സി പി എം – ബി ജെ പി ബന്ധം; കെ വി . തോമസ് മദ്ധ്യസ്ഥൻ |ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു

Share News

സിപിഎം-ബിജെപി ബന്ധം:
കെവി തോമസ് മദ്ധ്യസ്ഥൻ

  • ചെറിയാൻ ഫിലിപ്പ്

പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം – ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ്

നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്. ബി.ജെ പി , സി പി എം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ വി തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു.

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്ന ബി ജെ പി യും സി പി എം – ഉം ഈ ലക്ഷ്യം നേടുന്നതിനും രാഷ്ട്രീയ ലാഭം ഉറപ്പിക്കുന്നതിനുമുള്ള അധികാര ദല്ലാളായാണ് കെ വി തോമസിനെ കാണുന്നത്.

ന്യൂനപക്ഷ വോട്ടുകൾ കിട്ടുന്നതിന് പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സി പി എം രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് കെ വി തോമസ് മുഖേനയാണ്. തൃക്കാക്കരയിൽ തോമസ് മുഖേന ക്രിസ്ത്യൻ വോട്ടുകൾ മറിക്കാമെന്നാണ് സി പി എം ന്റെ മൂഢവിശ്വാസം.

1996 ൽ തിരുത തോമയെന്ന് വി എസ് വിളിച്ചതും പ്രഞ്ചു ചാരവൃത്തിക്കേസിൽ 33 കോടി പറ്റിയെന്ന് കോടിയേരി പറഞ്ഞതും വിഴുങ്ങി കൊണ്ടാണ് കെ വി തോമസിനെ സി പി എം ഇപ്പോൾ വിശുദ്ധനാക്കിയിരിക്കുന്നത്.

കെ.റെയിൽ ചെയർമാൻ സ്ഥാനം മന്ത്രി പദവിയോടെ നൽകാമെന്നാണ് കെ വി തോമസിന് സി പി എം നൽകിയിരിക്കുന്ന വാഗ്ദാനം. എന്നാൽ, തോമസിനെ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ താമസിയാതെ കൊച്ചിക്കായലിൽ വലിച്ചെറിയും.

കോൺഗ്രസ് എന്ന ഭാര്യയെ ഉപേക്ഷിക്കില്ലെന്നും, എന്നാൽ, സി പി എം എന്ന വെപ്പാട്ടിയോടൊപ്പം താമസമാക്കുമെന്നുമുള്ള കെ വി തോമസിന്റെ നിലപാട് വാർദ്ധക്യത്തിന്റെ വിഭ്രാന്തിയാണ്.

വിശദാംശങ്ങൾക്ക് യുട്യൂബ് ചാനൽ പ്രതികരണം കാണുക

Share News