
“അരിക്കൊമ്പനെ കണ്ടെത്തി|പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് തുടങ്ങും, നാളെയും നിരോധനാജ്ഞ”..|മാധ്യമങ്ങൾ ഒപ്പമുണ്ട്
അരിക്കൊമ്പൻ മുഴുവൻ മലയാള മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു .മറ്റെല്ലാ പൊതുവിഷയങ്ങളും മാറ്റിവെച് “അരിക്കൊമ്പൻ “-വിശേഷങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്നു .
വാർത്താ ദാരിദ്രം അല്ലെന്ന് വ്യക്തം .
അരിക്കൊമ്പനെക്കുറിച്ചു വിലയിരുത്തൽ നടത്തിയാൽ എല്ലാ പാർട്ടികളും മുന്നണികളും സമുദായങ്ങളും യാതൊരുവിധ എതിർപ്പുകളും ഉണ്ടാക്കില്ല .
ആനക്കാര്യം പറയുമ്പോൾ ,ചാനലുകളുടെ പരസ്യ വരുമാനത്തിന് കുറവുവരുകയുമില്ല .
തൊടുപുഴ: രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ അരിക്കൊമ്ബനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്.

ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്ബനുള്ളത്. നാളെ ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
വനം വകുപ്പിന്റെ അരിക്കൊമ്ബന്‍ ദൗത്യം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പുനരാരംഭിക്കുമെന്ന് മൂന്നാര്‍ ഡിഎഫ്‌ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലര്‍ച്ചെ മുതല്‍ അരിക്കൊമ്ബനെ നിരീക്ഷിക്കും. നാളെ പൂര്‍ത്തിയായില്ലെങ്കില്‍ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ നാലരയോടെയാണ് അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചത്. രാവിലെ 6.30 ഓടെ അരിക്കൊമ്ബനെ ദൗത്യസംഘം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദൗത്യസംഘം ട്രാക്ക് ചെയ്തത് ചക്കക്കൊമ്ബനെയാണെന്ന് ആര്‍ആര്‍ടി സംഘം പിന്നീട് സ്ഥിരീകരിച്ചു. മുറിവാലനെയും മൊട്ടവാലനെയും കണ്ടെത്തിയെങ്കിലും അരിക്കൊമ്ബനെ കണ്ടെത്താനായില്ല. അരിക്കൊമ്ബന്‍ ഉള്‍ക്കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ പന്ത്രണ്ട് മണിയായിട്ടും അരിക്കൊമ്ബനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ ധാരണയായത്.
അരിക്കൊമ്ബനെ മയക്കുവെടി വെക്കാന്‍ വിദഗ്ധരെയും കുങ്കിയാനകളെയും പ്രദേശത്തെത്തിച്ചിരുന്നു. അരിക്കൊമ്ബനെ പിടിക്കാനായി പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് ദൗത്യസംഘം കാടുകയറിയത്. വനംവകുപ്പിന്റെ വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ നൂറ്റമ്ബതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്. അരിക്കൊമ്ബനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
മിഷന്‍ അരിക്കൊമ്ബന്‍: പുലര്‍ച്ചെ മുതല്‍ ട്രാക്കിങ് തുടങ്ങും, നാളെയും നിരോധനാജ്ഞ

തൊടുപുഴ: അരിക്കൊമ്ബനെ പിടികൂടുന്നതിനുള്ള ദൗത്യം നാളെ തുടരും. നാളെ രാവിലെ ആറ് മണി മുതല്‍ ട്രാക്കിങ് തുടങ്ങുമെന്നും ദൗത്യം പൂര്‍ത്തിയായില്ലെങ്കില്‍ മറ്റന്നാള്‍ തുടരുമെന്നും മൂന്നാര്‍ ഡിഎഫ്‌ഒ രമേശ് ബിഷ്‌ണോയ് അറിയിച്ചു.
അരിക്കൊമ്ബന്‍ ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് അരിക്കൊമ്ബനെ കണ്ടെത്തിയത്. ഇടതൂര്‍ന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്ബനുള്ളത്. നാളെ ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയെ ആനയിറങ്കല്‍ ഡാം കടത്തി ദൗത്യമേഖലയില്‍ എത്തിക്കാനായിരിക്കും ശ്രമം.

വനം വകുപ്പിന്റെ അരിക്കൊമ്ബന്‍ ദൗത്യം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പുനരാരംഭിക്കുമെന്നാണ് മൂന്നാര്‍ ഡിഎഫ്‌ഒ അറിയിച്ചത്. ട്രാക്കിങ് സംഘം പുലര്‍ച്ചെ മുതല്‍ അരിക്കൊമ്ബനെ നിരീക്ഷിക്കും. നാളെ പൂര്‍ത്തിയായില്ലെങ്കില്‍ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.