കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?|നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്.

Share News

കരീനാകപൂർ രണ്ടാമതും ഗർഭിണിയാണെന്നു നമുക്കറിയാം. അനുഷ്ക്കാശർമ്മ ആദ്യകുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നുവെന്നും ഒപ്പം കൂടാൻ ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആസ്ത്രേലിയയിൽ നിന്നു മടങ്ങിയെന്നും നമുക്കറിയാം.ഏതു താരം ഏതു ഡിസൈനർ വേഷം ധരിക്കുമെന്നും നമുക്കറിയാം.

എന്നാൽ കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഒരിക്കലുമുണ്ടാകില്ല.

നിങ്ങളെ അക്കാര്യത്തിൽ പൂർണ്ണമായി കുറ്റപ്പെടുത്താനുമാവില്ല. നാമാകെ, നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്.

ഇത് കേഡറ്റ് അമിത് രാജിൻ്റെരക്തസാക്ഷിത്വ കഥ.

പുരുലിയാ സൈനിക്സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു പതിനഞ്ചുകാരനായകേഡറ്റ് അമിത് രാജ്. ഡിസംബർ 3-നു രാവിലെ 6 മണിക്കൂ ജന്മനാടായ ബീഹാറിലെ നളന്ദയിൽ അമിത് വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ എവിടെയോ ജനങ്ങൾ വിളിച്ചുകൂവുന്നതു ചെവികളിലെത്തി.

പുറത്തേക്കു് ഓടിയിറങ്ങുമ്പോൾ അയൽവീട് അഗ്നി വിഴുങ്ങുന്നതാണ് അവൻ കണ്ടതു്. രണ്ടാമതൊന്ന് ആലോചിക്കാതെ കെട്ടിടത്തിൽ അകപ്പെട്ട മൂന്നു കുട്ടികളെ രക്ഷിക്കാനായി അഗ്നിക്കുള്ളിലേക്കു അയാൾ ഓടിക്കയറി. രണ്ടു കുട്ടികളെ രക്ഷപ്പെടുത്തുമ്പോഴേക്കും 85% പൊള്ളൽ ഏറ്റിരുന്നു. അവശനായെ ങ്കിലും മൂന്നാമത്തെ കുട്ടിയേയും രക്ഷിക്കാൻ അമിത് തീരുമാനിച്ചിരുന്നു. 95% പൊള്ളൽ ഏറ്റുകൊണ്ടു അതും അവൻ നിശ്ചയദാർഢ്യത്തോടെ നിർവ്വഹിച്ചു. അമിതിൻ്റെ ധീരത ഒന്നുകൊണ്ടു മാത്രം മൂന്നു കുട്ടികളും രക്ഷപ്പെട്ടു.

തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അമിതിനെ ഡെൽഹി സഫ്ദർജങ് ആശുപത്രിലേക്കു മാറ്റി. 2020 ഡിസംബർ 13-നു ആ ധീരഹൃദയം നിലച്ചു.

ഒരൊറ്റ മാധ്യമഗൃഹവും ഈ കഥ ജനങ്ങളിൽ എത്തിച്ചില്ല. മലയാളമാധ്യമങ്ങൾ മൗനം പാലിച്ചു. സോഷ്യൽ മീഡിയയുടെ കരുത്തുപയോഗിച്ച് നമുക്കോരോരുത്തർക്കും ഈ ധീര രക്തസാക്ഷിയെ ആദരിക്കാം.

ഹരി ബോബി/The Malayali Club – TMC

Share News