വാഴ്ത്തപ്പെട്ട കാർലോ അക്വൂറ്റിസ് 15-ാം വയസ്സിൽ അൾത്താരയിലേക്ക്.
11-ാം വയസ്സിൽ ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അൽഭുതങ്ങൾ ശേഖരിച്ച് ഇൻറർനെറ്റിലാക്കിയ അൽഭുത ബാലൻ ഫ്രാൻസിസ് പാപ്പാ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ധന്യൻ കാർലോ അക്വൂറ്റിസിൻ്റെ പ്രഥമ സമ്പുർണ്ണ ജീവചരിത്രവും കാർലോ 11-ാം വയസ്സിൽ ലോകം മുഴുവനിൽ നിന്നും ശേഖരിച്ച മുഴുവൻ ദിവ്യകാരുണ്യഅത്ഭുതങ്ങളിലൂടെയുമുള്ള ഒരു യാത്രയുമാണീ പുസ്തകം. 15 വർഷം മാത്രമാണ് കാർലോ ഈ ഭൂമിയിൽ ജീവിച്ചിരുന്നത്. ഒരു സാധാരണ ബാല്യം ആയിരുന്നെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ ദൈവം കാർലോയെ ദിവ്യകാരുണ്യ ഭക്തിയുടെയും മരിയ വണക്കത്തിൻ്റെയും വഴിയെ നടത്തി […]
Read Moreസമരിയാക്കാരി ക്രിസ്ത്യാനികള്‍.
പലതരം ക്രിസ്ത്യാനികള്‍ ഉണ്ടാകുന്നതെങ്ങിനെ? ബഹുമാനപ്പെട്ട കെ. കെ. ജോണച്ചന്‍ നയിച്ച ഒരു കരിസ്മാറ്റിക് ധ്യാനത്തിലാണ് ഞാന്‍ ആദ്യമായി പങ്കെടുത്തതു, 1979ല്‍. അച്ചനെ അറിയുന്നവരും ഓര്‍ക്കുന്നവരും അധികം ഉണ്ടാവില്ല. കേരളത്തിനു വെളിയിലെവിടെയോ മിഷനറിയായി ശുശ്രൂഷ ചെയ്തിരുന്ന അച്ചന്‍ തനിക്കു കിട്ടിയ കരിസ്മാറ്റിക് അനുഭവം അവധിക്കാലങ്ങളില്‍ കേരളത്തിലെത്തുമ്പോള്‍ തരപ്പെട്ടു കിട്ടുന്ന ഇടവകകളില്‍ ധ്യാനങ്ങള്‍ നടത്തി പകര്‍ന്നുകൊടുക്കാന്‍ ശ്രമിച്ചിരുന്നു എന്നല്ലാതെ സ്വന്തം പേരു നിലനിര്‍ത്താനോ അനുയായികളെ സൃഷ്ടിക്കാനോ ശ്രദ്ധിച്ചിരുന്നേയില്ല. സുവിശേഷമാണ്, യേശുവാണ് പ്രഘോഷിതമായത്. അതുകൊണ്ടാവണം സുവിശേഷം ശ്രവിച്ച ഞങ്ങളും ഒരു പ്രത്യേക ഗണമായി അദ്ദേഹത്തിന്റെ പേരില്‍ […]
Read Moreഫാ. റോബർത്തോ മാൽജെസീനിക്ക് ഇറ്റലിയുടെ ആദരം.
ഉത്തര ഇറ്റലിയിലെ കോമൊ പട്ടണത്തിൽ കഴിഞ്ഞ സെപ്റ്റംബറിൽ കൊല്ലപ്പെട്ട യുവവൈദികൻ ഫാ.റൊബേർത്തൊ മാൽജെസീനിക്ക്, ഇറ്റലിയിലെ ഉയർന്ന സിവിലിയൻ ബഹുമതിയായ ഗോൾഡൻ മെഡൽ നല്കി ആദരിക്കാനുളള ആഭ്യന്തരമന്ത്രിയുടെ തീരുമാനം ഇറ്റാലിയൻ പ്രസിഡൻറ് സെർജ്ജോ മത്തെറല്ലാ അംഗീകരിച്ചു. കോമൊ രൂപതയിൽ പാവപ്പെട്ടവർക്കായി ജീവിതം സമർപ്പിച്ച ഫാ. റൊബേർത്തൊ, സെപ്തംബർ 15-Ɔο തിയതി ചൊവ്വാഴ്ചയാണ് അദ്ദേഹത്തിൻറെ കൈയ്യിൽ നിന്ന് തന്നെ സഹായം ലഭിച്ചിട്ടുള്ള മാനസിക രോഗിയായ ഒരു വ്യക്തിയുടെ ആക്രമണത്തിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഫാ. റോബേർത്തോ പങ്കുവെച്ച മാനവിക സാഹോദര്യത്തിൻറെ അസാധാരണമായ […]
Read Moreസത്യാന്വോഷിയായ വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ .
ഒക്ടോബർ 9 വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനം. ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികൻ. ആ ബഹുമുഖപ്രതിഭയെക്കുറിച്ച് ഒരു കുറിപ്പ്. ലഘു ജീവചരിത്രം 1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ ഒരു വ്യക്തിയായി കണ്ടെത്തി എന്നാണ് ന്യൂമാൻ്റെ സാക്ഷ്യം. രണ്ടു വർഷത്തിനു ശേഷം ആഗ്ലിക്കൻ സഭയിൽ പുരോഹിതനായി പിന്നീട് പ്രസിദ്ധമായ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പഠിപ്പിച്ചു […]
Read More2019ല്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നമ്മള്‍ സഹോദരങ്ങളല്ലേ? ഫ്രാന്‍സിസ് പാപ്പായുടെ പുതിയ എന്‍സിക്ലിക്കല്‍ അഥവാ ചാക്രികലേഖനമാണ് എല്ലാവരും സഹോദരര്‍(ഫ്രത്തെല്ലി തൂത്തി).അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയത്തില്‍ 2020 ഒക്‌ടോബര്‍ 3-നാണ് പുതിയ പ്രബോധനരേഖ പാപ്പാ ഒപ്പുവച്ചത്.മതസൗഹാര്‍ദ നാടകങ്ങള്‍ക്കപ്പുറത്ത് മാനവീകസാഹോദര്യമാണ് പാപ്പാ വിവക്ഷിക്കുന്നതെന്ന് ചാക്രികലേഖനം പഠിച്ച വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്. നിരീശ്വരവാദികള്‍ക്കു പോലും തന്റെ പ്രബോധന വെളിച്ചത്തില്‍ ഇടം കൊടുക്കുന്നു എന്നതാണ് കത്തോലിക്കാ സാമ്രാജ്യത്തിന്റെ പരമാധികാരി വ്യക്തമാക്കുന്നതത്രെ. 2019ല്‍ ഫ്രാന്‍സിസ് പാപ്പാ അബുദാബിയില്‍ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍- തയ്യേബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏറെ ശ്രദ്ധയാകര്‍ഷിച്ച ഈ […]
Read Moreദൈവത്തെ അറിയാന്‍!?
ജോർജ് ഗ്ലോറിയ ആദ്യ കുര്‍ബാന സ്വീകരണത്തിനും എത്രയോ മുമ്പേ തന്നെ അള്‍ത്താര ശുശ്രൂഷിയാകാനുള്ള അനുഗ്രഹം കിട്ടിയ ആളാണു ഞാന്‍. അക്കാലത്തു ഓസ്തി ചുടുന്ന കപ്യാരുടെ കൂടെക്കൂടി അത് ഒരുക്കി എടുത്തിരുന്നതു കൊണ്ട് ഒസ്തിയുടെ നിറവും മണവും രുചിയുമെല്ലാം അന്നേ അറിഞ്ഞിരുന്നു. അതിനാല്‍ പിന്നീടു ആദ്യ കുര്‍ബാന സ്വീകരിച്ചപ്പോള്‍ ഒസ്തിയുടെ രുചിക്കു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു എനിക്കു വളരെപ്പെട്ടെന്നു പിടികിട്ടി. പക്ഷെ, ആരോടെങ്കിലും ആ സംശയം ചോദിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. പ. കുര്‍ബാനയിലെ ദൈവസാന്നിദ്ധ്യം നിഷേധിക്കുന്നത് പെന്തക്കൊസുകാരാണെന്നായിരുന്നു എന്റെ അറിവു. പെന്തക്കൊസുകാരനായി ആരോപിക്കപ്പെടാതിരിക്കാന്‍ സംശയവും അടക്കിപ്പിടിച്ചു നടന്നെങ്കിലും […]
Read Moreയുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഗര്‍ഭഛിദ്രത്തിനെതിരെ ഫ്രാന്‍സിസ് പാപ്പയുടെ ശക്തമായ പ്രതികരണം .
വത്തിക്കാന്‍ സിറ്റി: അമ്മയുടെ ഉദരത്തില്‍ വളരുന്ന കുരുന്നു ജീവനുകളുടെ നിലനില്‍പ്പിനെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നത് കൊറോണ മഹാമാരിക്കൊരു പരിഹാരമാര്‍ഗ്ഗമല്ലെന്ന് ഫ്രാന്‍സിസ് പാപ്പ. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കൊറോണ പകര്‍ച്ചവ്യാധിയോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രതികരണത്തിന്റെ അത്യാവശ്യ ഘടകമായി ചില രാഷ്ട്രങ്ങളും, അന്താരാഷ്ട്ര സ്ഥാപനങ്ങളും ഭ്രൂണഹത്യയെ ഉയര്‍ത്തിക്കാട്ടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും, മാനുഷികാന്തസ്സിനെ ബഹുമാനിക്കാത്തതാണ് ഇന്നത്തെ സാംസ്കാരിക അധഃപതനത്തിന്റെ കാരണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. അമ്മക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി ഗര്‍ഭഛിദ്രത്തെ ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത് […]
Read Moreവയോജനങ്ങളെ പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം അപകടകരം – ഫ്രാൻസിസ് പാപ്പാ .
വത്തിക്കാന്‍ സിറ്റി: പാവങ്ങളെയും വയോജനങ്ങളെയും പാഴ് വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന സംസ്കാരം സമൂഹത്തില്‍ വളര്‍ന്നുവരുന്നത് അപകടകരമാണെന്നു ഫ്രാന്‍സിസ് പാപ്പ. ‘എന്റെ പാപ്പ’ അഥവാ ‘മിയോ പാപ്പ’ എന്ന ഇറ്റാലിയന്‍ ആഴ്ചപ്പതിപ്പിന് ഒക്ടോബര്‍ ആദ്യവാരം നല്‍കിയ അഭിമുഖത്തിലാണ് പാപ്പ വര്‍ദ്ധിച്ചുവരുന്ന ‘വലിച്ചെറിയല്‍ സംസ്കാര’ത്തെക്കുറിച്ച് സംസാരിച്ചത്. എല്ലാം സ്വന്തമാക്കുവാന്‍ പ്രായമായ മാതാപിതാക്കളെയും സഹോദരങ്ങളെയും ഉപയോഗമില്ലാത്ത, അല്ലെങ്കില്‍ ഉപയോഗം കഴിഞ്ഞ വസ്തുക്കളെപ്പോലെ ‘വലിച്ചെറിയുന്ന സംസ്കാരം’ ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് പാപ്പ പറഞ്ഞു. പ്രായമായവരെയും രോഗികളെയും, ക്ലേശിക്കുന്നവരെയും പാവങ്ങളെയും സഹായിക്കുകയും സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സംസ്കാരമാണ് […]
Read More