അലിവുള്ള ഹൃദയം ആഗ്രഹിക്കാം .- 24 -12- 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]
Read Moreസംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 23 12 2020
സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 367, വയനാട് 260, ഇടുക്കി 242, കണ്ണൂര്‍ 228, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,437 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
Read Moreഅഭയാകേസ് വിധിയുടെ മറവിൽ ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നവരോട്…
കോടതിവിധിയെ മാനിക്കുന്നു… കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ നൽകി സമൂഹമനസാക്ഷിയുടെ ധാർമിക ബോധം നിലനിർത്തുന്നതിനും, മനുഷ്യന്റെ സുരക്ഷ ഉറപ്പിക്കുന്നതിനും മനുഷ്യനാൽ കല്പിതമായിരിക്കുന്ന നീതിപീഠം എക്കാലവും പല വിധി പ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതികൾ അർഹിക്കുന്ന ശിക്ഷ സ്വീകരിച്ചും, ചിലപ്പോഴെങ്കിലും നിരപരാധികൾ അർഹിക്കാത്ത വിധി സ്വീകരിച്ചും ഈ ന്യായപീഠത്തെ മാനിച്ചിട്ടുണ്ട്. ഇന്ന് അഭയാക്കേസിന്റെ വിധി കേൾക്കുമ്പോൾ അഭയയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചു എങ്കിൽ സമർപ്പിതരായ ഞങ്ങൾ അതിൽ സംതൃപ്തരാണ്. എന്നാൽ അഭയയ്ക്ക് നീതി കൽപ്പിക്കപ്പെടുമ്പോൾ നിരപരാധികളാണ് വിധി ഏറ്റുവാങ്ങിയതെങ്കിൽ […]
Read Moreസുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും!
പ്രകൃതിക്കായൊരമ്മ ശബ്ദം, അതിന്ന്പൊലിഞ്ഞതറിയുന്നൂ, എന്നേക്കുമായ്!മൂർച്ചയേറുമാ ശബ്ദമാറ്റൊലി കേൾക്കുമിന്നും നാട്ടുപ്രകൃതിക്കു കാവലായ് മുഴങ്ങിടും. നാടിൻ ശബ്ദം, നാട്ടാരുടെ ശബ്ദമന്ന്കേട്ടോരിൽ ചോര തിളച്ചതും, ഉള്ളം തുടിച്ചതും, ഉരിയാടിയതും ഇന്നോർമ്മ- യെന്നാലും, ജ്വലിക്കും ഇനിയുമാവരികൾ. ഒരു കുടന്നപ്പൂ ചൊരിയട്ടെയാ പാദങ്ങൾമൂടിടട്ടെ, ആദരവിൻ സ്നേഹാശ്രുകണം!സുഗത, സുഗന്ധമായ് പുതുപ്രകാശമായ്, വിളങ്ങട്ടെ മലയാളവിഹായസ്സിലെന്നെന്നും! സാബു സെബാസ്ററ്യൺ
Read Moreപ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.-മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയായിരുന്ന സുഗതകുമാരി.സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതു കൊണ്ട് കവിത്വത്തിന് ദോഷമേതും വരില്ല എന്ന് കാവ്യരചനയെയും സമൂഹത്തിലെ ഇടപെടലുകളെയും സമന്വയിപ്പിച്ചുകൊണ്ട് അവര്‍ തെളിയിച്ചു. സ്ത്രീയുടെ ദാരുണമായ അവസ്ഥയിലുള്ള സങ്കടവും അമര്‍ഷവും ‘പെണ്‍കുഞ്ഞ് 90’ പോലെയുള്ള കവിതകളില്‍ നീറിനിന്നു. ‘സാരേ ജഹാം സെ അച്ഛാ’ എന്ന കവിത, സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നവും ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അടയാളപ്പെടുത്തുന്നു. പിതാവ് ബോധേശ്വരന്‍റെ ദേശീയ രാഷ്ട്രീയ പൈതൃകം ഉള്‍ക്കൊണ്ട് കാവ്യരംഗത്തും സാമൂഹ്യരംഗത്തും വ്യാപരിച്ച സുഗതകുമാരി, ശ്രദ്ധേയമായ […]
Read Moreസിസ്റ്റര്‍ അഭയകേസ് : ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും ഇരുവരിൽ നിന്നും ഈടാക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് […]
Read Moreമലയാള കവിതയുടെ മാധുര്യമായിരുന്ന സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ.
തിരുവനന്തപുരം: മലയാള കവിതയുടെ മാധുര്യമായിരുന്ന സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ. എഴുത്തിലും സമരത്തിലും ഒരുപോലെ മുന്നില്‍നിന്ന സുഗതകുമാരിയെ ‘ടീച്ചര്‍’ എന്ന അഭിസംബോധന ചേര്‍ത്ത് കേരളം വിളിച്ചു. 1934 ജനുവരി 1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരന്ന ബോധേശ്വരന്റെയും വി കെ കാര്‍ത്യായനി അമ്മയുടെ മകള്‍. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന […]
Read More