സിസ്റ്റേഴ്‌സുമായുള്ള നിരന്തര സമ്പർക്കം സന്യാസ ജീവിതത്തിന്റെ ധന്യത ആഴത്തിൽ അറിയുന്നതിനും തന്റെ ആന്തരിക പ്രചോദനത്തോട് ശരിയായി പ്രത്യുത്തരിക്കുന്നതിനും ഡിയാനയെ സഹായിച്ചു.
സീറോമലബാർ സഭയുടെയും സന്യാസ ജീവിതത്തിന്റെയും വിശിഷ്യ CMC സന്യാസിനി സമൂഹത്തിന്റെയും ചരിത്ര വഴികളിൽ അഭിമാനത്തിന്റെ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ട ഒരു ദിനമാണ് 2020 ഓഗസ്റ്റ് 16. കൂനമ്മാവിൽ വിശുദ്ധ ചാവറയച്ചനും, വന്ദ്യ ലെയോപോൾദ് അച്ചനും കൂടി മലയാളക്കരയിലെ സ്ത്രീകൾക്കായി കൊളുത്തിയ ആത്മീയ ജീവിത പന്ഥാവിലേക്കു ഒരു അമേരിക്കൻ യുവതി കൂടി ചേർക്കപ്പെട്ട ദിനം. ഡിയാന ലോവ് എന്ന നോവിസ് സിസ്റ്റർ ഡിയാന തെരേസ് CMC ആയി മാറികൊണ്ട് അമേരിക്കൻ ജനതയുടെ ഇടയിലേക്ക് സമർപ്പിത ജീവിതത്തിന്റെ ആനന്ദം […]
Read Moreകേരളത്തിൽ മത ന്യൂനപക്ഷങ്ങൾക്കായി നൽകിവരുന്ന വിദ്യാഭ്യാസ/പരിശീലന സ്കോളർഷിപ്പ് വിവരങ്ങൾ.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന (ഓഗസ്റ്റ് 2020) വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയത്. @sherryniyamadarsi · Reference website
Read Moreകരുണ നിറഞ്ഞ മനസുമായി ഓടുകയാണ് ജൂഡ്സൺ ചേട്ടൻ നന്മയുടെ പാഥേയമായി .
‘ അനുവദിക്കപ്പെട്ട ആയുസ്സിനപ്പുറത്തേക്കു ആർക്കും ജീവിക്കാനാകില്ല . ആ ജീവിതത്തിൽ ഒരാളുടെയെങ്കിലും കണ്ണീരൊപ്പാൻ കഴിഞ്ഞാൽ അതാണ് ആത്മസംതൃപ്തി’ . കാരുണ്യക്കടലായ ജൂഡ്സൺ ചേട്ടനെയാണു ഇന്നു വിളിച്ചത് . കൾട്ടസിൽ ഡ്രൈവറായിരുന്നപ്പോൾ തുടങ്ങിയ പരിചയവും സ്നേഹവും . കരുണ നിറഞ്ഞ മനസുമായി ഓടുകയാണ് ജൂഡ്സൺ ചേട്ടൻ നന്മയുടെ പാഥേയമായി . +919847727088 വിളിച്ചപ്പോൾ ഫോണെടുത്തു ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ലോകത്തോടു വിടപറഞ്ഞു . പട്ടിണി എന്തെന്നറിഞ്ഞ ജീവിതമാണു പിന്നീടു നേരിട്ടത് . രാവിലെ ചായക്കടയിലെ ഒരു ഉണ്ടംപൊരി […]
Read Moreചിക്കാഗോ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ‘കുളങ്ങര അമ്മാമ്മ ‘ ദൈവ സന്നിധിയിലേക്ക് യാത്രയായി
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിന്റെ മുൻപിലുള്ള ഗായകസംഘത്തോട് ചേർന്നുള്ള ബെഞ്ചുകളിൽ വിശുദ്ധ കുർബാനക്ക് മുൻപേ തന്നെ ഉപവിഷ്ഠരാകുന്ന ചട്ടയും മുണ്ടും അണിഞ്ഞ അമ്മച്ചിമാർ ഏവർക്കും ഹൃദയാഹ്ലാദം നൽകുന്ന കാഴ്ചയാണ് . അവരിൽ പ്രധാനിയായിരുന്നു കുളങ്ങര അമ്മാമ്മ. ചട്ടയും മുണ്ടും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഏവർക്കും നിറകാഴ്ചകൾ ആണ് ഈ അമ്മച്ചിമാർ. അമ്മക്കിളികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ അമ്മച്ചിമാരിൽ മുൻപേ പറന്നവർക്ക് പിന്നാലേ അമ്മാമ്മയും യാത്രയാകുകയാണ് . കഴിഞ്ഞ പത്തു വർഷക്കാലമായി സെന്റ് മേരീസ് […]
Read Moreആ ഒമ്പതുപേരിൽ ഒരാൾ……..?
അപ്പാപ്പാ…. സുഖമാണോ.. ..എന്നു ചോദിച്ചുകൊണ്ട്ഒട്ടും മുന്നറിയിപ്പില്ലാതെയാണ് ഇടവകയിലെ കൊച്ചച്ചൻ ആ വീട്ടിൽ ചെന്നുകയറിയത്. 90 വയസുള്ള അപ്പാപ്പനും അദ്ദേഹത്തിൻ്റെ ഭാര്യയും താമസിക്കുന്ന ഭവനം. അകത്തു നിന്നും ഉമ്മറത്തേക്കു വന്ന അപ്പാപ്പൻ്റെ സ്വരം:”ആരാ….. ഓ, കൊച്ചച്ചനായിരുന്നോ? ഇത് വല്ലാത്ത അതിശയമായിരിക്കുന്നല്ലോ! വാ… കയറിയിരിക്ക്… “”അപ്പാപ്പന് ഞാനൊരു സമ്മാനവുമായിട്ടാണ് വന്നിരിക്കുന്നത് “‘എന്തു സമ്മാനം?”’വിശുദ്ധ കുർബാന !””വിശുദ്ധ കുർബാനയോ…?വിശ്വസിക്കാൻ കഴിയുന്നില്ലച്ചാ…! “അധികം സംസാരിക്കാതെ ആ വൈദികൻ, കയ്യിൽ കരുതിയിരുന്നവെള്ളത്തുണി മേശമേൽ വിരിച്ചു.തുടർന്ന് തിരി കത്തിച്ച്,ദിവ്യകാരുണ്യം പ്രതിഷ്ഠിച്ച്,കുമ്പിട്ടാരാധിച്ചു.അതിനു ശേഷംഅപ്പാപ്പനെയും അമ്മാമ്മയെയും കുമ്പസാരിപ്പിച്ച്, ഇരുവർക്കും […]
Read Moreഅപ്പനും-മകനും- പിന്നെ നമ്മളും
ഒരേ ഒരു പരിഭവമേ ആ യുവാവിനുണ്ടായിരുന്നുള്ളു;അപ്പൻ്റെ മദ്യപാനം. ”അച്ചാ, എങ്ങനെയെങ്കിലും ഒന്നിടപെടണം.പറ്റുമെങ്കിൽ വീട്ടിൽ വരണം. അപ്പനുമായ് സംസാരിക്കണം.മദ്യപിച്ചാൽ അപ്പൻ മറ്റൊരാളാണ്. മക്കളെന്നോ ഭാര്യയെന്നോ നോട്ടമില്ല.നാണക്കേടു കൊണ്ട് പുറത്തിറങ്ങാൻ മേലെന്നായി. “ഒരു ദിവസം, ആ യുവാവിൻ്റെ അപ്പനെ പള്ളിയിലേക്ക് വിളിപ്പിച്ചു. കുറേനേരം സംസാരിച്ചു. അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് അയാളിങ്ങനെ പറഞ്ഞു: ”തെറ്റുകളെല്ലാം എനിക്ക് മനസിലായി. എൻ്റെ ഭാര്യക്കും മക്കൾക്കും വേണ്ടി, ഇന്നു മുതൽ ഞാൻ മദ്യം തൊടില്ല. ഇത് ഞാൻ അച്ചന് തരുന്ന വാക്കാണ്.അച്ചൻ […]
Read Moreമനസ്സ് മടുപ്പിക്കുന്ന ഈ കോവിഡ് കാലത്തു രസകരമായ പഴയ ഓർമകളിലൂടെ സഞ്ചരിക്കുന്നത് ആത്മാവിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു.
ഗ്ലോബൽ മലയാളി കൗൺസിൽ സംഘടിപ്പിച്ച അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുവാനായിട്ടാണ് 2007 -ൽ ഞാൻ സിംഗപ്പൂരിൽ പോയത്. ഗ്ലോബൽ മലയാളി കൗണ്സിലിന്റെ 2007 -ലെ മികച്ച ഡോക്ടർക്കുള്ള “ഗ്ലോബൽ എക്സിലെൻസി മെഡിക്കൽ അവാർഡ്” എളിയവനായ എനിക്കായിരുന്നു. കേരളത്തിലും മലയാളികൾ കൂടുതലായി വസിക്കുന്ന വിദേശരാജ്യങ്ങളിലും ഓരോവർഷവും അവാർഡ് ദാനച്ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അന്ന് എന്നോടൊപ്പം അവാർഡ് സ്വീകരിക്കാൻ, കലാസാംസ്കാരികരംഗങ്ങളിൽ മികവ് തെളിയിച്ച കേരളത്തിലെ പല മഹാരഥന്മാരുമുണ്ടായിരുന്നു. മികച്ച നടിക്കുള്ള അവാർഡ് നേടിയ സീമ, പ്രമുഖ നടനും സംവിധായകനുമായ എം എ നിഷാദ്, […]
Read More