
കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്.
കണ്ണേ…… മടങ്ങുക!
കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്.കോതമംഗലം താലൂക്ക് ആശുപത്രിയിൽ ജനിച്ച കുട്ടിക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അടിയന്തിര ശസ്ത്രകൃയ വേണമെന്നു പറഞ്ഞപ്പോൾ മടിശീലയിൽ തുണ്ടു പണമില്ലാത്ത കുടുബം കൈമലർത്തി. ആശുപത്രി അധികൃതർ കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് തന്നെ തിരിച്ചയച്ചു. അടുത്ത ദിവസം ആ കുരുന്നു ജീവൻ്റെ നാളം കെട്ടു പോയി.മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വിദഗ്ധ ചികിൽസ തേടി അമേരിക്കയിൽ പോകുന്ന നാട്ടിലാണ് അടിസ്ഥാന ചികിൽസ പോലും കിട്ടാതെ ശിശുമരണം സംഭവിക്കുന്നതെന്ന് ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്.
Shijo Antony