സിബിഐക്ക് തടയിട്ട് സര്‍ക്കാര്‍: പൊതു അനുമതി പിന്‍വലിച്ചു

Share News

തിരുവനന്തപുരം:

സംസ്ഥാനത്ത് സി ബി ഐക്കുള്ള പൊതു അനുമതി പിന്‍വലിച്ച്‌ സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സി ബി ഐയെ നിയന്ത്രിച്ചു കൊണ്ടുള്ള നിര്‍ണായക തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. സി ബി ഐക്ക് നേരിട്ട് ഇടപെടാനുള്ള പൊതുഅനുമതിയാണ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

സി ബി ഐക്ക് ഇനിമുതല്‍ അനുമതിയില്ലാതെ സംസ്ഥാനത്തെ കേസുകള്‍ ഏറ്റെടുക്കാനാകില്ല അതേസമയം, നിലവില്‍ സി ബി ഐ അന്വേഷിക്കുന്ന കേസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.

ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്‌ട് അനുസരിച്ച്‌ നിലവില്‍ സിബിഐക്കു സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കുന്നതിനു പരിമിതിയുണ്ട്. ഇതു മറികടക്കാനാണ് സംസ്ഥാനങ്ങള്‍ പൊതുഅനുമതി നല്‍കിയിട്ടുള്ളത്. രാഷ്ട്രീയപ്രേരിതമായി സിബിഐ കേസുകള്‍ ഏറ്റെടുക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പല പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളും ഈ അനുമതി പിന്‍വലിച്ചിരുന്നു.
പൊതു അനുമതി ഇല്ലാതാവുന്നതോടെ ഹൈക്കോടതിയുടെ ഉത്തരവോ സംസ്ഥാനത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയത്തിന്റെ ഉത്തരവോ അനുസരിച്ചു മാത്രമേ സംസ്ഥാനത്തെ കേസുകള്‍ സിബിഐയ്ക്ക് ഏറ്റെടുക്കാനാവൂ.

Share News