മായാത്ത ചിരിയുമായ് കവിയൂർ പൊന്നമ്മ.|ആ മൂന്ന് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.
കൊച്ചി സെന്റ് തെരാസാസ് വിമൻസ് കോളേജിലെ ഒരു ചടങ്ങ്. കവിയൂർ പൊന്നമ്മ, ജസ്റ്റീസ് ശ്രീദേവി, പത്രപ്രവർത്തക ലീലാ മേനോൻ എന്നിവർ സ്റ്റേജിലേയ്ക്ക് നടന്നു വരുന്നു. മനോരമയ്ക്ക് വേണ്ടി ഓടിചെന്ന് ഞാൻ ഫോട്ടോ എടുത്തു.
എന്തിനാ ഇവിടെ വെച്ച് പടം എടുക്കുന്നത്. സ്റ്റേജിലല്ലേ ഉദ്ഘാടനം എന്ന് ജസ്റ്റീസ് കടുപ്പിച്ച് ചോദിച്ചു.
മൂന്ന് പൊട്ടികൾ എന്ന് ഞാൻ തമാശ പറഞ്ഞ് പടം ക്യാമറായിൽ കാണിച്ചു. 3 വലിയ പൊട്ടു തൊട്ട മുഖങ്ങൾ. ചിത്രം കണ്ട അവർ മൂന്ന് പേരും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയ്. ആ ചിരിയും ഞാൻ ക്ലിക് ചെയ്തു.
മൂന്ന് പൊട്ടി ചിരികൾ.
അടുത്ത ദിവസത്തെ കൊച്ചി മെട്രോ മനോരമയിൽ ആ ചിത്രം വന്നതോടെഹൈക്കോടതി ജീവനക്കാരുടെ ഇടയിൽ ചർച്ചയായി. ഒരിക്കലും ചിരിക്കാത്ത ജസ്റ്റിസിൻ്റെ പൊട്ടിചിരി.
ഇതേ ചിത്രം മനോരമയിൽ നിന്ന് എടുത്ത് ലീലാ മേനോൻ്റെ അത്മകഥയിലും അവർ കൊടുത്തു.
ആ മൂന്ന് പേരും ഇന്ന് നമ്മോടൊപ്പം ഇല്ല.
എന്നിട്ടും മായാതെ പൊന്നമ്മച്ചേച്ചിയുടെയും ജസ്റ്റീസ് ശ്രീദേവിയുടെയും ലീലാ മേനോൻ്റെയും ചിരി നിറഞ്ഞുനിൽക്കുന്ന ഒർമ്മയിലെ ഒരു ഫ്രെയിം.
– ജാക്സൺ ആറാട്ടുകുളം