
സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന്റെ കുടുംബത്തിന് ധനസഹായം; ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും
കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളിയായ ജൂനിയർ വാറന്റ് ഓഫീസർ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും സൈനിക ക്ഷേമനിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു
പ്രദീപിന്റെ അച്ഛന്‍ രാധാകൃഷണന്റെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് ലക്ഷം രൂപയും കുടുംബത്തിന് മുഖ്യമന്ത്രിയുടെ സൈനിക ക്ഷേമ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ അനുവദിക്കും. മരണമടയുന്ന സൈനികരുടെ ആശ്രിതര്‍ക്ക് സൈനിക ക്ഷേമ നിധിയില്‍ നിന്നും ധനസഹായം നല്‍കുന്നതിനുള്ള നിയമത്തില്‍ ഇളവു വരുത്തിയാണ് ധനസഹായം നൽകുന്നത്.


ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകാനും തീരുമാനമായി. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് അതിനനുസരിച്ചുള്ള ജോലിയാകും നൽകുക. യുദ്ധത്തിലോ യുദ്ധ സമാന സാഹചര്യങ്ങളിലോ മരണമടയുന്ന സൈനികരുടെ ആശ്രിതർക്കാണ് സാധാരണയായി സർക്കാർ ജോലി നൽകാറുള്ളത്. എന്നാൽ പ്രദീപിന്റെ ഭാര്യയ്ക്ക് പ്രത്യേക പരിഗണന നൽകി ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.