അടൂർ ഭാസിക്കും ബഹദൂറിനും ജഗതി ശ്രീകുമാറിനും ശേഷം മലയാളത്തിൽ ഒരു ഹാസ്യ സാമ്രാജ്യം സൃഷ്ടിച്ച നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്ത ഒരു വലിയ കലാകാരൻ.

Share News

കിലുക്കത്തിലെ തിരുമണ്ടനായ വേലക്കാരൻ കിട്ടുണ്ണി.

മഴവിൽക്കാവടിയിലെ ദുരഭിമാനിയായ ജന്മി കളരിക്കൽ ശങ്കരൻകുട്ടി മേനോൻ.

പിൻഗാമിയിലെ വക്രബുദ്ധിക്കാരനായ അയ്യങ്കാർ സ്വാമി വക്കീൽ.

ഭൂതപ്രേതപിശാചുക്കളെ ഭയന്ന് ഓടിക്കൊണ്ടേയിരിക്കുന്ന മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ.

നാടകാചാര്യൻ മാന്നാർ മത്തായി.മാസാമാസം മുടങ്ങാതെ ഹനുമാൻ സേവയ്ക്കു തിരുവില്വാമലയിൽ പോകുന്ന ഗോഡ്ഫാദറിലെ സ്വാമിയേട്ടൻ.

ഏതു കടമ്പയും ചാടിക്കടക്കുന്ന വിയറ്റ്നാം കോളനിയിലെ കെ കെ ജോസഫ്.

ഒരു പിതാവിന്റെ സ്ഥാനത്തു നിന്നുകൊണ്ട് തലതെറിച്ച ഒരു തെമ്മാടിയെ തിരുത്തുകയും ശാസിക്കുകയും ഇടയ്ക്ക് ശകാരം ഏറ്റുവാങ്ങുകയുമൊക്കെ ചെയ്യുന്ന ദേവാസുരത്തിലെ കാര്യസ്ഥൻ വാര്യർ.

മിഥുനത്തിലെ പ്രശ്നക്കാരനായ ലൈൻമാൻ കുറുപ്പ്.

അദ്വൈതത്തിലെ നിഷ്ഠൂരനായ പോലീസുകാരൻ DIG ശേഷാദ്രി അയ്യർ.ഡോക്ടർ പശുപതിയിലെ ഭൈരവൻ ഡോക്ടർ, കാബൂളിവാലയിലെ കന്നാസ്, അഴകിയ രാവണനിലെ കരയോഗം പ്രസിഡന്റ്, നമ്പർ 20 മദ്രാസ് മെയിലിലെ നാടാർ, പവിത്രത്തിലെ പാചക സഹായി, സന്ദേശത്തിലെ യശ്വന്ത് സഹായി, മനസ്സിനക്കരെയിലെ ചാക്കോ മാപ്പിള കള്ളുകുടിയൻ പിതാവ്, കല്യാണ രാമനിലെ Mr.പോഞ്ഞിക്കര, പ്രാഞ്ചിയേട്ടനിലെ വാസു മേനോൻ, സാക്ഷാൽ ശ്രീമാൻ ചാത്തണ്ണിയിലെ ചാത്തുണ്ണി, ഇന്ത്യൻ പ്രണയകഥയിലെ രാഷ്ട്രീയക്കാരൻ, നന്ദനത്തിലെ കേശവൻ നായർ.

വരവേൽപ്പിലെ ഡ്രൈവർ ചാത്തുക്കുട്ടി, നാടോടിക്കാറ്റിലെ ഡ്രൈവർ പുത്തൻപുരക്കൽ ബാലൻ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഒരായുസ് ഓര്‍ത്തോര്‍ത്ത് പൊട്ടിച്ചിരിക്കാനുള്ള വക നല്‍കിയാണ് ഇന്നസെന്റ് എന്ന മഹാനടന്‍ അരങ്ങൊഴിഞ്ഞത്.

അതുല്യനടൻ ഇന്നസെന്റ് പകർന്നാടിയ സമാനതകളില്ലാത്ത വേഷങ്ങൾ.

പകരം വയ്ക്കാനില്ലാത്ത മറ്റൊരു പ്രതിഭ കൂടി യാത്രയായി.

പേരുപോലെ നിഷ്കളങ്കനായ കലാകാരൻതീരാനഷ്ട്ടം.

മലയാളത്തിന്റെ പ്രിയ നടന് ആദരാഞ്ജലികൾ.

Share News