
അവരെ സഹായിക്കാൻ നമുക്ക് എല്ലാവര്ക്കും ബാധ്യതയുണ്ട്.
നെയ്യാറ്റിൻകരയിൽ കഴിഞ്ഞ ദിവസം പൊള്ളലേറ്റ് മരിച്ച രാജന്റെ/അമ്പിളി വീട് ഇന്ന് രാവിലെ ഞാൻ സന്ദർശിച്ചു. ഇവിടുന്നു 140 km ഉണ്ട് ഈ സ്ഥലത്തേക്ക്. വളരെ ഉൾപ്രദേശമാണ്. റോഡുകൾ വളരെ വീതികുറഞ്ഞത്. ഒരു വണ്ടിക്കു പോകാനുള്ള വീതിയെ ഉള്ളു.

ഞാൻ ചെല്ലുമ്പോൾ രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും അച്ഛന്റെയും അമ്മയുടെയും കുഴിമടത്തിൽ തിരി തെളിയിക്കുകയായിരുന്നു

അവർക്കു സ്ഥലവും വീടും കൊടുക്കാമെന്നു ഗിവണ്മെന്റ് പറഞ്ഞിട്ടുള്ളതായി കേട്ടു. പറഞ്ഞതൊക്കെ എല്ലാരും മറക്കും. അതുകൊണ്ട് അതിനു വേണ്ട എഴുത്തുക്കുത്തുകൾ നടത്തണമെന്ന് നിർദേശിച്ചു.
പത്രക്കാരും ടീവിക്കാരും ഓഴിയാതെ അവിടുണ്ടായിരുന്നു. ചാനൽ ചർച്ചകളിലെ ചില രാഷ്ട്രീയ മുഖങ്ങളും കണ്ടു.

രാജന്റെ പ്രായമായ അമ്മ (65) തല്ക്കാലം അവരോടൊത്തു ഉണ്ട്
ഉച്ചക്കാണു ഞാൻ അവിടെ എത്തിയത്, അതുകൊണ്ട് അവർ എനിക്ക് കഞ്ഞി തന്നു; ചെറുപയറിട്ടു വേവിച്ച കഞ്ഞി. അവരുടെ സ്നേഹവും നിഷ്കളങ്കതയും ആ കഞ്ഞി നല്ല സ്വാദുള്ളതാക്കി; പ്ലാവില കൊണ്ടു തീർത്ത സ്പൂൺ ഉപയോഗിച്ച് ഞാൻ അത് കുടിച്ചു

എനിക്ക് വളരെ സന്തോഷമായി. അവരുടെ സന്തോഷം ആതിരറ്റതായി. വാസ്തവത്തിൽ അവർ എല്ലാവരും വളരെ നിഷ്‌ക്കളങ്കരായ മനുഷ്യരാണ്. നിഷ്കളങ്കരായ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നത് എത്രയോ മനസുഖം തരും.മൂത്ത മകൻ രാഹുൽ ബൈക്ക് വർക്ക് ഷോപ്പിൽ ജോലിക്കു പോകുന്നു; ട്രെയിനീ ആണ് അതിനാൽ ശമ്പളമില്ല. ഇളയ മകൻ രഞ്ജിത്ത് +2 പൂർത്തിയാക്കണം.ആശാരിയായിരുന്ന രാജനായിരുന്നു കുടുംബത്തിന്റെ അത്താണി. അച്ഛനും അമ്മയും ദരുണമായി മരണപ്പെട്ടപ്പോൾ രണ്ടു കുട്ടികൾ ശെരിക്കും അനാഥരായി.
അവരെ സഹായിക്കാൻ നമുക്ക് എല്ലാവര്ക്കും ബാധ്യതയുണ്ട്. കുറേനാൾ ഭക്ഷണത്തിനും പഠനത്തിനും അവർക്കു സഹായം വേണ്ടി വരും.
എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാൻ പറഞ്ഞു എന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്.
സിറിയക്ക് തുണ്ടിയിൽ