വൈദ്യുതി വിതരണത്തിൽ ഗുണകരമാകുന്ന കണ്ടുപിടുത്തം; എം.ജി. സർവകലാശാലയ്ക്ക് കേന്ദ്ര സർക്കാർ പേറ്റൻറ്

Share News

വളരെ ഉയർന്ന തോതിൽ വൈദ്യുതി കടന്നുപോകുന്ന കേബിളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഇൻസുലേറ്റിംഗ് നാനോ ഡൈലക്ട്രിക് പോളിമർ സംയുക്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഗവേഷണ സംഘത്തിന് കേന്ദ്ര സർക്കാരിൻറെ പേറ്റൻറ് ലഭിച്ചു.

വൈസ് ചാൻസലർ പ്രഫ. സാബു തോമസും തിരുവല്ല മാർതോമാ കോളജിലെ കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. ജോസ്മിൻ പി. ജോസുമാണ് പോളി എത്തിലിനും നാനോ കണികകളും സംയോജിപ്പിച്ച് പുതിയ പോളിമെർ സംയുക്തം വികസിപ്പിച്ചത്.

ഫ്രാൻസിലെ ഇൻസാ ലിയോൺ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ സഹകരണവും പുതിയ നാനോ കോമ്പസിറ്റ് വികസിപ്പിക്കുന്നതിന് ഇവർക്ക് ലഭിച്ചു.

വളരെ കുറഞ്ഞ അളവിൽ അലുമിന നാനോകണങ്ങൾ ക്രോസ് ലിങ്ക്ഡ് പോളി എത്തിലിനിൽ വിന്യസിച്ച് ഉത്പാദിപ്പിക്കുന്ന സംയുക്തത്തിന് ഹൈ വോൾട്ടേജ് കേബിളുകളുടെ ഇൻസുലേഷനുവേണ്ടി നിലവിൽ ഉപയോഗിക്കുന്ന പദാർത്ഥങ്ങളേക്കാൾ ഇരട്ടി ഗുണമേ?യുണ്ടാകും.

താരതമ്യേന കൂടുതൽ കാലം നിലനിൽക്കുന്നതുകൊണ്ടു തന്നെ ചിലവ് ഗണ്യമായി കുറയുകയും ചെയ്യും. സർവകലാശാല 2018 ഒക്ടോബറിലാണ് പേറ്റൻറിന് അപേക്ഷിച്ചത്. വൈദ്യുതി വിതരണ മേഖലയിൽ ഗുണപരമായ മാറ്റത്തിന് വഴിതെളിക്കുന്നതാണ് ഈ കണ്ടുപിടുത്തം.

Mahatma Gandhi University Kerala

nammude-naadu-logo
Share News