തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനൽകിയ മുഴുവനാളുകൾക്കും പട്ടയം ലഭിച്ചു

Share News

തുമ്പ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമി വിട്ടുനല്‍കണമെന്ന ഡോ.വിക്രം സാരാഭായിയുടെ അഭ്യര്‍ത്ഥന മാനിച്ച് 1963ല്‍ തുമ്പയില്‍ താമസിച്ചിരുന്ന 183കുടുംബങ്ങളുടെ വീടും സ്ഥലവും സെന്റ് മേരീസ് മഗ്ദലന പള്ളിയുടെ 61ഏക്കറും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ഏക്കർ ഭൂമിയാണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്. തുമ്പയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ പള്ളിത്തുറയില്‍ പുനരധിവസിപ്പിക്കുകുയും ചെയ്തിരുന്നു.

അന്ന് ഭൂമി വിട്ടുനല്‍കിയവര്‍ക്ക് പകരം സര്‍ക്കാര്‍ ഭൂമി നല്‍കിയെങ്കിലും പട്ടയം നല്‍കിയിരുന്നില്ല. നീണ്ട കാത്തിരിപ്പിനൊടുവിൽ 1996-01 ഇടതു സർക്കാരിൻ്റെ കാലത്ത് 142കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. അപ്പോഴും 41 പേര്‍ക്കും പള്ളിക്കും സ്‌കൂളിനും പട്ടയം ലഭിച്ചിരുന്നില്ല. 2016ൽ ഇടതുപക്ഷം അധികാരത്തിൽ വന്നതോടെ 2019 ഡിസംബറില്‍ 41 കുടുംബങ്ങള്‍ക്ക് കൂടി പട്ടയം നൽകി. എന്നാല്‍ പുനരധിവാസ ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട സെന്റ് മേരി മഗ്ദലന്‍ പള്ളിക്കും, ഹയര്‍സെക്കണ്ടറി സ്‌കൂളിനും സ്ഥലം പതിച്ചു നല്‍കിയിരുന്നില്ല. ഈ സർക്കാരിൻ്റെ കാലത്ത് സെന്റ് മേരീസ് മഗ്ദലന്‍സ് പള്ളിക്കും പള്ളിത്തുറ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും കൂടി സ്ഥലം പതിച്ച് നല്‍കിയതോടെ വി എസ് എസ് സിക്കായി ഭൂമി വിട്ടുനൽകിയ എല്ലാവർക്കും പട്ടയം ലഭിച്ചിരിക്കുകയാണ്.

CPIM Kerala

Share News