
നല്ല കഥകളുടെ നെയ്ത്തുകാര്‍ – റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.

“The Medium is the Message”, ഇത് പറഞ്ഞത് മാര്‍ഷല്‍ മക്ലുയെന്‍ (Marshel McLuhan) എന്ന കാനഡക്കാരന്‍ ചിന്തകനാണ്. 1964-ല്‍ പുറത്തിറങ്ങിയ Understanding Media: the Extensions of man എന്ന പുസ്തകത്തിലാണ് ഈ ആശയം ആദ്യം അവതരിപ്പിച്ചത്. ആശയവിനിമയ മാധ്യമം, ആയിരിക്കണം പഠനത്തില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നത്. ഒരു മാധ്യമത്തിലെ സാരാംശം മറ്റൊരു മാധ്യമമായി പരിണമിക്കുന്നു. വര്‍ത്തമാനം എഴുത്തിനും എഴുത്ത് അച്ചടിയിലേക്കും സഞ്ചരിക്കുന്നു. ഇത്ത രമൊരു ചിന്തയുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പാ നല്കിയ മാധ്യമസന്ദേശം ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നു.
“നീ നിന്റെ മക്കളോടും പൗത്രന്മാരോടും വര്‍ണിച്ചറിയിക്കാനുംവേണ്ടിയാണ്” (പുറ 10:2) എന്നതാണ്
ഈ വര്‍ഷത്തെ മാധ്യമദിനസന്ദേശമായി ഫ്രാന്‍സിസ് പാപ്പാ തെരഞ്ഞെടുത്തത്. കഥപറച്ചിലാണ് പ്രമേ
യം. തച്ചുതകര്‍ക്കുന്ന കഥകളല്ല, പടിപടിയായി പടുത്തുയര്‍ത്തുന്ന കഥകളുടെ പ്രചാരകരാകാന്‍ നമുക്ക്
കഴിയണം. കൂടുതല്‍ സര്‍ഗാത്മകവും ക്രിയാത്മകവുമായ ഇടപെടല്‍ മാധ്യമരംഗത്ത് ഉണ്ടാകണം. മനു
ഷ്യനെ നശിപ്പിക്കുന്നതരത്തിലുള്ള കഥകളുടെ വ്യാപനം പുതിയകാലത്തെ സാമുഹ്യമാധ്യമചര്‍ച്ചുക
ളിലും എഴുത്തുകളിലും ഏറുന്നത് ഒട്ടും നല്ലതല്ല. വസ്ത്രം നെയ്തെടുക്കുന്നതുപോലെ കഥകള്‍ നെയ്തെ
ടുക്കുന്നവരാണ് മനുഷ്യര്‍. മനുഷ്യനെ ചിന്തയിലും ജീവിതത്തിലും വളര്‍ത്താനുതകുന്ന കഥകളുടെ
നെയ്ത്തും വിതരണവുമാണ് നമുക്കാവശ്യം.

ദൈവപിതാവിന്റെ മനുഷ്യവംശത്തോടുള്ള സ്നേഹം ക്രിസ്തുവിലൂടെ പങ്കുവച്ചതിന്റെ വെളിപ്പെടുത്ത
ലാണ് വിശുദ്ധ ഗ്രന്ഥം. ദൈവസ്നേഹത്തിന്റെ ഉദാത്തമായ ഈ അനുഭവമാണ് കഥകളുടെ കഥ. സൃഷ്ടാവും ആഖ്യാതാവുമായ ദൈവത്തെ വിശുദ്ധധരന്ഥത്തില്‍ തുടക്കംമുതല്‍ കാണാം. ദൈവപിതാവിനെ യേശുക്രിസ്തു അവതരിപ്പിക്കുന്നത് ഉപമകളിലൂടെയാണ്, അനുദിനകഥകളിലൂടെ വെളിപ്പെടുന്ന
ദൈവം കേള്‍വിക്കാരന്റെ ജീവിതത്തോടും താല്‍പര്യമുള്ള ദൈവത്തെയാണ് ക്രിസ്തുവിലൂടെ വെളി
പ്പെടുന്നത്. സുവിശേഷത്തിന്റെ സുഗന്ധമുള്ള കഥകളിലൂടെ ദൈവമനുഷ്യബദ്ധം മനുഷ്യഹൃദയങ്ങളി
ലേക്ക് സഞ്ചരിക്കുന്നു.
“Between the years 3500 BC and 3000 BC, some unknown Sumerian geniuses invented a system
for storing and processing information outside their brains, one that was custom-built to handle large amounts of mathematical data”. Yuval Noah Harari ” യുടെ ‘Sapiens, A Brief History of Humankind’ (2011) പരാമര്‍ശമാണിത്. അനുഭവം, കഥകള്‍, വസ്തുതകള്‍ ഇവ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിനും പകരുന്നതിനും പരിമിതിയുണ്ടെന്ന മനുഷ്യന്റെ ചിന്ത “എഴുത്ത്” എന്ന data – processing സംവിധാനം ആവിഷ്കരിക്കുന്നതിന് സുമേറിയന്‍ ജനതയെ പ്രേരിപ്പിച്ചു. നമ്മുടെ യുഗം വിവരങ്ങ
ളുടെ പ്രളയകാലമാണ്, വിവരസാങ്കേതികവിദ്യയുടെ ഉത്സവകാലം. ഓര്‍മ്മ/ ഓര്‍മ്മിക്കല്‍ എന്ന മനുഷ്യന്റെ സ്വാഭാവികശേഷിയെ നിരസിക്കുന്ന തരത്തില്‍ സാങ്കേതികത പടരുമ്പോള്‍ മനുഷ്യന്‍ എന്ന ജൈവപ്രതിഭാസത്തിന് മാറ്റങ്ങള്‍ ഭവിക്കുന്നു. ബന്ധങ്ങളില്‍, സൗഹൃദത്തിൽ, പഠനത്തില്‍, കുടുംബ സങ്കല്പത്തില്‍, തൊഴിലിടത്തില്‍ എന്നിങ്ങനെ നാനാമുഖങ്ങളില്‍ അനിവാര്യമായ മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. മാധ്യമരുപങ്ങള്‍ തന്നെ മാനസിക നില നിര്‍ണയിക്കാന്‍ കഴിവുള്ളതലത്തില്‍ സാങ്കേതികമായി നിര്‍മ്മിക്കപ്പെടുന്നു. കമ്പ്യൂട്ടര്‍ ഗെയിം ഉദാഹരണം. ഇവിടെ സൃഷ്ടിപരമായ കഥകളുടെ വ്യാപനം കേവലം content ല്‍ ഒതുങ്ങുന്നില്ല. Media ഉള്‍പ്പെടെ മനുഷ്യനെ നിര്‍മ്മിക്കുന്ന തരത്തിലാകണം.

പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ കഥകളുടെ കഥയെന്നു വിശേഷിപ്പിക്കുന്ന ബൈബിള്‍, ബൈബിള്‍ പറ
യുന്നത് ദൈവമനുഷ്യബന്ധത്തില്‍ രക്ഷ സാധ്യമാക്കാന്‍ സ്വയം ശുന്യനാക്കുന്ന ദൈവപുത്രനെക്കുറിച്ച്.
കലയിലൂടെ മാധ്യമങ്ങളിലൂടെ സാധ്യമാകുന്നത് മനുഷ്യനെ കൂടുതല്‍ അറിയുക എന്ന പ്രക്രിയയാണ്. ചിന്തകളും പ്രത്യശാസ്ത്രങ്ങളും ഇതിഹാസങ്ങളും ചര്‍ച്ചചെയ്യുന്നത് മനുഷ്യനെ എങ്ങനെ നിര്‍ണയിക്കണം എന്നതാണ്. കമ്പോളവും ലാഭവും കാലത്തെ നയിക്കുമ്പോള്‍ കഥയെഴുത്തില്‍ മാറ്റമുണ്ടാവു
ന്നു. ചിലതിനെ വെട്ടിനിരത്തണം, ചില ബോധങ്ങളെ ഉപേക്ഷിക്കണം, ചില രൂപങ്ങളെ അകറ്റണം.
കാരണം വ്യക്തികള്‍ /വേഷങ്ങള്‍ കെട്ടിടങ്ങള്‍ / ഒക്കെ ചില മൂല്യ സങ്കല്പങ്ങളുടെ വാഹകരാണ്, ചിഹ്നങ്ങളാണ്. പുത്തന്‍ brand കള്‍ സൃഷ്ടിക്കപ്പെടുന്നത് ലാഭത്തെയും കമ്പോളത്തെയും ലക്ഷ്യം നിര്‍ത്തിയാണ്. സഭയ്ക്കും അതുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ക്കും വ്യക്തികള്‍ക്കും കമ്പോളം ഉയര്‍ത്തുന്ന
വെല്ലുവിളി ഇത്തരണത്തില്‍ പഠനവിധേയമാക്കണം.
“Cubism’ മാധ്യമം തന്നെ സന്ദേശവും എന്നതിന്റെ കലാചരിത്രത്തിലെ ഉദാഹരണമായി മാര്‍ഷല്‍ മക്ലൂയെന്‍ അവതരിപ്പിക്കുന്നു. റിയലിസം മുതല്‍ ക്യൂബിസം വരെയുള്ള ചിര്രരചന സിദ്ധാന്തങ്ങള്‍, കലാതത്ത്വങ്ങളായും മനോവിജ്ഞാനീയമായും വിശദമാക്കപ്പെടുന്നു. നാം പറയുന്ന കഥകള്‍, കഥപറയുന്ന മാധ്യമം ഇവ ഇത്തരം ചര്‍ച്ച ആവശ്യപ്പെടുന്നു. മനുഷ്യര്‍ മുന്നോട്ട് കുതിക്കുമ്പോള്‍ കഥകളും മാധ്യമവും കൂടുതല്‍ പഠനമര്‍ഹിക്കുന്നു. കാരണം മനുഷ്യന്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യര്‍ പര
സ്പരവും മനുഷ്യനും ദൈവവും പ്രകൃതിയും ബന്ധപ്പെട്ടിരിക്കുന്നു.
നാം പറയുന്ന കഥകള്‍ സൃഷ്ടിക്കുന്നതും രക്ഷിക്കുന്നതുമാകുമ്പോള്‍ അതിനു സുവിശേഷഗന്ധമു
ണ്ടാവും.
ഫാ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ
സ്രെകട്ടറി, കെസിബിസി മീഡിയ കമ്മീഷന്‍