
കഥാസാഹിത്യത്തിലെനിത്യഹരിതൻ :നിത്യഹരിതൻ :സക്കറിയക്കും എൺപതിൻ്റെപുണ്യം!
മലയാള സാഹിത്യത്തിൽ പോൾ സക്കറിയയുടെ പേരു എഴുതപ്പെട്ടിട്ടു് ഇപ്പോൾ അരനൂറ്റാണ്ടിലധികമായിരി ക്കുന്നു. കറിയാച്ചൻ ആദ്യം കൈവ ച്ചതു് കഥാരംഗത്താണ്. കറിയാച്ചൻ്റെ കഥകൾ അന്നു തന്നെ പൊടി പാറി. ആദ്യകാല കഥാപാത്രങ്ങൾ പലരും വായനക്കാരെ ചിരിപ്പിച്ചു മണ്ണുകപ്പി ച്ചുവെന്നും പറയാം.എന്നാൽ സക്ക
റിയ എന്ന കഥാകാരൻ എഴുതിയ തൊന്നും ചിരിക്കഥകളേ ആയിരുന്നില്ല. ചുറ്റുപാടും കണ്ട കാര്യങ്ങൾക്കുനേരേ നർമ്മത്തിൻ്റെ മേമ്പൊടി ചാലിച്ചു വിമ ർശനത്തിൻ്റെ കണ്ണാടി തിരിച്ചു വച്ചു എഴുതിയെന്നു മാത്രം.മർമ്മത്തു തന്നെ കുത്തുന്ന കൂർത്ത പരിഹാസം പഠിക്കു ന്ന കാലത്തു തന്നെ കഥാകാരൻ്റെ കൂട പ്പിറപ്പായിരുന്നുവെന്നതും ഒരു സത്യo .
ഒരു വർഷത്തിൻ്റെ മാത്രം വ്യത്യാസ
ത്തിലാണ് പോൾ സക്കറിയയും ഞാനും പാലാ സെൻ്റ് തോമസ് കോള ജിൽ പഠിക്കാൻ വരുന്നത്. കൃത്യമായി പറഞ്ഞാൽ അറുപത്തിനാലൂ വർഷം മുൻപു്. ഞാൻ ഡിഗ്രി ക്ലാസ്സിൽ ഒന്നാം വർഷമെത്തിയപ്പോഴായിരുന്നു പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി കറിയാച്ചൻ്റെ വരവ്. സ്വന്തവീടു ഉരുളി കുന്നത്തായിരുന്നു. ഒന്നാം തരം ഒരു കർഷക കുടുംബമായിരുന്നു മുണ്ടാട്ടു ചുണ്ടയിൽ . ധാരാളം റബ്ബർ തോട്ട ങ്ങളും കൃഷിയിടങ്ങളും സ്വന്തം. . അമ്മ വീട് പാലായിൽത്തന്നെ. പ്രശസ്തമായ മേനാമ്പറമ്പിൽ .അമ്മ വീടിനും പാലാ കോളജിനുമിടയിൽ സാക്ഷാൽ മീനച്ചി ലാറും. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ നേരത്തേ തന്നെ അറിയാമാ
യിരുന്നതു കൊണ്ടും അമ്മമാർക്കിട
യിൽ അടുത്ത സൗഹൃദമായിരുന്നു വെന്നതു കൊണ്ടുമാവാം ഞങ്ങളും പെട്ടെന്നു തമ്മിൽ തമ്മിൽ സ്നേഹ ത്തിൻ്റെ പാലം പണിതു. എന്നാൽ അതു പിന്നീടു് ആഴപ്പെട്ടതു വായന യുടെ ലോകത്താണ്. വൈകുന്നേര
ങ്ങളിൽ ഞങ്ങൾ “സ്ഥലത്തെ പ്രധാന കൗമാരക്കാരിൽ” ചിലർ പതിവായി സന്ധിച്ചിരുന്നതു് ആർ.വി. പാർക്കിലും അതിനോടു ചേർന്നുള്ള മുനിസിപ്പൽ ലൈബ്രറിയിലുമായിരുന്നു.ഞങ്ങൾ
ക്കിടയിലെ ഏറ്റവും നല്ല വായനക്കാ രൻ അന്നും പോൾ സ്കറിയ തന്നെ. പുസ്തകങ്ങളെപ്പറ്റി പറയുമ്പോൾ അന്നും കറിയാച്ചനു നൂറൂ നാവാണ്.!
അക്കാലത്തു മുനിസിപ്പൽ ലൈബ്ര റിയിൽ പ്രധാന ചുമതലക്കാരൻ
പാലാ രവി എന്ന പി.രവീന്ദ്രൻ നായരും സഹായി ഞങ്ങളെല്ലാം ഏബ്രഹാം കുഞ്ഞ് എന്നു സ്നേഹത്തോടെ വിളി ച്ചിരുന്ന ഈ. ഏ. ഏബ്രഹാമും ആയി രുന്നു. രവി സാർ പിൽക്കാലത്തു പാലായിൽത്തന്നെ മുനിസിപ്പൽ കമ്മീഷണറായി. ഏബ്രഹാം കുഞ്ഞു അവിടത്തെ ചീഫ് ലൈബ്രേറിയനും. വായനക്കാര്യങ്ങളിൽ അവരിരുവരും ഞങ്ങളുടെ യുവ സംഘത്തിനു കാവ ലാളുകളും മാർഗദർശികളുമായി എന്ന
താണ് സത്യം. പേൾ ബക്കിൻ്റെ ‘നല്ല ഭുമിയും’ ആരോഗ്യ നികേതൻ ഉൾ പ്പെടെ ഒട്ടേറെ ബംഗാളി നോവലുകളും ഞങ്ങളെക്കൊണ്ടു അവർ നിർബ്ബന്ധി പ്പിച്ചു തന്നെ വായിപ്പിച്ചു. നാലപ്പാടൻ്റെ ‘രതി സാമ്രാജ്യം’ പോലെയുള്ളവ രണ്ടു
പേരും ചേർന്നു ഞങ്ങൾ കാണാതെ ഷെൽഫിൽ നിന്നു തന്നെ മാറ്റിവച്ചു. മാത്യു ജോസഫ് മൂഴയിൽ എന്ന ബേബി ച്ചനും അഡ്വ. എൻ.പി കൃഷ്ണൻ നായർ സാറിൻ്റെ മകൻ ഓമനക്കുട്ടൻ എന്ന നാരായണൻ നായരും സാഹിത്യം അന്നേ നന്നായി തലയ്ക്കു പിടിച്ചിരുന്ന ജോസഫ് പുഞ്ചത്തല എന്നബേബി
യും ഗോപാലകൃഷ്ണനും ഞങ്ങൾ
ക്കിടയിലെ അന്നത്തെ സ്പോർട്സ് ചാമ്പ്യനായിരുന്ന പി.ജെ. ആൻ്റണി എന്ന പാപ്പച്ചനും കെ.ജെ.ജോസ് കിഴക്കേക്കരയും പ്രൊഫ.പി.കെ.മാണി സാറിൻ്റെ മകൻ പ്രിൻസും ഇടയ്ക്കൂ ചിലപ്പോഴൊക്കെ അക്കാലത്തെ
ഒന്നാം തരം പന്തുകളിക്കാരനായിരുന്ന മാധവത്ത് ജോയപ്പൻ എന്ന ജോയി തോമസും പിന്നെ തോമസ് ജോസഫ് തൈക്കൂട്ടവും മധു വൈപ്പനയും അവധിക്കാലമെത്തുമ്പോൾ കൂട്ടത്തി ലേക്കു തിരിയെ വന്നിരുന്ന (പ്രൊഫ.
കെ.എം.ചാണ്ടി സാറിൻ്റെ മകൻ) അന്നു എൻജിനീയറിംഗിനു പഠിച്ചിരുന്ന കെ.സി.തോമസും സക്കറിയക്കും എനിക്കും പുറമേ പാലാ പാർക്കിലെ സായാഹ്ന സംഘത്തിലിരുന്നു ആകാശ ത്തിനു താഴെയുള്ള സർവ്വ വിഷയങ്ങ ളും മറ കൂടാതെ ചർച്ച ചെയ്തിരു
ന്ന ഒരു കാലം! പിന്നെ പാലാപ്പാലത്തി
ൽ പോയി നിന്നു മണിക്കൂറുകൾ മീനച്ചി ലാറ്റിലേക്കു നോക്കിയുള്ള സ്ഥിരമായ കാറ്റുകൊള്ളലും.
ഓരോരുത്തരും പിന്നീട് അവരവരുടെ വഴിയിൽ തിരിഞ്ഞു. വ്യത്യസ്ത സ്ഥല ങ്ങളിൽ കൂടു കൂട്ടി. ചിലർ വിദേശത്തു പോയി .ചിലർ മറ്റു സ്ഥലങ്ങളിലേക്കും. കറിയാച്ചൻ പിൽക്കാലത്തു പഠിക്കു വാൻ പോയതു കർണാടകത്തിലാണ്. ഇംഗ്ലീഷ്സാഹിത്യത്തിൽ ബിരുദാന
ന്തര ബിരുദമൊക്കെയെടുത്തു മടങ്ങി വന്നു അക്കാലത്തു പുതുതായി ആരംഭിച്ച കാഞ്ഞിരപ്പള്ളി കോളജിൽ അധ്യാപകനായെങ്കിലും താമസിയാതെ ഉദ്യോഗം വിട്ടു ഡൽഹിക്കു പോവുക
യായിരുന്നു. കറിയാച്ചനിൽ അന്നും
ഒരു “സാഹസികൻ ” ഉണ്ടായിരുന്നിരി
ക്കണം! അല്ലെങ്കിൽ അക്കാലത്ത് വളരെ സുരക്ഷിതമായി കരുതപ്പെട്ടി
രുന്ന കോളജധ്യാപക ജോലി “നിഷ്
ക്കരുണം” ഉപേക്ഷിച്ചു, ഉദ്യോഗത്തെ
ക്കുറിച്ചു ഒരുറപ്പുമില്ലാതെ, ഡൽഹിക്കു
ട്രെയിൻ കയറുമായിരുന്നുവെന്നു വിശ്വസിക്കുവാൻ ആർക്കും പ്രയാസ മുണ്ടാവുമല്ലോ.
പലരും പലയിടങ്ങളിലേക്കായി പിരിഞ്ഞെങ്കിലും ഞങ്ങൾക്കിടയിലെ സൗഹൃദത്തിൻ്റെ ചരടു പൊട്ടാതെ
നിന്നു. അവധിക്കാലത്തും മറ്റും ഞങ്ങൾ പാർക്കിലും ലൈബ്രറിയിലും വീണ്ടും ഒത്തുകൂടി. അപ്പോഴേക്കും പോൾ സ്കറിയ മലയാള കഥാസാഹി
ത്യത്തിലെ സക്കറിയ എന്ന അറിയപ്പെ ടുന്ന എഴുത്തുകാരനെന്ന നിലയിൽ സ്വന്തം പ്രതിഷ്ഠാ സങ്കേതം എഴുത്തി ൻ്റെയും വായനയുടെയും ലോകത്തു കണ്ടെത്തിക്കഴിഞ്ഞിരുന്നുവെന്നതാ
യിരുന്നു സത്യം.
അന്നും ഇന്നും സക്കറിയക്കു കാര്യ
മായ മാറ്റമൊന്നുമില്ല. വിശ്വാസിയാ ണോ എന്നു ചോദിച്ചാൽ കറിയാച്ചൻ ഒരു തനി യുക്തിവാദിയൊന്നുമല്ല എന്നു തന്നെയാണ് എൻ്റെ ഉത്തരം. എത്രയായാലും ഒരു പാലാക്കാരനല്ലേ. എന്നാൽ മതത്തെയും വിശ്വാസത്തേ യുമൊക്കെ ഒരു തരം നിർമ്മമതയോ ടെ നോക്കി കാണാനുള്ള ഒരു മനസ്സാ ണ് സക്കറിയക്കു അന്നും ഇന്നും. യേശു ക്രിസ്തു കറിയാച്ചനും ഒരു
ഹീറോ തന്നെയാണെന്നു തന്നെയാണ് എൻ്റെ നിഗമനവും വിശ്വാസവും. യേശു ക്രിസ്തുവിനെയും അവിടുന്നു സ്ഥാപി
ച്ച സഭയിലെ ഇപ്പോഴത്തെ ചില കാര്യ കാരണങ്ങളെയുമൊക്കെ കഥാതന്തു ക്കളാക്കിക്കൊണ്ടു ചിലപ്പോളൊക്കെ കറിയാച്ചനെഴുതുന്ന കഥകൾ വായിച്ചു
അതിലെ നർമ്മം തിരിച്ചറിഞ്ഞാൽ തമ്പുരാനും ചിലപ്പോൾ അറിയാതെ ഒരു ചിരി ചിരിച്ചു പോയെന്നും വരും.
കറിയാച്ചൻ്റെ ഹാസ്യത്തിൻ്റെ ഒരു
“ഇഫക്ട് ” ഞാൻ സൂചിപ്പിച്ചെന്നേ
യുള്ളു ! ചുറ്റും കാണുന്ന കാപട്യങ്ങ ൾക്കെതിരെ സക്കറിയ്ക്ക് സന്ധിയില്ല. എവിടെയും ഏതു സദസ്സിലും പറയാ നുള്ളതു മയമില്ലാതെ പറയുന്നതും എന്തെഴുതിയാലും അതു മറയില്ലാതെ എഴുതുന്നതും കറിയാച്ചൻ്റെ ഒരു രീതി
യാണ്. തെറ്റായ പ്രവണതകൾക്കെ തിരെയുള്ള അടങ്ങാത്ത ധർമ്മരോഷം കറിയാച്ചൻ്റെ വാക്കിലും എഴുത്തിലും അന്നും ഇന്നുമുണ്ട്. അതിൻ്റെപേരിൽ വരുന്ന വിമർശനങ്ങളും എതിർപ്പും ഭീഷണികളുമൊക്കെ ഒരു തനി പാലാ ക്കാരൻ്റെ ധൈര്യത്തോടെ തന്നെ നന്നായി ആസ്വദിക്കുകയും ചെയ്യും!.
ആരേയും ഒന്നിനേയും പേടിയില്ല.
കോൺഗ്രസിനേ മാത്രമല്ല, ഇടതു
പക്ഷത്തെയും ബി.ജെ.പി.യേയുമൊ ക്കെ മാത്രമല്ല ആൾദൈവങ്ങളെ
പോലും സക്കറിയ വെറുതേ വിട്ടിട്ടില്ല. എന്നാൽ കറിയാച്ചന് ചിലരെങ്കിലും കരുതും പോലെ ആത്മീയരോടു അന്ധമായ ഒരു അകൽച്ചയുമില്ല.. ആസ്സാമിലെ കത്തോലിക്കാ ആർച്ചു ബിഷപ്പ് ഡോ.തോമസ് മേനാംപറമ്പിൽ സ്വന്തം മാതൃസഹോദര പുത്രനാണ്. തിരുവനന്തപുരം പോത്തൻ കോടു ആശ്രമത്തിലെ കരുണാകര ഗുരുവി ൻ്റെ പ്രിയമിത്രങ്ങളായിരുന്നല്ലോ
ഓ. വി. വിജയനും സക്കറിയയും. ആ വകയിൽ വന്ന വിമർശനങ്ങളെ രണ്ടു പേരും അന്നും ഒട്ടും വകവച്ചതുമില്ല. അവസരവാദികളും അല്പ മനസ്സുകളു
മായ നേതാക്കളെയും മന്ത്രിമാരെ യുമൊക്കെ അവരുടെ പാർട്ടി വ്യത്യാസ മോ മുന്നണി വ്യത്യാസമോ നോക്കാതെ ഇത്ര ഭംഗിയായി പരിഹസിക്കുവാൻ കഴിയുന്ന മറ്റൊരു പ്രഭാഷകനും മലയാളത്തിൽ അഴീക്കോടിനു ശേഷം സക്കറിയ അല്ലാതെ ഇന്നു വേറേ ഇല്ല എന്നു പറയുവാൻ ആർക്കും രണ്ടാമ തൊന്നു ആലോചിക്കേണ്ടതുമില്ല.
പുരസ്കാരങ്ങളുടെ എണ്ണം നോക്കി യാലും അഴീക്കോടു മാസ്റ്റർ കഴിഞ്ഞാ ലൊരു പക്ഷേ രണ്ടാമൻ സക്കറിയ തന്നെ ആവാനേ വഴിയുള്ളു. അവാർഡുകളോട് സക്കറിയക്കു അലേർജിയുമില്ല. ഇതിനൊന്നും തനി ക്കർഹതയില്ലെന്നുള്ള അമിത വിനയ ത്തിൻ്റെ യാതൊരു നാട്യങ്ങളുമില്ല. മലയാളത്തിൽ സക്കറിയയേപ്പോലെ ഇത്രയേറെ ആർജ്ജവവും ആത്മ വിശ്വാസവു മുള്ള മറ്റു എഴുത്തുകാരും ഇപ്പോൾ വേറേ അധികമില്ലല്ലോ.
കാഴ്ച്ചയിലും എഴുത്തിലും വാക്കിലും ചിന്തയിലും ഭക്ഷണത്തിലും വീക്ഷ ണത്തിലും വസ്ത്രത്തിലും നടപ്പിലും എടുപ്പിലും എല്ലാം സക്കറിയ ഇപ്പോഴും ചെറുപ്പം തന്നെ. അന്നും ഇന്നും കറിയാച്ചൻ ഒരു സത്യസന്ധ
നായ പുരോഗമനവാദിയുമാണ്. എന്നും ഉൽപ്പതിഷ്ണു. സ്വന്തം മാതൃസഹോദരൻ മേനാംപറമ്പിൽ പാപ്പച്ചൻ പാലായിലെ ആദ്യ കാല സ്വാതന്ത്ര്യ സമരസേനാനിയും സ്റ്റേറ്റു കോൺഗ്രസ് നേതാവുമായിരുന്നു. എൻ്റെ പിതാവ് ആർ.വി.തോമസിൻ്റെ പ്രിയ രാഷ്ട്രീയ ശിഷ്യനും. പി.ടി. ചാക്കോ യുടെയും കെ.എം. ചാണ്ടി യുടെയും ചെറിയാൻ കാപ്പൻ്റെയു മൊക്കെ സഹപ്രവർത്തകൻ. മുൻ എം.പി. ജോർജ് തോമസ് കൊട്ടുകാ പ്പള്ളി പിതൃസഹോദര പുത്രനും. പാരമ്പര്യവഴിയിൽ സക്കറിയയുടെ
യും സ്വാഭാവിക ചായ്‌വ് കോൺഗ്രസി നോടു തന്നെയാവും.1969ലെ കോൺ ഗ്രസ് ദേശീയ പിളർപ്പു കാലത്ത് ഞാൻ മൊറാർജി ദേശായി പക്ഷത്തുനിന്ന പ്പോൾ കറിയാച്ചൻ്റെ മനസ്സു ഇന്ദിരയ് ക്കൊപ്പമായിരുന്നു. എന്നാൽ പിന്നീടു അടിയന്തരാവസ്ഥയുടെ പേരിൽ ഇന്ദിരാഗാന്ധിയെ ഇതു പോലെ വിമർശിച്ച വേറേ എഴുത്തുകാർ ഈ ഭൂമി മലയാളത്തിലില്ല താനും!
അടിയന്തിരാവസ്ഥയെ ആദ്യകാലത്ത് പിൻതുണച്ചതിൻ്റെ പേരിൽ അഴീക്കോ ടിനോടും സക്കറിയ പരസ്യമായിത്ത ന്നെ വേദികളിൽ കൊമ്പു കോർത്തു.
മാധ്യമങ്ങളിൽ സുകുമാർ അഴിക്കോടി
നെതിരെ നിശിത വിമർശനമുയർത്തി
തുടർച്ചയായി ലേഖനങ്ങളെഴുതി.
അഴീക്കോടന്ന് നവഭാരത വേദിയുടെ പ്രസിഡൻ്റും ഞാൻ സംഘടനയുടെ ജനറൽ സെക്രട്ടറിയുമാണ്. എനിക്കു സക്കറിയയുമായുള്ള ആഴമായ ആത്മ സൗഹൃദം അഴീക്കോടു മാസ്റ്റർക്കും അറിയാമായിരുന്നതുകൊണ്ടാവണം ആ വിഷയത്തെക്കുറിച്ചുള്ള വലിയ ചർച്ചകളൊന്നും നവഭരതവേദിയിൽ
ഉണ്ടാകാതെ ശ്രദ്ധിക്കുകയും ചെയ്തു. പക്ഷേ സക്കറിയയോടുള്ള സാറിൻ്റെ ക്ഷോഭവും കോപവും പരോക്ഷമായ ചില പരാമർശനങ്ങളിലൂടെ എന്നെ ധരിപ്പിക്കുകയും ചെയ്തു. ഞാനും
ആ വിഷയത്തിൽ കറിയാച്ചനെ പ്രതി
രോധിച്ചു പ്രൊഫ. അഴിക്കോട് മാസ്റ്ററെ കൂടുതൽ പ്രകോപ്പിക്കാതിരിക്കുവാൻ
കരുതലോടെ ശ്രദ്ധിക്കുകയും ചെയ്തു.
കറിയാച്ചനാകട്ടെ കണ്ടപ്പോഴൊക്കെ സ്വതസിദ്ധമായ തൻ്റെ നർമ്മം കൊണ്ടു അഴീക്കോടിൻ്റെ പേരിൽ എന്നെ പ്രതി രോധത്തിലുമാക്കി.രണ്ടു പേരും സാഹി ത്യവിമർശകർ മാത്രമല്ല ഒന്നാംതരം സാമൂഹിക– രാഷ്ട്രീയ വിമർശക രു മായിരുന്നല്ലോ. എനിക്കാണെങ്കിൽ എൻ്റെ ജീവിതത്തിൽ രണ്ടു പേരും നല്ല
പാഠപുസ്തകങ്ങളുമായി .
സക്കറിയ അടിസ്ഥാനപരമായി നോക്കിയാൽ കഥാകാരൻ തന്നെ. എന്നാൽ എഴുതിയ നോവലുകളും ഹിറ്റുകളായി എന്നതാണ് ശ്രദ്ധേയം. പിന്നെ ലേഖന സമാഹാരങ്ങൾ. യാത്രകളും യാത്രാവിവരണങ്ങളും. യാത്രാ വിവരണ സാഹിത്യ കൃതികളി ലെല്ലാം തന്നെ എസ്.കെ.പൊറ്റക്കാ
ടിൻ്റെ സ്വാധീനം വളരെ പ്രകടമാണ്. മലയാളത്തിലെ ആദ്യത്തെ യാത്രാവി
വരണ ഗ്രന്ഥമായ “വർത്തമാന പുസ് തക ” മെഴുതിയ പാറേമ്മാക്കൽ ഗോവർണദോറച്ചനും ഒരർത്ഥത്തിൽ പാലാക്കാരനുമായിരുന്നല്ലോ. സക്കറി യയുടെ മാതൃഇടവകയായ പാലാ വലിയ പള്ളിക്കാരാണ് പള്ളിവക വെള്ളിക്കുരിശു വിറ്റിട്ടു അന്നു പാറേ മ്മാക്കലച്ചനു റോമാ യാത്രയുടെ ചെലവിലേ ക്കായി പണം നൽകിയത്…. സക്കറിയയുടെ യാത്രാഭിമുഖ്യത്തിനും ജന്മസ്ഥല പാരമ്പര്യ ബന്ധവുമുണ്ടെ ന്നു സാരം.
കറിയാച്ചൻ എഴുതിയ കഥകൾക്കും ലേഖനങ്ങൾക്കും കണക്കില്ല. 1969 കാലത്താണ് സക്കറിയയുടെ മേൽ സഹൃദയ ശ്രദ്ധ പതിയുന്നത്. പിന്നെ കഥകളുടെ ഒരു പ്രളയമായിരുന്നു. കുന്ന്, അമ്പാടി, ഒരു നസ്രാണി യുവാ വും ഗൗളി ശാസ്ത്രവും, ആർക്കറിയാം, സലാം അമേരിക്ക, കണ്ണാടി കാൺമോ ളവും, കന്യാകുമാരിക്കഥകൾ, സക്കറി യയുടെ യേശു തുടങ്ങിയവയൊക്കെ
ശ്രദ്ധിക്കപ്പെട്ടു. നോവലുകളിൽ ഭാസ്ക്കര പട്ടേലരും എൻ്റെ ജീവിതവും, എന്തുണ്ടു് വിശേഷം പീലാത്തോസേ
ഇഷ്ടികയും ആശാരിയും, വിധേയൻ, പ്രെയിസ് ദ് ലോർഡ്, ഒക്കെ വായന ക്കാർക്കിടയിൽ ചിരിയും ചിന്തയുമു
ണർത്തി. ലേഖനങ്ങളിൽ ചിലതു വിവാദങ്ങൾക്കും വഴിമരുന്നിട്ടു. ബുദ്ധിജീവികളെക്കൊണ്ടു എന്തു പ്രയോജനം, സന്മനസ്സുള്ളവർക്ക് സമാധാനം; മതം, സംസ്കാരം, മത മൗലികവാദം ; സ്തുതിയായിരിക്കട്ടെ, എല്ലാം അക്കാലത്തു ജനങ്ങൾക്കിട യിൽ ചർച്ചയുമായി. സക്കറിയയുടെ സാധാരണ സംഭാഷണശൈലി പോലും വളരെ ഹൃദ്യമാണ്. ആകർഷകവും.
പ്രഭാഷകനെന്ന നിലയിലും സക്കറിയ ജനപ്രിയനാണ്. വേദികളിൽ വേണ മെന്നു വച്ചാൽ വാക്കുകൾ കൊണ്ടു
തീ പടർത്താനും കറിയാച്ചനു വളരെ നന്നായി അറിയാം. നർമ്മം കലർന്ന വിമർശനവും മർമ്മത്തു കുത്തുന്ന പരിഹാസവുമാണ് സക്കറിയയുടെ പ്രസംഗശൈലി. എന്നാൽ കമ്പം എന്നും എഴുത്തിനോടു തന്നെ. താനായി എഴു തുന്നതിലും പറയുന്നതിലും സ്വന്തം മനസ്സു ചേർത്തു വയ്ക്കുമെന്നതാണ് സക്കറിയയുടെ ശൈലികളുടെ സവി ശേഷത. വിപ്ലവവും പുരോഗമനവു മൊക്കെ വാക്കിൽ മാത്രമല്ല സ്വന്ത ജീവിതത്തിലുമുണ്ട്. എം. എ യ്ക്കു കൂടെ പഠിച്ച പെൺകുട്ടിയോടു പ്രേമം തോന്നിയപ്പോൾ ജാതിയോ മതമോ ഭാഷയോ ഒന്നും നോക്കിയില്ല. പറഞ്ഞ വാക്കിൽ ഉറച്ചു നിന്നു. ആന്ധ്രയിലെ ബ്രാഹ്മണകുടുംബത്തിലെ ലളിത സ്വന്തം ജീവിത സഖിയായി. അവിടെ യും ഇവിടെയും എതിർപ്പുണ്ടായി. സക്കറിയ സമ്മർദ്ദങ്ങൾക്കൊന്നും ‘വിധേയൻ’ ആവുകയോ നിലപാടു
മാറ്റി പിൻമാറുകയോ ചെയ്തില്ല. ലളിതയും. ഡൽഹിയിലെ ഗാന്ധി മ്യൂസിയത്തിൽ അസിസ്റ്റൻ്റ് ഡയറ ക്ടറായിരുന്നു അന്നു ലളിത. കാലക്ര മേണ തിരയടങ്ങി. സർവ്വരെയും അൽഭുതപ്പെടുത്തിക്കൊണ്ടു എല്ലാം ശാന്തമായി. സക്കറിയാ ഒരു വിശ്വാസി ആണെങ്കിലും അല്ലെങ്കിലും കറിയാ ച്ചനു എന്നും ഒരു ദൈവാധീനമുണ്ടാ
യിരുന്നു എന്നു വിശ്വസിക്കു വാനാണ് എനിക്കിഷ്ടം!
എൻ്റെ ആത്മകഥാംശം കലർന്ന “ഡൽഹി ഡയറി ” എഴുതിയപ്പോൾ അതിനു ഒരു അവതാരിക എഴുതുവാൻ ഞാൻ ആവശ്യപ്പെട്ടത് മലയാള സാഹിത്യത്തിലെ നിത്യഹരിത നെന്നു പറയാവുന്ന എൻ്റെ ആത്മമിത്രം പോൾ സ്കറിയ എന്ന സക്കറിയയോ ടാണ്. ഡൽഹിയെ അതിൻ്റെ ആത്മാ വിലും ശരീരത്തിലും ഇത്രമേൽ അടു ത്തറിഞ്ഞിട്ടുള്ള മറ്റൊരു മലയാളിയെ സക്കറിയക്കപ്പുറം ഞാൻ കണ്ടതുമില്ല. സ്വന്തം പുസ്ത കത്തിൻ്റെ തീരാതിര ക്കു കൾക്കിടയിലും ഒരാഴ്ചയ്ക്കു ള്ളിൽ സക്കറിയയുടെ അവതാരിക എത്തുകയും ചെയ്തു. പുസ്തകത്തി ൽ ചില തിരുത്തലുകളും നിർദ്ദേശിച്ചു. അവതാരികയിൽ നിന്നുള്ള സക്കറിയ യുടെ ചില കണ്ടെത്തലുകൾ കൂടി പറഞ്ഞു ഈ കുറിപ്പു് ഞാനും അവ
സാനിപ്പിക്കട്ടെ…….
” പാലാ സെൻ്റ് തോമസ് കോളജിൽ എൻ്റെ ഒരു ക്ലാസ് മൂത്ത സഹപാഠി യാണ് ഡോ.സിറിയക് തോമസ് എന്ന ബേബൻ എന്ന ഈ ഓർമ്മക്കുറിപ്പു കളുടെ രചയിതാവായ എൻ്റെ പ്രിയ സുഹൃത്ത്. മൂപ്പു ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമുണ്ടാക്കിയിട്ടില്ല. അന്നു 16-17 വയസ്സുകാരായ ഞങ്ങൾ നാലഞ്ചു സുഹൃത്തുക്കളെ ഒന്നിച്ചു ചേർത്തതു് വായനയും പിന്നെ വർത്ത മാനവുമായിരുന്നു.—- സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവും ഗാന്ധിയനുമായിരുന്ന ബേബൻ്റെ പിതാവു ആർ.വി.തോമസിൻ്റെ നാമത്തിലുള്ള പാലാ മുനിസിപ്പൽ പാർക്കും ലൈബ്രറിയും അതിൻ്റെ പൂന്തോട്ടവും തൊട്ടരികിലുള്ള പാലാപ്പാലവുമായിരുന്നു ഞങ്ങളൂടെ വിഹാര രംഗങ്ങൾ. ഞങ്ങളാലാവും വിധം പാലാ നഗരത്തെയും ചുറ്റുപാടു ള്ള താവളങ്ങളെയും ആസ്വദിച്ചിരുന്നു. ബേബൻ കൗമാരപ്രായത്തിലും ഒരു ഗാന്ധിയനായിരുന്നു. ഞങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുത്തു എന്നു വരുത്തുക മാത്രം ചെയ്തു കൊണ്ടു ഒപ്പം നിൽക്കുന്ന ഒരു ദൃക്സാക്ഷി — വഞ്ചിക്കുകയില്ലാത്ത ദൃക്സാക്ഷി — മാത്രമായി പ്രവർത്തിച്ചു.—- ബേബൻ്റെ അമ്മ– മിസ്സസ് ആർ.വി. തോമസ്– ഞാൻ കണ്ടിട്ടുള്ള ഏറ്റവും പ്രകാശവ
തികളായ സ്ത്രീകളിലൊരാളായിരുന്നു. തലയെടുപ്പുള്ളതും ശോഭ നിറഞ്ഞതു മായിരുന്നു, ഖദർചട്ടയും അടുക്കിട്ടു ഞൊറിഞ്ഞ ഖദർ മുണ്ടും നേരിയതു മണിഞ്ഞ ചേടത്തിയുടെ സാന്നിധ്യം. —— പാലാ വിട്ടു പോയെങ്കിലും ഞങ്ങൾ കൂട്ടുകാരുടെ അവധിക്കാല സമാഗമങ്ങൾ തുടർന്നു. പിന്നീടു ഉദ്യോഗജീവിതങ്ങൾ ഞങ്ങളെ പലയിടങ്ങളിലേക്കു ചിതറിച്ചു. പക്ഷേ അറുപതു നീണ്ട വർഷങ്ങൾ ബേബൻ്റെയും എൻ്റെയും സൗഹൃദത്തിനു ഒരു മാറ്റവും വരുത്തിയില്ല. കാലം ഞങ്ങളെ വീണ്ടും ഈ അവതാരികയിലൂടെ കൂട്ടിമുട്ടിക്കുകയാണ്……………”
പിന്നീട് കേരളത്തിൻ്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്ത ഛൻ പുരസ്ക്കാരം എൻ്റെ പ്രിയ സ്നേഹിതനെ തേടിയെത്തി. അതും
അദ്ദേഹത്തിൻ്റെ എഴുത്തിൻ്റെ ഹരിതകാലത്തു തന്നെ. എഴുത്തഛൻ പുരസ്ക്കാരം ഇതു വരെ ലഭിച്ചവരിൽ ഏറ്റവും പ്രായക്കുറവും സക്കറിയ യ്ക്കു തന്നെയാവണം. 80 ഇപ്പോൾ
ഒരു പ്രായവുമല്ല. സമാനതകളില്ലാത്ത ഈഎഴുത്തിൻ്റെ വസന്തം അവസാനി ക്കാതിരിക്കട്ടെ. ജ്ഞാനപീഠവും അത്ര
അകലെയൊന്നുമല്ല.
ആയുഷ്മാൻ ഭവ:

ഡോ.സിറിയക് തോമസ്
.