
എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്
ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും.
മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്.
ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്.
കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോൺ വഴി വിവരമറിയിക്കണം. രോഗ ലക്ഷണങ്ങൾ മറച്ചു വെക്കരുത്
. എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്
. ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മാർക്കറ്റുകളിൽ അണു നശീകരണം നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എല്ലാ മാർക്കറ്റുകളിലും അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി ആവശ്യമായ ക്രമീകരണങ്ങൾ നടപ്പാക്കും
.എറണാകുളം മാർക്കറ്റിൽ 26പേരുടെ കോവിഡ് പരിശോധന മുൻപ് നടത്തിയിരുന്നു. ഇന്ന് 40 പേരുടെ സാമ്പിൾ ശേഖരിക്കും.
എബിൻ മാത്യു