നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

Share News

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ഇന്ന് (15-05-2021-ശനിയാഴ്ച) […]

Share News
Read More

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീമതി സൗമ്യ സന്തോഷിൻ്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ ഏറ്റുവാങ്ങി.

Share News

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിയത്. കേന്ദ്ര മന്ത്രി വി മുരളീധരനും ,ഡൽഹി ഇസ്രയേൽ എംബസിയിലെ ചാർജ് ദ അഫയേഴ്സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ചു.വൈകുന്നേരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും.

Share News
Read More

കഞ്ഞിക്കുഴി, കീരിത്തോട് സ്വദേശിനിയായ സൗമ്യ സന്തോഷ് ആണ് ഇസ്രായേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

Share News

വേദനാജനകമായ സന്ദർഭത്തിൽ കുടുംബാംഗങ്ങൾക്കും, ബന്ധുമിത്രാദികളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.

Share News
Read More

ഈ ചിത്രത്തിനാണ് എനിക്ക് കേരള മീഡിയാ അക്കാദമിയുടെ സംസ്ഥാന അവാർഡ് ലഭിച്ചത്|മനു ഷെല്ലി

Share News

കേരളത്തിന് വിപ്ലവ നായികയാണ്. എനിക്ക് വ്യക്തിപരമായി എന്റെ പുരസ്‌കാര ചിത്രത്തിലെ നായികയാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയതു പോലെ ഭദ്രകാളീ ഭാവത്തിലുള്ള നായികയെ ഏറെ ഞെട്ടലോടെയാണ് അന്നു ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍. ആലപ്പുഴയിലായിരുന്നു ആഘോഷ വേദി. സ്നേഹത്തോടെ തനിക്ക് പനിനീർ പൂവിന്റെ പൂച്ചെണ്ട് സമ്മാനിക്കാൻ വന്ന കുട്ടിയെ വാത്സല്യത്തോടെ മടിയിലിരുത്തി ലാളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഗൗരിയമ്മ. ആ സമയത്തായിരുന്നു പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ ഒരു പ്രവർത്തകൻ ഗൗരിയമ്മയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നത്. ആദ്യം ഗൗരിയമ്മ […]

Share News
Read More

ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്ത്: കെ.സുരേന്ദ്രൻ

Share News

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവ് കെ.ആർ.ഗൗരിയമ്മയുടെ ദേഹവിയോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ അനുശോചിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ പെൺകരുത്തായിരുന്നു. യഥാർത്ഥ പോരാളിയായിരുന്നു അവർ. സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്.കാര്‍ഷിക പരിഷ്കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, വനിതാ കമ്മീഷൻ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി സ്വാതന്ത്ര്യാനന്തരമുള്ള കേരളത്തിന്‍റെ സാമൂഹിക […]

Share News
Read More

കെ ആര്‍ ഗൗരിയമ്മക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിട

Share News

ആലപ്പുഴ: കേരളത്തിന്റെ രാഷ്ട്രീയ മുത്തശ്ശി കെ ആര്‍ ഗൗരിയമ്മക്ക് സംസ്ഥാനം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ഭര്‍ത്താവ് ടി വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി വലിയ ചുടുകാട്ടിലെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് ഇടപെട്ട് തിരക്ക് നിയന്ത്രിച്ചു. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം […]

Share News
Read More

കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്…|ഉമ്മൻ ചാണ്ടി

Share News

കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മക്ക് ആദരാഞ്ജലികൾ. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടെത്. സാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായിരുന്നു ഗൗരിയമ്മയുടേത്. 2004-ൽ ഞാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കൃഷി- കയർ വകുപ്പ് മന്ത്രിയായിരുന്നു അവർ. രാഷ്ട്രീയരംഗത്തും ഭരണരംഗത്തും വിപ്ലവകരമായ തീരുമാനങ്ങളെടുക്കുകയും അത് ധീരമായി നടപ്പിലാക്കുകയും ചെയ്ത വിപ്ലവ നക്ഷത്രത്തെയാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ നഷ്ടമായത്. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രത്തിൽ നിർണ്ണായക സംഭവാനകൾ ചെയ്ത അവരുടെ ഭരണവൈഭവം എക്കാലത്തും ഓർമ്മിക്കപ്പെടും. കേരളത്തിന്റെ ചരിത്രത്തിൽ കനലായി തിളങ്ങുന്ന […]

Share News
Read More

ഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. |കെ കെ ശൈലജ ടീച്ചർ

Share News

കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും […]

Share News
Read More

കടന്നു പോയത് ഇതിഹാസ തുല്യമായ ജീവിതം: രമേശ് ചെന്നിത്തല

Share News

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ തുല്യമായ ജീവിതമാണ് ഗൗരിയമ്മയുടെ വിയോഗത്തിലൂടെ ഇല്ലാതായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളേ നമുക്കു ചുറ്റുമുണ്ടായിട്ടുള്ളു. അതില്‍ ഒരാളായിരുന്നു കെ ആര്‍ ഗൗരിയമ്മ. ജീവിതം തന്നെ മഹാസമരമാക്കി മാറ്റുകയും ത്യാഗോജ്വലവും, സംഘര്‍ഷഭരിതവുമായ പാതകളിലൂടെ നടന്നുകയറി കേരളത്തിന്റെ സമുന്നത ജനകീയ നേതാക്കളില്‍ ഒരാളുകയും മാറുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മ. സ്ത്രീ എന്നത്് പരിമിതിയല്ല കരുത്താണെന്ന് സ്വജീവിതം കൊണ്ടവര്‍ തെളിയിച്ചു. അവിഭക്ത കമ്യുണിസ്റ്റ് പാര്‍ട്ടിയുടെയും പിന്നീട് […]

Share News
Read More

മനുഷ്യവിമോചന പോരാട്ടങ്ങളുടെ രണചരിത്രത്തിലെ സമാനതകളില്ലാത്ത സമരവീര്യമാണ് സഖാവ് ഗൗരിയമ്മ.

Share News

ജന്മിത്തത്തിന്റെ വേരറുത്തുകൊണ്ട് ഭൂബന്ധങ്ങളിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് നാന്ദികുറിച്ച ഭൂപരിഷ്കരണ നിയമം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച ആ സാമൂഹ്യപരിഷ്കർത്താവ് ആധുനിക കേരളസൃഷ്ടിക്ക് മൗലീകമായ സംഭാവനകൾ നൽകി. 1957ലെ ആദ്യ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത തുടങ്ങിയ ചരിത്രനേട്ടങ്ങൾക്കപ്പുറം ആ അനിതരസാധാരണ ജീവിതം അങ്ങനെതന്നെ ചരിത്രമായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ ഇതുപോലൊരു ഇതിഹാസതുല്യ ജീവിതമുണ്ടായിരുന്നുവെന്നത് ഏത് കാലത്തേക്കുമുള്ള നമ്മുടെ അമൂല്യമായ ഈടുവയ്പ്പാണ് ഒരു ജനതയുടെയാകെ ആധുനിക ജീവിതം സാധ്യമാക്കുന്നതിന് സമൂഹത്തിന്റെ നിരന്തരമായ പുരോഗതിയെക്കുറിച്ച് […]

Share News
Read More