പൊങ്കാലയ്ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടുന്ന ഇഷ്ടികകൾ പിറ്റേവർഷത്തെ പൊങ്കാലയായപ്പോഴേക്കും, ആ ഇഷ്ടിക ഉപയോഗിച്ചു നിർമിച്ച വീടുകളുടെ കണക്കും പുറത്തിറക്കി. അതോടെ അടുത്തവർഷം ഈ പദ്ധതി കൂടുതൽ വിജയമാകുകയും ചെയ്തു.
2014ൽ കെ. വാസുകി ഐ.എ.എസ്. ശുചിത്വമിഷൻ ഡയറക്ടറായിരിക്കെയാണ് പൊങ്കാലയിൽ ഗ്രീൻ പ്രോട്ടോക്കോൾ എന്ന ആശയവുമായി ഞാനും ഷിബു വും കൂടി വാസുകിയെ കാണുന്നത്. പൊങ്കാലയ്ക്ക് വരുന്നവർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്നും അന്നദാനത്തിനായി സ്റ്റീൽ പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണമെന്നും അഭ്യർഥിച്ചുള്ള പത്രക്കുറിപ്പ് നൽകിയാണ് തുടക്കം. വിളപ്പിൽശാല പൂട്ടുന്നതുവരെ പൊങ്കാലയ്ക്കുശേഷം നഗരത്തിൽ അവശേഷിക്കുന്ന ടൺ കണക്കിനു മാലിന്യം അങ്ങോട്ടുകൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. പ്ലാന്റ് പൂട്ടിയതോടെ എന്തു ചെയ്യുമെന്നതിനെപ്പറ്റി തലപുകയ്ക്കവേ ഉദിച്ച ആശയമായിരുന്നു അത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ എന്താശയത്തേയും കൈനീട്ടി […]
Read More