ്ഡലമാണ് തൃക്കാക്കര .അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾക്കും നിലപാടുകൾക്കും പിന്നാലെ സഞ്ചരിക്കുക എന്ന വലിയ ദൗത്യമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്.

വികസനത്തിലും പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യ വിഷയങ്ങളിലും പി.ടി. സ്വീകരിച്ചിരുന്ന ഉറച്ച നിലപാടുകൾ പിന്തുടർന്നുകൊണ്ടാകും മുന്നോട്ടുള്ള എന്റെ യാത്ര.

മണ്ഡലത്തിന്റെസമഗ്ര വികസനം, സ്ത്രീസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക – സാമൂഹിക ക്ഷേമം, തൊഴിലില്ലായ്മ പരിഹരിക്കൽ തുടങ്ങി എല്ലാ വിഷയങ്ങളിലുംശ്രദ്ധയൂന്നിയുള്ള പ്രവർത്തനമാണ് എന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നടക്കാൻ എനിക്ക് നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും അനുഗ്രഹവും വേണം.

തൃക്കാക്കര മണ്ഡലം എന്റെ സ്വന്തം സ്ഥലമാണ്. ഇവിടുത്തെ ആളുകളുമായി എനിക്ക് ഏറെ ഹൃദയബന്ധമുണ്ട്. ഇവിടുത്തെ ഓരോ സ്പന്ദനവും പി.ടി.യെപ്പോലെ എനിക്കും തിരിച്ചറിയാനാകും.

നിങ്ങളുടെ കുടുംബാംഗത്തെപ്പോലെ ഞാൻ ഒപ്പമുണ്ടാകും എന്നതാണ് എന്റെ ഉറപ്പ് .ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ‘കൈ’ അടയാളത്തിലാണ് ഞാൻ മത്സരിക്കുന്നത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തിരഞ്ഞെടുപ്പിൽഓരോ വോട്ടും നിർണായകമാണ് എന്നറിയാമല്ലോ.ഹൃദയംകൊണ്ട് ഞാനത് ചോദിക്കുകയാണ്.

പി.ടി. നൽകിയ സ്നേഹവും കരുതലുംഎനിക്കും നിങ്ങൾ നൽകുമെന്ന് ഉറപ്പുണ്ട്.തൃക്കാക്കരയ്ക്ക് വികസനത്തിന്റെ തിളക്കവും കരുതലിന്റെ കൈത്താങ്ങുമാകാൻനമുക്കൊരുമിച്ചു മുന്നോട്ട് നീങ്ങാം.

സ്നേഹത്തോടെ ,

ഉമ തോമസ്

ഫേസ്ബുക്കിൽ

എറണാകുളം അങ്കമാലി മെട്രോപോളിറ്റൻ വികാർ മാർ ആന്റണി കരിയിൽ, വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എന്നിവരെ സന്ദർശിച്ചു പ്രാർത്ഥനയും അനുഗ്രഹവും തേടി.ശ്രീ. ഹൈബി ഈഡൻ MP, ശ്രീ. ടിജെ വിനോദ് MLA എന്നിവർ ഒപ്പമുണ്ടായിരുന്നു..

പരി. ബാസേലിയോസ്‌ മാർത്തോമാ മാത്യുസ് തൃത്വിയൻ കാതോലിക്കാ ബാവ,യാക്കോബായ സുറിയാനി സഭ മെത്രോപൊളിറ്റൻ ട്രസ്റ്റിയും കാതോലിക്കേറ്റ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത എന്നിവരെ സന്ദർശിച്ചു പ്രാർത്ഥനാശംസകൾ അഭ്യർത്ഥിച്ചു..

കേരളത്തിന്റെ മതേതരത്വം സംരക്ഷിക്കാൻ എന്നും മുന്നിൽ നിന്ന് പോരാടിയ പാരമ്പര്യമാണ് മുസ്ലിം ലീഗിനുള്ളത്. പാണക്കാട് കുടുംബത്തിന്റെ ആദർശശുദ്ധിയും അവർ ഉയർത്തി പിടിച്ച മതേതര മൂല്യങ്ങളുമാണ് ലീഗിന് എക്കാലവും കരുത്തു പകർന്നത്. ലീഗിന്റെ പിന്തുണ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്, വിലമതിക്കാൻ കഴിയാത്തതാണ്.
മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് കണ്ട് സ്നേഹഭിവാദ്യങ്ങൾ അർപ്പിച്ചു.
മലയാളിയുടെ അഭിമാനം എൻ്റെ വോട്ടർ കൂടിയായ ചലചിത്ര താരം മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും വസതിയിലെത്തി സന്ദർശിച്ചു.
കോൺസ്റ്റുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോധ്യമായി.
പ്രിയപ്പെട്ട സുൽഫത്തും വോട്ടു നൽകും എന്ന് ഉറപ്പ് നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്..
എറണാകുളത്തിൻ്റെ പ്രിയപ്പെട്ട MP ശ്രീ ഹൈബി ഈഡൻ,രമേഷ് പിഷാരഡി എന്നിവർ കൂടെ ഉണ്ടായിരുന്നു.
വർഷങ്ങളുടെ ബന്ധമാണ് സാനുമാഷുമായുള്ളത്.
നിങ്ങൾ രണ്ടു പേരും എൻ്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്,എൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട് എന്ന് മാഷ് പറഞ്ഞപ്പോൾ, ആ നിമിഷം മാഷിനെ കാണുമ്പോൾ എന്നും എൻ്റെ കൂടെ പി.ടിയും ഉണ്ടായിരുന്ന സമയങ്ങളാണ് ഓർമ്മയിൽ വന്നത്.
മഹാരാജാസിൽ നിന്നും തുടങ്ങിയ മാഷുമായുള്ള ബന്ധം കോളേജ് കാലം കഴിഞ്ഞും ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി. രാഷ്ട്രീയത്തിനപ്പുറം മാഷ് എല്ലാ വിഷയങ്ങളിലും പി.ടിക്ക് നൽകിയ പിന്തുണ വളരെ വലുതായിരുന്നു. ഇനി ആ പിന്തുണയും പ്രോത്സാഹനവും അനുഗ്രഹവും എൻ്റെയും കൂടെ ഉണ്ടാകും എന്ന ആത്മവിശ്വാസത്തിൽ മുന്നോട്ട് പോവുകയാണ്
നീ വന്നില്ലെങ്കിലും എൻ്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് ജയിച്ച് വരും’
ലീലാവതി ടീച്ചറിൻ്റെ ഈ വാക്കുകൾ മനസിൽ നൽകിയ ആത്മവിശ്വാസം ചെറുതല്ല.
പി.ടി ക്ക് എന്ന പോലെ
എനിക്കും തിരഞ്ഞെടുപ്പിൽ കെട്ടി വക്കാനുള്ള പണം കയ്യിൽ കരുതിവച്ചാണ് ടീച്ചർ സ്വീകരിച്ചത്. ഏറെ വൈകാരികമായ നിമിഷമായിരുന്നു എൻ്റെ മാതാവിനോളം വാത്സല്യത്തോടെ ജീവിതത്തിൽ ചേർത്ത് നിർത്തിയ ടീച്ചറിൻ്റെ അടുത്ത് ഇത്രയും വലിയ ഒരു ഉത്തരവാദിത്തമേറ്റെടുത്ത് എത്തിയപ്പോൾ.
പി.ടി യുടെ മരണശേഷം ആ ഓർമകൾ എന്നും നിലനിർത്താൻ പി.ടിയെ കുറിച്ച് എഴുതാൻ ടീച്ചർ പറയുമായിരുന്നു.
ഇന്ന് പി ടി യുടെ ഓർമ്മകൾ നിലനിർത്തി പി.ടി തുടങ്ങി വച്ച കാര്യങ്ങൾക്ക് തുടർച്ചനൽകാൻ ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്.
ടീച്ചർ പറഞ്ഞത് പോലെ നിങ്ങളുടെയും അനുഗ്രഹങ്ങൾ ഉണ്ടാവണം…
മുതിർന്ന കോൺഗ്രസ്‌ നേതാവ് ശ്രീ. വയലാർ ജിയെ, വസതിയിൽ എത്തി സന്ദർശിച്ചു അനുഗ്രഹം തേടി..

ഒറ്റക്കെട്ടായി, ഒരു മനസ്സോടെ പോരാട്ട വീഥിയിൽ മുന്നോട്ട്… യു.ഡി.എഫ്. ജില്ലാ നേതൃയോഗത്തിൽ നിന്നും..

ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് ദൈവാലയത്തിലെ ആശിർവ്വാദത്തിൽ പങ്കെടുത്തപ്പോൾ…
പടമുഗൾ ജുമാ മസ്ജിദിലെ വിശ്വാസികളോട് ഹൃദയപൂർവ്വം വോട്ട് അഭ്യർത്ഥിച്ചപ്പോൾ..
വൈറ്റില ഭുവനേശ്വരി ക്ഷേത്രത്തിൽ.
തൃക്കാക്കരയുടെ മണ്ണില്‍ പി ടി തോമസ് അടിത്തറ പാകിയ വികസന സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
നിലപാടുകളും സംശുദ്ധമായ പൊതുജീവിതവും കൈമുതലായുള്ള പി ടിയുടെ രാഷ്ട്രീയ യാത്രയില്‍ താങ്ങും തണലും കരുത്തുമായിരുന്നു എന്നും ഉമ. മഹാരാജാസ് കോളേജ് കാലത്തെ ചടുലമായ പ്രവര്‍ത്തന മികവുള്ള ഉമ, പിന്നീട് വഴിമാറി ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുള്ള വ്യക്തിയാണ്. പി ടി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളും അഭിലാഷങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ഉമയ്ക്ക് സാധിക്കുമെന്ന് തീര്‍ച്ചയാണ്.
യുഡിഎഫിന്റെ ഉറച്ചകോട്ടയായ തൃക്കാക്കരയില്‍ ഉമാ തോമസിന്റെ വിജയം തീര്‍ച്ചയാണ്. പി ടിയോടുള്ള സ്‌നേഹവായ്പ് ആ വിജയത്തിളക്കം വര്‍ധിപ്പിക്കുമെന്ന് ഉറപ്പ്. ഉമയ്ക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാനും തൃക്കാക്കരയുടെ ശബ്ദമാകാനും സാധിക്കട്ടെ എന്നാശംസിക്കുന്നു…ഉമ്മൻ ചാണ്ടി
Share News