
മദ്യത്തിന് മരുന്നിനെക്കാൾ പ്രാധാന്യം നൽകരുത് .
കൊച്ചി.ആരോഗ്യത്തിന് ഹാനികരമയ മദ്യം സർക്കാർ ജനങ്ങൾക്ക് സംലഭ്യമാക്കുന്നത് വേണ്ടി സാഹചര്യം സൃഷ്ടിക്കരുത്.





ആരോഗ്യസംരക്ഷണമാണ് സർക്കാരിൻ്റെ ചുമതല. ആരോഗ്യമുള്ള ഒരു ജനതയാണ് രാഷ്ട്രത്തിൻ്റെ സമ്പത്ത്. കോവിഡ് മനുഷ്യജീവന് വൻ ഭീഷിണി ഉയർത്തുമ്പോൾ മദ്യപാനശീലത്തിൽ നിന്നും വിമുക്തി നേടുവാൻ വ്യക്തികളും, അതിജീവിക്കുവാൻ സർക്കാരും സാമൂഹ്യ പ്രസ്ഥാനങ്ങളും സഹായിക്കണം.
മദ്യ പാനത്തിലൂടെ കടുത്ത സാംബത്തിക തകർച്ചയിലൂടെ കടന്നുപോകുന്നവർ കൂടുതൽ കടബാധ്യതയിൽ ആകാനും കുറ്റകൃത്യങ്ങൾ ചെയ്യാനും സാധ്യതയുണ്ട്. മാനസിക സംഘർഷത്തിൽ മോഷണം, കൊലപാതകം, അത്മഹത്യ തുടങ്ങിയ പല കൃത്യങ്ങളും ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നു..കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നു,കുഞ്ഞുങ്ങൾ അനാഥരാകുന്നു.മദ്യത്തിൻ്റെ ഉപയോഗവും ലഭ്യതയും സർക്കാർ മദ്യലഭ്യത ഇല്ലാതാക്കി ജനത്തെ ഈ തിൻമയിൽനിന്നും രക്ഷിക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
വാക്സിനെക്കുറിച്ചും ഓക്സിജനെക്കുറിച്ചും ഉത്കണ്ടപ്പെടുന്ന കുടുംബങ്ങളിൽ മദ്യം സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രശ്ങ്ങൾ മുൻകുട്ടി കണ്ട് മദ്യവിതരണം പരിമിതപ്പെടുത്തുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സാബു ജോസ്,
പ്രസിഡണ്ട്,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി
.9446329343.*