
സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം.
കൊച്ചി: സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ് മുന്നേറ്റം. ശരാശരി 4 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 97ലധികം സീറ്റുകളുമായി ഇടതു മുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്‍റെ സീറ്റ് നില 47 ലെത്തി നില്‍ക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്ത് കഴിഞ്ഞ തവണത്തെ അതേനിലയിലാകും ഏകദേശ ഫലമെന്ന സൂചനയാണുള്ളത്.
സംസ്ഥാനത്ത് ഇടതുതരംഗം; യുഡിഎഫിന് അടി പതറുന്നു,എന്‍ ഡി എ ക്ക് പുതുപ്രതീക്ഷ
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. എറണാകുളത്തും മലപ്പുറത്തും വയനാട്ടിലും യുഡിഎഫിനാണ് ലീഡുള്ളത്. നേമത്തും പാലക്കാടും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്
ആദ്യ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ്. പേരാമ്പ്രയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന്‍ 5031 വോട്ടുകള്‍ക്ക് ജയിച്ചു. വോട്ടെണ്ണി ആദ്യ സമയം പിന്നിലായിരുന്നുവെങ്കിലും പിന്നീട് ലീഡ് നില ഉയര്‍ത്തുകയായിരുന്നു. നിലവിലെ എക്സൈസ് മന്ത്രിയാണ് അദ്ദേഹം. മുൻ മന്ത്രിമാരായ എം എം മണി ,ടി പി രാമകൃഷ്ണൻ ,എന്നിവർ വിജയം ഉറപ്പിച്ചു .പ്രധാന മലയോര കുടിയേറ്റ കേന്ദ്രമായ തിരുവമ്പാടിയിൽ ഇടതുമുന്നണിയുടെ ലിന്റോ ജോസഫ് വിജയിച്ചു .

കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ വിജയിച്ചു.
പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാർ വിജയിച്ചു.
പത്തനാപുരം ഗണേഷ് കുമാർ വിജയിച്ചു.
ആലപ്പുഴ പി പി ചിത്തരഞ്ജൻ വിജയിച്ചു
ഇരവിപുരം എം നൗഷാദ് വിജയിച്ചു
തിരുവല്ല മാത്യു ടി തോമാസ് വിജയിച്ചു
ബേപ്പൂർ പി എ മുഹമ്മദ് റിയാസ് വിജയിച്ചു ചേലക്കര കെ. രാധാകൃഷ്ണൻ വിജയിച്ചു ഇരിങ്ങാലക്കുട R ബിന്ദു വിജയിച്ചു






ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയിച്ചു, ഭൂരിപക്ഷം 5579; ബേപ്പൂരില്‍ വിജയം ഉറപ്പിച്ച് മുഹമ്മദ്ദ് റിയാസ്.

തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ഥികളായ പത്മജാ വേണുഗോപാലും സഹോദരന് കെ. മുരളീധരനും തൃശൂരിലും നേമത്തും മൂന്നാം സ്ഥാനത്ത്. ബിജെപി സ്ഥാനാര്‍ഥികളായ സുരേഷ് ഗോപിയും കുമ്മനം രാജശേഖരനുമാണ് തൃശൂരിലും നേമത്തും മുന്പില് നില്‍ക്കുന്നത്.
വോട്ടെണ്ണല്‍ അഞ്ച് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 3,752 വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപി തൃശൂരില്‍ ഉയര്‍ത്തിയത്. തൃശൂര്‍ ജില്ലയില്‍ ഇടത് തരംഗമാണുള്ളത്. ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 12 ഇടത്തും ഇടതുപക്ഷമാണ് മുന്നേറുന്നത്.
നേമത്തെ മിന്നുംതാരമെന്ന് യുഡിഎഫ് വിശേഷിപ്പിച്ച കെ.മുരളീധരന് മൂന്നാംസ്ഥാനത്തായത് കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
തൃശ്ശൂരില്‍ പതിമൂന്ന് സീറ്റിലും എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു; ഏറ്റുമാനൂരില്‍ യുഡിഎഫ് നില മെച്ചപ്പെടുത്തുന്നു .
ധർമടത്ത് പിണറായി വിജയൻ 4,683 വോട്ടിന് ലീഡ് ചെയ്യുന്നു , ആറ്റിങ്ങലിലും കഴക്കൂട്ടത്തും യുഡിഎഫ് മൂന്നാം സ്ഥാനത്ത് ; കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ 5,847 വോട്ടിന് ലീഡ് ചെയ്യുന്നു ; നിലമ്പൂരിൽ പിവി അൻവർ വീണ്ടും മുന്നിൽ, 150 വോട്ടുകളുടെ ലീഡ്
ജോസഫിന്‍റെ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് പിന്നിലാണ്. കാഞ്ഞിരപ്പള്ളിയില്‍ ജോസഫ് വാഴയ്ക്കന്‍ പിന്നിലാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി മുന്നിലാണെങ്കിലും ലീഡ് കുറയുമെന്ന സൂചനയാണുള്ളത്.

പാലക്കാട് ഇ ശ്രീധരന്‍ (ബിജെപി) ലീഡ് ഉയര്‍ത്തിയതോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പില്‍ പിന്നോക്കെ പോകുമെന്നുറപ്പായി. തൃത്താലയില്‍ കോണ്‍ഗ്രസിന്‍റെ വിടി ബല്‍റാം കഷ്ടിച്ച് ലീഡ് ചെയ്യുകയാണ്.

പാലായില്‍ ജോസ് കെ മാണി പതിനായിരത്തോളം വോട്ടുകള്‍ക്കാണ് പിന്നിട്ട് നില്‍ക്കുന്നത്. പൂഞ്ഞാറില്‍ പിസി ജോര്‍ജ് രണ്ടാം സ്ഥാനത്തേയ്ക്ക് നിലയുറപ്പിച്ചിട്ടുണ്ട്.

തുടര്‍ഭരണം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകാതെ മാധ്യമങ്ങളെ കാണും.

