നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ പറയുന്നത്.
വയസ്സ് നാൽപ്പതു കടന്നാൽപ്പിന്നെ ജീവിതത്തിന്റെ നല്ലകാലമൊക്കെ കൊഴിഞ്ഞു എന്നു കരുതുന്നോർ അനവധിയുണ്ട്. എന്നാൽ അങ്ങനെയല്ല, നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്‌സൺ എന്ന ചങ്ങായി പറയുന്നത്. മൂപ്പർ ആരാണെന്നറിയോ ? മണിച്ചിത്രത്താഴിലെ സണ്ണിയെപ്പോലെ പത്തുതലയുള്ള ഒരു രാവണൻ സൈക്കോളജിസ്റ്റ്. ബോധമനസ്സിന്റെ വികാസമാണ് വ്യക്തിത്വം നിർണയിക്കുന്നത് എന്ന (Ego Psychology) ആശയവുമായി വന്ന് മനഃശാസ്ത്ര മേഖലയിൽ പുത്തൻ പാത വെട്ടിത്തുറന്നയാൾ. മികച്ച ഒരെഴുത്തുകാരൻ കൂടിയായ ഈ ഫ്രഞ്ച് മനഃശാസ്ത്രജ്ഞന് ഒരു ചെറിയ ഇന്ത്യൻ ബന്ധം […]
Read Moreവയോജനങ്ങൾക്ക് വീട്ടിലുള്ളവരെ പ്രചോദിപ്പിക്കുന്ന സാന്നിധ്യമാകാം. മൂഡ് കളയും ആളുകൾ ആകേണ്ട.
Three minutes read.. വീട്ടിലുള്ള ആരുടെയെങ്കിലും മനസ്സ് കലങ്ങി നിൽക്കുമ്പോൾ പ്രചോദനമേകി ഒരു തെളിമ വരുത്താൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമല്ലേ? ആത്മ വിശ്വാസവും സ്വയം മതിപ്പും ചോർന്ന് നിൽക്കുന്ന വേളയിൽ ഉൾക്കരുത്തിനെ ഉണർത്താൻ പോന്ന സാന്നിദ്ധ്യമാകാൻ മുതിർന്ന പൗരന് കഴിഞ്ഞാൽ ഹോം സ്വീറ്റാകും. ഉഷാറാകും. ഇവരോട് മിണ്ടിയാൽ ഉള്ള മൂഡ് കളയുമെന്ന് ഇള മുറക്കാർക്ക് ഒരു മുൻവിധിയുണ്ട്. വാർധക്യത്തിൽ ആളുകൾ നെഗറ്റിവാകുമെന്നാണല്ലോ ഒരു ധാരണ. ഇതൊക്കെ പൊളിച്ചെഴുതണം.അനുഭവ ജ്ഞാനം ആയുധമാക്കി ഉത്തേജിപ്പിക്കണം. പ്രചോദനാത്മകമായ നിലപാടാണ് സ്റ്റൈലെന്ന് […]
Read Moreവീട്ടിലെ മറ്റുള്ളവരുടെ സമയമില്ലായ്മയും തിരക്കും, നെഗറ്റീവ് ചിന്തകളുടെ തിരി കൊളുത്താതിരിക്കാൻ എന്ത് ചെയ്യണം?|ഡോ .സി ജെ ജോൺ
അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്‌മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്. ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട് സമയമുണ്ട്. വീട്ടിൽ ബാക്കിയുള്ളവരൊക്കെ അവരുടെ തിരക്കുകളിലാണ്. അത് കൊണ്ട് വല്ലാതെ ഒറ്റപ്പെടുന്നു. ബോറടിയും സങ്കടവുമുണ്ട്. ഈ മുതിർന്ന പൗരന്റെ ആവലാതിക്ക് പ്രാതിനിധ്യ സ്വഭാവമുണ്ട്. ജോലിയിൽ നിന്ന് വിരമിച്ചത് കൊണ്ടും, സജീവ ഉത്തരവാദിത്തങ്ങൾ ഇല്ലാത്തത് കൊണ്ടുമൊക്കെ […]
Read Moreവയസ്സായവരെ ഓൾഡ് ഏജ് ഹോമിൽ “ഉപേക്ഷിച്ചു” എന്നൊക്കെയുള്ള കപട സദാചാര വർത്തമാനങ്ങൾ ഉപേക്ഷിക്കേണ്ട സമയമായി.|വയോജനങ്ങളെ വേണ്ട തരത്തിൽ കൈകാര്യം ചെയ്യാനുള്ള വേണ്ടത്ര സംവിധാനങ്ങൾ ഇപ്പോൾ കേരളത്തിൽ ഇല്ല.|മുരളി തുമ്മാരുകുടി
അവസരങ്ങളുടെ വയസ്സുകാലം. സിനിമ സംവിധായകൻ ശ്രീ കെ ജി ജോർജ്ജിന്റെ മരണത്തെ തുടർന്നുണ്ടായ ചർച്ചകൾ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ഔദ്യോഗികമായ യാത്രയിലും കേരളത്തിൽ നിന്നും ഏറെ മാറിയ ടൈം സോണിലും ആയതിനാൽ അതിനെ പറ്റി എഴുതാൻ സാധിച്ചില്ല. ആദ്യമായി, കെ ജി ജോർജ്ജിനെ പറ്റി. എനിക്കേറെ പ്രിയപ്പെട്ട സിനിമ സംവിധായകൻ ആയിരുന്നു. സ്വരം നന്നായിരുന്നപ്പോൾ പാട്ടു നിർത്തിയ ആളാണ്. സംവിധാനം ചെയ്തു നമ്മെ ത്രസിപ്പിച്ച സിനിമകളെപ്പോലെ തന്നെ സംവിധാനം ചെയ്യാതിരുന്നു നമ്മളെ വെറുപ്പിക്കാതിരുന്ന സിനിമകളും അദ്ദേഹത്തിൻ്റെ സംഭാവനയാണ്. കേരളത്തിലെ […]
Read Moreമുപ്പതു വയസ്സ് പൂർത്തിയാക്കുന്ന സൗഖ്യസദൻ
വാർദ്ധക്യത്തിന്റെ വിരഹവും വിരസതയുമകറ്റി നൂറുകണക്കിന് വയോജനങ്ങൾക്ക് തണലേകിയ സൗഖ്യസദൻ വയോജനമന്ദിരം സ്ഥാപിതമായതിന്റെ മുപ്പതുവർഷം പൂർത്തിയാക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലയിൽ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ ചെത്തിക്കോട് ഗ്രാമത്തിൽ 1993 ഒക്ടോബർ 2 നാണ് സൗഖ്യസദൻ 7 അന്തേവാസികളുമായി പ്രവർത്തനമാരംഭിച്ചത്. ജീവകാരുണ്യ,സാമൂഹ്യക്ഷേമ മേഖലയിൽ അതിരൂപതയുടെ സുപ്രധാന സംഭാവനകളിലൊന്നായ സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ രജതജൂബിലി വർഷ സ്മാരകമായാണ് സൗഖ്യസദൻ എന്ന ആശയം ആസൂത്രണം ചെയ്യപ്പെട്ടത് . അതിരൂപതയിൽ ആരംഭിച്ച് ഭാരതത്തിലാകമാനം പതിനായിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വാശ്രയത്വത്തിലേക്ക് വാതിൽ തുറന്നു കൊടുത്ത സേവ് എ ഫാമിലി പ്ലാൻ പദ്ധതിയുടെ സ്ഥാപകൻ മോൺ. അഗസ്റ്റിൻ കണ്ടത്തിലച്ചനാണ് വയോജനമന്ദിരം എന്ന ആശയം മുന്നോട്ടു വച്ചത്. ശാന്തമായ അന്തരീക്ഷമുള്ള സ്ഥലം എന്ന നിലയിൽ ചെത്തിക്കോട് ഗ്രാമം ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു. സ്ഥലത്തിൻറെ ഉയർച്ച താഴ്ചകൾക്കും പരിസ്ഥിതി ഭംഗിക്കും കേടുവരുത്താതെ ലാറി ബേക്കർ മാതൃകയിൽ നിർമാണം പൂർത്തീ കരിച്ച സൗഖ്യസദന്റെ ഉദ്‌ഘാടനം അന്നത്തെ അതിരൂപതാ സഹായമെത്രാൻ മാർ ജേക്കബ് മനത്തോടത്താണ് നിർവഹിച്ചത്. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിലെ സന്യാസിനികളാണ് സൗഖ്യസദനിലെ ശുശ്രുഷകൾക്ക് ആദ്യകാലം മുതൽ നേതൃത്വം നൽകി വരുന്നത്.പലകാരണങ്ങളാൽ കുടുംബങ്ങളിൽ നിന്ന് മാറിനിൽക്കേണ്ടി വരുന്നവരും ആരോരുമില്ലാത്തവരുമായ വയോജനങ്ങൾക്ക് ആശ്രയവും സ്നേഹ പരിചരണങ്ങളുമേകി സംരക്ഷിക്കുന്നതിനാണ് സൗഖ്യസദൻ ശ്രദ്ധവയ്ക്കുന്നത്. പ്രത്യേക ഇടപെടലു കളിലൂടെ സാധിക്കുമെങ്കിൽ സ്വന്തം കുടുംബത്തോടൊപ്പം വീണ്ടും ചേരാൻ സഹായിക്കുകയും ചെയ്യുന്നു. സമപ്രായക്കാർ തമ്മിൽ പരസ്പര പങ്കുവയ്പ്പിനും സഹകരണത്തിനും സൗകര്യപ്രദമായ അന്തരീക്ഷം വാർദ്ധക്യകാലത്തെ ഏകാന്തതയും വിരസതയും വിരഹദുഃഖങ്ങളും അകറ്റാൻ സഹായകമാണെന്നാണ് അന്തേവാസികളുടെ പക്ഷം. സർഗ്ഗവാസനകളുടെ കനലുകൾ ചാരം മൂടിപ്പോകാതെ പ്രോജ്വലമാക്കാനുള്ള അവസരങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഇടവേളകളിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്പടെയുള്ള വൈദ്യസഹായങ്ങളും സംഘടിപ്പിക്കുന്നു. ഇടവകകളിൽ നിന്നുള്ള സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ ഇടക്കിടെയുള്ള സന്ദർശനങ്ങൾ ഇവർക്ക് നൽകുന്ന സന്തോഷവും ആശ്വാസവും ചെറുതല്ലെന്നും ഇവർ സാക്ഷ്യ പ്പെടുത്തുന്നു. മോൺ.അഗസ്റ്റിൻ കണ്ടത്തിൽ സാധ്യമായ സമയങ്ങളിലെല്ലാം ഇവിടത്തെ അന്തേവാസികളോടൊപ്പം താമസിക്കു ന്നതിലും പ്രാർത്ഥനയിലും ഭക്ഷണത്തിലും വിനോദത്തിലും പങ്കുചേരുന്നതിലും തത്പരനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലാണ് സൗഖ്യസദന്റെ ഇപ്പോഴത്തെ ഡയറക്ടർ. നിലവിൽ 35 അംഗങ്ങൾ ഈ കുടുംബത്തിലുണ്ട്. നാളിതുവരെ 312 പേർ ഇവിടെ ശുശ്രുഷ നേടിക്കഴിഞ്ഞു. കുടുംബങ്ങളുമായുള്ള പ്രശ്നങ്ങൾ തീർത്ത് 152 പേരെ സ്വഭവനങ്ങളി ലേക്കുതന്നെ തിരികെ എത്തിക്കാനും സൗഖ്യസദന് കഴിഞ്ഞിട്ടുണ്ട്. അകാലമരണം സംഭവിക്കാത്ത ഏവർക്കും വാർദ്ധക്യം ഉറപ്പാണെന്നുള്ള ബോധ്യം സമൂഹത്തിനു പകർന്നുകൊണ്ട് വയോജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവയ്ക്ക് സാധ്യമായ പരിഹാരം കണ്ടെത്തുന്നതിന് സമൂഹത്തെ പ്രേരിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന സൗഖ്യസദന്റെ മുപ്പതാം വാർഷിക ആഘോഷങ്ങൾ ഒക്ടോബർ 2 ന് രാവിലെ 6.30 ന് തൃപ്പുണിത്തുറ ഫൊറോനാ വികാരി ഫാ. തോമസ് പെരുമായന്റെ മുഖ്യകാർമ്മികത്വത്തിലുള്ള കൃതജ്ഞതാ ബലിയോടെ ആരംഭിക്കും. 7. 30 ന് ചെത്തിക്കോട് പള്ളി വികാരി ഫാ. സുബിൻ കിടങ്ങേൻ അധ്യക്ഷത വഹിക്കുന്ന വാർഷികസമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ തുടങ്ങിയവർ സംസാരിക്കും. ഫോട്ടോ: സൗഖ്യസദനിലെ […]
Read Moreതറവാട് നൽകി മകൻ 14,000 രൂപ വാടക വാങ്ങുന്നു, അമ്മ വയോജന ഭവനത്തിൽ; ഏറ്റെടുത്ത് മക്കൾ സംരക്ഷിക്കാൻ ഉത്തരവ്
അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്. ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് […]
Read Moreവയോജനങ്ങൾക്കോയി ഹെൽപ് ലൈൻ -14567; പ്രവർത്തനം ആരംഭിച്ചു
November 2, 2021 മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻപ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആർ ബിന്ദു നിർവഹിച്ചു. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതിയുടെ ബ്രോഷറിന്റെയും പോസ്റ്ററിന്റെയും പ്രകാശനം നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ് ലൈൻ […]
Read More