തെരുവുനായകളുടെ കടിയേറ്റ് ഭിന്നശേഷി ബാലകൻ നിഹാലിന്റെ ജീവൻ പൊലിഞ്ഞത് ഏറ്റവും വേദനാകരമാണ്.

Share News

ഓട്ടിസവും സംസാര പരിമിതിയുമുള്ള കുഞ്ഞിനെ കാണാതാവുകയും, പിന്നീട് തിരച്ചിലിനൊടുവിൽ ആളൊഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. ധർമ്മടം ജേഴ്‌സിക്കുന്നിലെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ഉപ്പ നിഷാദിന്റെയും ഉമ്മ നുസീഫയുടെയും സഹോദരൻ നസ്റിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. സമാനമായ ദുരന്തങ്ങളുടെ സാധ്യത ഏറ്റവും കൂടുതലുള്ള വിഭാഗമെന്ന നിലയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ – മുതിർന്നവരെയും – ഏറ്റവും കരുതലോടെ നോക്കി, വേണ്ട പോലെ പരിപാലിക്കാൻ നമുക്കൊക്കെ ജാഗ്രതയുണ്ടാവാൻ കുഞ്ഞു നിഹാലിന്റെ സങ്കടകരമായ വിയോഗം എപ്പോഴും ഓർമ്മയിൽ ഉണ്ടാവട്ടെ.

Share News
Read More

സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.

Share News

കോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ […]

Share News
Read More