ഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ.

Share News

2021ൻ്റെ അവസാന രാത്രിയിൽ ഞാൻ വൈപ്പിനിൽ കുഴുപ്പിള്ളി ബീച്ചിലായിരുന്നു.

കേരള ഫോക്ക്ലോർ അക്കാദമി ചെയർമാൻ സി.ജെ.കുട്ടപ്പൻ്റെ നേതൃത്വത്തിലുള്ള തായില്ലം തിരുവല്ലയുടെ നാടൻപാട്ട് പൊടിപൊടിക്കുകയായിരുന്നു ബീച്ചിലെ സ്റ്റേജിൽ. ചെണ്ടയുടെ അകമ്പടിയോടെ “തെയ്യ്തകതോം തെയ്യന്താരാ… ” പാടുന്നു പാട്ടുസംഘം. സ്റ്റേജിൽ കലാകാരൻമാരും സ്റ്റേജിനു മുമ്പിൽ ആസ്വാദകരും ആട്ടം. ഒരുമാസം നീണ്ട വൈപ്പിൻ ഫോക്ക്ലോർ ഫെസ്റ്റിൻ്റെ സമാപന പരിപാടി. 25 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപിലെ മൂന്ന് ബീച്ചുകളിലും നാല് ഹാളുകളിലും മൈതാനങ്ങളിലും വഴിയിലും വഴിയരികുകളിലും ആഘോഷിച്ച ഫെസ്റ്റിൻ്റെ പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്ന നിലയിൽ ദിവസങ്ങളുടെ അധ്വാനത്തിൻ്റെ ക്ഷീണവുമായി ഞാൻ സ്റ്റേജിനു പിന്നിലേക്ക് നടന്നപ്പോഴാണ് മനോഹരമായ ദൃശ്യം കണ്ണിൽപ്പെട്ടത്.

ഇരുട്ടിൽ തലയിൽ പ്രകാശവുമായി നാട്ടിയ ലാമ്പ് പോസ്റ്റിൽ ചാരിനിൽക്കുന്നു നിറപ്പകിട്ടുള്ള വേഷത്തിൽ ഒരു തെയ്യംകലാകാരൻ. ബീച്ചിലെ പ്രകടനത്തിനുശേഷം അദ്ദേഹം വിശ്രമിക്കുകയാണ്. ‘ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതിനു ശേഷം ഞാൻ ചോദിച്ചു: “എന്താ പേര്?” ഉത്തരം: “ശരത് “. പാലക്കാടുകാരൻ. കൺസ്ട്രക്ഷൻ പണിക്കാരൻ. ഒപ്പം, തായില്ലം തിരുവല്ലയുടെ കലാസംഘാംഗം. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം ശരത്തിനെ കാണിച്ചു. സന്തോഷം. ചിരി. “ഈ ചിത്രം FBയിൽ ഇട്ടോട്ടെ ?”, ഞാൻ ചോദിച്ചു. “ഓ !”, ശരത്തിൻ്റെ സമ്മതം.

പുതുവർഷാശംസകളാടെ ഈ ചിത്രം FBയിൽ ചേർക്കുന്നു.

Bony Thomas

Share News