
സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം- ടി ജെ വിനോദ് എം എൽ എ
എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഇരുപത്തിയഞ്ച് ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട്മുഖ്യമന്ത്രിക്ക് ടി ജെ വിനോദ് എം എൽ എ കത്ത് നൽകി. സർക്കാർ തീരുമാനപ്രകാരമുള്ള ഇരുപതു ശതമാനം ബെഡുകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കാൻ സ്വകാര്യ ആശുപത്രികൾ ഇതുവരെ തയ്യാറായിട്ടില്ല.


കോവിഡ് രോഗികൾക്കായുള്ള ആശുപത്രികളിലെ ജനറൽ വാർഡുകളിൽ ഒരു ബെഡ് പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. ശ്വാസതടസം ഉൾപ്പെടെ അനുഭവപ്പെടുന്ന രോഗികൾ ദിവസങ്ങളായി വീടുകളിൽ തുടരുന്നു. റെംഡിസിവേർ എന്ന ആൻറി വൈറൽ മരുന്ന് കിട്ടാനില്ലാത്ത അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വരുന്ന പാവപ്പെട്ട കോവിഡ് രോഗികൾക്കായി സർക്കാർ പ്രഖ്യാപിച്ച കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സേവനം നഗരത്തിൽ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമേ ലഭ്യമാകുന്നുള്ളു.
മുഴുവൻ സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യവും ലഭ്യമാക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു.