
പലരോടും എൻ്റെ ജീവിതം കടപ്പെട്ടിരിക്കുന്നു. ഈ കടം ഈ ജീവിതം കൊണ്ട് വീട്ടിത്തിരില്ല എന്ന് എനിക്ക് അറിയാം.
പൗരോഹിത്യ പദവിയിൽ മുപ്പത്തി അഞ്ചാം വർഷത്തിലേക്
.Fr J Mathew Manavathu, Manarcadu
. ഇന്ന് ജൂൺ 22. ഞാൻ മണർകാട് പള്ളിക്കു വേണ്ടി ഇടവക പട്ടക്കാരൻ എന്ന നിലയിൽ പൗരോഹിത്യ പദവി സ്വീകരിട്ട് 35 )o വർഷത്തിലേക്കു പ്രവേശിക്കുന്നു.
തിരിഞ്ഞ് പുറകോട്ട് നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തി ഉണ്ട്. ഇന്നു് രാവിലെ മണർകാട് പള്ളിയിൽ വി കുർബ്ബാന ഇതിൻ്റെ, നന്ദിയും സ്തോത്രവും എന്ന നിലയിൽ അനുഷ്ഠിച്ച ശേഷം ഈ കുറുപ്പുകൾ എഴുതുമ്പോൾ, മനസ്സ് അല്പം വൈകാരികമായിപ്പോകുന്നു.
സങ്കീ: 126: 5 “കണ്ണുനീരോടെ വിതക്കുന്നവൻ ആർപ്പോടെകൊയ്യും. വിത്തു ചുമന്നു കരഞ്ഞും, വിതച്ചും കൊണ്ട് നടക്കുന്നു. കറ്റ ചുമന്ന് ആർത്തും കൊണ്ട് വരുന്നു.”എൻ്റെ ജീവിതം ഈ വേദവാക്യത്തോട് ഒട്ടിച്ചു വെച്ചതാണ്.
1986 ജൂൺ 22ന് മണർകാട് പള്ളി മദ്ബഹായിൽ വെച്ച് അഭിവന്ദ്യ പെരുമ്പള്ളി ഗിവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ ഞാൻ അഭിഷിക്തനായി.
മൂന്ന് ദിവസങ്ങൾക്കു ശേഷം ജൂൺ 25 ന് എൻ്റെ മാതാവ്മാലം കവലയിൽ ഒരു ബസ് അപകടത്തിൽ നിര്യാതയായി.എൻ്റെ ജീവിതത്തിൻ്റെ നിലവിളക്കായ അമ്മ. ആത്മിയ പാതയിൽ വെട്ടം കാട്ടിയ അമ്മ. എന്നെ മടിയിരുത്തി 1962 ൽ ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മേശവിളക്കിൻ്റെ വെട്ടത്തിൽ ബൈബിൾ വായിക്കുന്ന എൻ്റെ അമ്മയാണ് എൻ്റെ മനസ്സിലെ ഉറച്ച പ്രതിബിംബം.
അമ്മയുടെ മരണസമയത്ത് ഞാൻ മാന്നാനം സെൻറ് ജോസഫ്സ്ട്രയിനിംഗ് കോളജിൽ BEd ന് പഠിക്കുന്നു.ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവിൽ ചിറക് വെട്ടിവീഴ്തിയതുപോലെ.
കുശു കുശുപ്പുകൾ, പഴികൾഅവ വേറെ, പുതുമണവാട്ടിയായി വീട്ടിൽ പ്രഭ ചൊരിയാൻവലതുകാൽവെച്ച് കയറി വന്ന എൻ്റെ അമ്മയുടെ ഇഷ്ട പുത്രിയായ എൻ്റെ സഹധർമ്മിണിയുടെ ദു:ഖം അത് വേറെപുര കത്തുമ്പോൾ വാഴവെട്ടാൻ ശ്രമിക്കുന്നവർ വേറെ.അന്ന് എന്നെ പ്രോത്സാഹിപ്പിച്ച് ആശ്വസിപ്പിച്ച പെരുമ്പള്ളി തിരുമേനിയെ പ്രത്യേകം ഓർക്കുന്നു., ഒപ്പം അന്ന് മാന്നാനം ട്രയിനിംഗ് കോളജ് പ്രൻസിപ്പൾ ആയിരുന്നബഹുമാനപ്പെട്ട സെബാസ്ത്യൻ പാലാ ത്ര അച്ചനെയും.അച്ചൻ്റെ അന്നത്തെ കരുതലും സ്നേഹവും ഇന്നും മറക്കാൻ കഴിയില്ല.
കണ്ണുനീരോടെ ഞാൻ പുത്തൻ കുർബ്ബാന ചൊല്ലി.അതിനുതലേ ദിവസം അമ്മയുടെ ഇടവക പള്ളിയിലെ വികാരി അച്ചൻ വന്ദ്യ പുറകുളത്ത് ഈപ്പൻ കോർഎപ്പിസ്കോപ്പാഎൻ്റെ വീട്ടിൽ വന്നു. കണ്ണീരോടും ആദരവോടും കൂടെ അദ്ദേഹത്തെ സ്വീകരിച്ചു.അദ്ദേഹം പ്രാർത്ഥനക്ക് മുൻപ് എന്നോടു പറഞ്ഞു.
അച്ചൻ ബൈബിൾ പ്രാർത്ഥിച്ചു തുറന്ന് ഒരു വേദ വാക്യം വായിക്കുക.ഞാൻ പ്രാർത്ഥിച്ചു ബൈബിൾ തുറന്നു.എൻ്റെ കണ്ണ് പ്രകാശിച്ചു..”കണ്ണുനീരോടെ വിതക്കുന്നവൻ ആർപ്പോടെ കൊയ്യുംവിത്തു ചുമന്ന് കരഞ്ഞും വിതച്ചും കൊണ്ട് നടന്നു.കറ്റ ചുമത്ത് ആർത്തും കൊണ്ടുവരുന്നു.”പ്രാർത്ഥനക്കു ശേഷം ആ വൃദ്ധ പുരോഹിതൻ പറഞ്ഞു.”ഇതു മതി. ആശ്വസിച്ചു കൊള്ളുക.”എൻ്റെ തുടർന്നുള്ള ജീവിതത്തിൽ ഈ വേദ വാക്യംഅക്ഷരാർത്ഥത്തിൽ തന്നെ നിറവേറ്റപ്പെട്ടു.
അദ്ദേഹം ഓർത്തഡോക്സ് സഭാ പുരോഹിതനാണ്.അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു.’ മരണക്കിടക്കയിൽ മൂല ഇടവകയായ മണർകാട് പള്ളിയിൽ നിന്നും വി.കുർബ്ബാന സ്വീകരിക്കണമെന്നുള്ളത്. വളരെ യാദൃശ്ചികമായി എൻ്റെ തവണയാകയാൽ എനിക്കു അത് കൊടുപ്പാനുള്ള അനുഗ്രഹവും ലഭിച്ചു.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ തികഞ്ഞ ആത്മസംതൃപ്തി ഉണ്ട്.
വൈദികൻ എന്ന നിലയിൽ 34 വർഷത്തെ സേവനവും നിണ്ടകാലത്തെ അധ്യാപകവൃത്തിയും, പ്രധാന അധ്യാപകൻ എന്ന നിലയിൽ 6 വർഷത്തെ സേവനവുംധാരാളം അറിവും, ജീവിത പരിചയവും നേടിത്തന്നു
.വൈദികവൃത്തിക്ക് ആദ്യ പ്രോത്സാഹന കല്പന തന്ന കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബാവാ ബസേലിയോസ് പൗലോസ് ദ്വിതീയൻ., കാലം ചെയ്ത പിതാക്കന്മാരും ഗുരുനാഥന്മാരുമായ പെരുംമ്പള്ളി തിരുമേനി, പറയകുളത്ത് യാക്കോബ് മാർ തിമോത്തിയോസ് തിരുമേനി, ദേവഭാഷയായ സുറിയാനി യുടെ ആദ്യ അക്ഷരം കുറിച്ച് ,ഒരു വർഷക്കാലം പ്രീസെമ്മിനാരി പഠനത്തിനു ഗുരുത്വം നല്കിയ പഴയ സെമ്മിനാരി അധ്യാപകനും, മഞ്ഞിനിക്കര ദയറായിലെ മല്പാനും ആയിരുന്ന മുളന്തുരുത്തി തുലാക്കുളത്ത് ഏബ്രഹാം അച്ഛൻ, എന്നിവരെയും ,ഇന്നുംആത്മിയ ജീവിതത്തിൽ ഒരു മെൻഡർ എന്ന നിലയിൽ ഉപദേശം തരുന്ന ഗുരുനാഥൻ വന്ദ്വ ഫിന ഹാസ് റമ്പാച്ചനെയും അന്നത്തെ മലേക്കുരിശ് സെമിനാരി അധ്യാപകർ, സഹപാഠികൾ എന്നിവരെയും ഈ ദിനത്തിൽ അനുസ്മരിക്കുന്നു.
ഇടവ വികാരി ആയിരുന്ന ദിവംഗതനായ വെട്ടിക്കുന്നേൽ കുറിയാക്കോസ് കോർ എപ്പിസ്കോപ്പ’ അക്കാലത്ത് പള്ളി ട്രസ്റ്റി ആയിരുന്ന കരോട്ട് മണവത്ത് ശ്രി. കുറിയാക്കോസ്., പള്ളിസെക്രട്ടറി ആയിടുന്ന മൈലക്കാട്ട് ജോയി സാർ എന്നിവരും ഹൃദയത്തിൽ നന്ദിയോടെ സ്മരിക്കപ്പെടുന്നു.
എൻ്റെ ഇടവകാംഗങ്ങളുടെ പ്രോത്സാഹനവും പിൻതുണയുമാണ് എന്നെ ഞാൻ ആക്കിയത്. എൻ്റെ മാതാപിതാക്കൾ സഹോദരി, സഹോദരങ്ങൾ, എൻ്റെ കുടുംബമായ കുലത്താക്കലായ തുരുത്തിപ്പറമ്പിൽ കുടുംബാംഗങ്ങൾ, അതിലെ മൺമറഞ്ഞു പോയ നല്ല നേതൃത്വഗുണമുള്ള പിതാക്കന്മാർ, എൻ്റെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ദിവംഗതനായ ശ്രീ ജേക്കബ് മുളന്താനത്ത്ബാല്യത്തിൽ ഓമനിച്ച്. നേഴ്സറി സ്കൂളിൽ സൈക്കിൾ ഉന്തി തന്ന ഇന്നു മുത്തച്ചിയായി ജീവിക്കുന്ന കിഴക്കേടത്ത് (പഴയിടത്തു വയലിൽ ) ഏലിക്കുട്ടി ടീച്ചർ’ എൻ്റെ നല്ലവരായ നാട്ടുകാർ, സുഹൃത്തുക്കൾ, ശുശ്രൂഷാ സംഘം, സഹോദര വൈദികർ, അഭിവന്ദ്യ മെത്രാന്മാർ, പള്ളി ഭരണ സമിതി അംഗങ്ങൾ: മരിയൻ ധ്യാന സമൂഹ അംഗങ്ങൾ, സെൻറ് പോൾസ് മിഷൻ അംഗങ്ങൾ, ഇങ്ങനെ പലരോടും എൻ്റെ ജീവിതം കടപ്പെട്ടിരിക്കുന്നു
. ഈ കടം ഈ ജീവിതം കൊണ്ട് വീട്ടിത്തിരില്ല എന്ന് എനിക്ക് അറിയാം. എനിക്കു വേണ്ടി പ്രാർത്ഥിക്കുന്ന അജ്ഞാതരായ ധാരാളം ആളുകൾ ഉണ്ട്. നിങ്ങൾ തുടർന്നും പ്രാർത്ഥിക്കണം.
എന്നെ അറികയും സ്നേഹിക്കുകയും ചെയ്യുന്ന വിവിധ ‘സഭകളിലെ അധ്യക്ഷന്മാരുടെ പ്രാർത്ഥനാ സഹായം തേടുന്നു.
നല്ല പ്രോത്സാഹനം തരുന്ന FB സുഹൃത്തുക്കളെ ഓർക്കുന്നു.” അതിജീവനം മണവത്തച്ചൻ ” എന്ന utubeചാനൽ വഴി സന്ദേശങ്ങൾ കേൾക്കുന്നവരെ പ്രാർത്ഥനയോടെ സ്മരിക്കുന്നു.സ്നേഹത്തോടെ
മണവത്തച്ചൻ22/6/2020
Mathew Manavathachen ManarcaduFr J Mathew Manavathu (Manavathachen)