
ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ.
ജോൺ ബ്രിട്ടാസിനെ ആദ്യമായി കാണുന്നത് 1990 കളുടെ മധ്യത്തിൽ ഡൽഹിലെ വിശ്വയുവക് കേന്ദ്രത്തിൽ ആണെന്നാണ് ഓർമ്മ. ദേശാഭിമാനിയിൽ ആയിരുന്നു. ആദ്യകാഴ്ചയിൽ തന്നെ ബ്രിട്ടാസ് ബുദ്ധിയും കാര്യപ്രാപ്തിയുമുള്ള നെറ്റ്വർക്ക് ഉസ്താദ് ആണെന്ന് മനസ്സിലായി.
പിന്നീട് അദ്ദേഹം കൈരളിയിൽ എത്തി. അന്ന് നാഷണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റഡിസ് എക്സികുറ്റിവ് ഡയറക്കറ്ററും വിവരാവകാശ നിയമ അഡ്വക്കസിലും പാർലിമെന്റ് ഗവേഷണണത്തിലും വ്യാപൃതനായൊരുന്ന എന്നെ അതെ വിശ്വയുവക് കേന്ദ്രത്തിലെ ബെസ്മെന്റിൽ വച്ചുള്ള കൈരളിയുടെ ചെറിയ ഇന്റർവ്യൂവിലൂടെ പരിചയപെടുത്തിയത് ബ്രിട്ടസാണ്.
അന്ന് എന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ സി പി എം /സി പി ഐ നേതാക്കളും പ്രവർത്തകറുമായിരുന്നു. അത് ബ്രസീലിലെ പോർട്ടോ അലഗ്രയിൽ വേൾഡ് ഇക്കോണോമിക് ഫോറത്തിന് ബദലായ വേൾഡ് സോഷ്യൽ ഫോത്തിൽ ഞാൻ സജീവവും ഇന്റർനാഷണൽ കൗൺസിൽ അംഗവുമായിരുന്നു.
സി പി ഐ നേതാക്കളായ രാജ, സി പി എം ലെ യച്ചൂരി വരദരാജൻ എല്ലാവരും സജീവം . ഇന്ത്യയിൽ വച്ചുള്ള കോർഡിനേഷൻ മീറ്റിംഗ് നടന്നിരുന്നത് ബി ടി ആർ ഭവനിൽ.ഇന്ത്യക്ക് വെളിയിൽ താവളം മാറ്റിയഎന്നെ ആദ്യമായി ഒരു ടി വി ചാനലിന് വേണ്ടി ഇന്റർവ്യൂ ചെയ്തത് ബ്രിട്ടാസാണ്.
ഇരുപത്തി അഞ്ചു കൊല്ലമായി അദ്ദേഹത്ത അറിയാം
അദ്ദേഹത്തിൽ ആറു നേതൃത്വ ഗുണങ്ങൾ ഉണ്ട്.
1. വളരെ ഷാർപ്പാണ്. അത് ഉയർന്ന ബുദ്ധി(IQ) ലക്ഷണം.
2. വളരെ നല്ല entrepreneurial leadership ഉള്ളയാളാണ്. ഒരു കാര്യം ഏറ്റെടുത്താൽ അത് നടപ്പാക്കുന്നതിലുള്ള നിശ്ചയ ദാർഢ്യം. ഇപ്പോൾ കൈരളി നിൽക്കുന്ന ആ ബിൽഡിങ് പണിതതിലും അത്പോലെ കൈരളിയുടെ ബ്രാൻഡ് ബിൽഡ് ചെയ്യുന്നത്തിലും അത് കണ്ടതാണ്.
3. Street smart ആണ്. ആൾ ഡിപ്ലോമാറ്റിക് ആണെങ്കിലും ആരെയും കൂസാത്ത പ്രകൃതം
4. എല്ലാവരോടും പ്രത്യയശാസ്ത്രത്തിനും പാർട്ടികൾക്കും ഉപരിയായി വ്യക്തി ബന്ധം പുലർത്തുന്ന നെറ്റ്വർക്ക് ഉസ്താദ്.
5. അത്പോലെ പ്രശ്നക്കാരെ കൈകാര്യം ചെയ്യാനുള്ള കൂർമ്മബുദ്ധിയും കൗശല ബുദ്ധിയും (shrewd and clever )
6.ക്ഷമാ ശീലം. പല കാരണങ്ങൾ കൊണ്ടു തിരുവനന്തപുരത്തും തെക്കൻ കേരളത്തിലുമുള്ള പല വ്യവസ്ഥാപിത പത്ര പ്രമുഖർക്കും ബ്രിട്ടസിനോട് പ്രിയം ഇല്ല. അതിനു പല കാരണങ്ങൾ ഉണ്ട്. അതിൽ കണ്ണൂരും പലതരം സ്വത്വബോധ പ്രശ്‍നങ്ങളുമുണ്ടെന്നു എനിക്കറിയാം. രണ്ടാമത്തത് തെരെഞ്ഞടുത്ത മേഖലയിൽ പെട്ടെന്ന് വിജയച്ച കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മീഡിയ ചാനലിന്റെ തലവനോടുള്ള പ്രൊഫെഷണൽ അസൂയയും കലിപ്പും
ബ്രിട്ടാസ് ഒരു ലെഫ്റ്റ് ലിബറലാണ്. ആളുകളുടെ പോട്ടെന്ഷ്യൽ പെട്ടെന്ന് മനസ്സിലാകാൻ അയാൾക്ക് ശേഷിയുണ്ട്.
ഹോം വർക്ക് ചെയ്തു കാര്യങ്ങൾ പഠിച്ചു പ്രസംങ്ങിക്കുവാനുള്ള കഴിവ് ഉണ്ട്.ആ കാര്യത്തിൽ മറ്റു പലരെയുകാൾ കഴിവുള്ളയാൾ.കഴിഞ്ഞ 2016 തിരെഞ്ഞെടുപ്പിലെയും ഇപ്പോൾ 2021 ലെയും എൽ ഡി എഫ് ക്യാമ്പയിൻ ബ്രെയിനുകളിൽ ഒരാൾ ബ്രിട്ടാസ് ആയിരുന്നു.
ഞാൻ കോൺഗ്രസ്സിൽ ചേർന്നിട്ടും ബ്രിട്ടാസ് സ്നേഹബന്ധം നിലനിർത്തി.
പക്ഷെ ബുദ്ധിപൂർവ്വം(shrewd ബുദ്ധി )കൈരളി ചാനലിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. അതിന് പല കാരണങ്ങൾ ഉണ്ട്. അത് ഞങ്ങൾക്ക് രണ്ടുപേർക്കും അറിയാമെന്നതിലാണ് ബ്രിട്ടാസ് വ്യത്യസ്തനാക്കുന്നത്.കൈരളിചാനൽ സാധാരണ കാണാത്ത ഒരാൾ ആയതിനാൽ അത് ഒരു പ്രശ്നം അല്ല ജെ ബി ജൻഗ്ഷനും കാണാറില്ല
( ടി വി തന്നെ കാണുന്നത് നിർത്തി). അത് കൊണ്ടു ടി വി പ്രോഗ്രാമുകളെ ഇവിടെ വിലയിരുത്താനുള്ളത്ര മെറ്റീരിയൽ കണ്ടിട്ടില്ല
ബ്രിട്ടാസിന് എല്ലാം രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നല്ല വ്യക്തി ബന്ധമുണ്ടെന്നുള്ളതാണ് അദ്ദേഹത്ത വ്യത്യസ്ത്തനാക്കുന്നത്.
വര്ഷങ്ങളായി പിണറായി വിജയന്റെ വിശ്വസ്ഥ വലയത്തിൽ പ്രമുഖൻ.
ബ്രിട്ടാസ് രാജ്യസഭയിൽ പോകുമെന്നു പതിനഞ്ചു കൊല്ലം മുമ്പ് പറഞ്ഞതാണ്. അതിനെല്ലാം മറുപടി ബ്രിട്ടസിന്റ ആ ബ്രാൻഡ് കള്ളചിരിയാണ്.
ബ്രിട്ടാസ് രാജ്യ സഭയിൽ പോകും എന്നറിഞ്ഞപ്പോൾ പല രീതിയിൽ പലരുടെയും പഴയ മുൻവിധികൾ തികട്ടിവരുന്നത് കണ്ടു.
എന്റെ കൊണ്ഗ്രെസ്സ് രാഷ്ട്രീയ എതിർപക്ഷത്താണയാൾ. രാഷ്ട്രീയ എതിർപ്പുകൾ നിലനിർത്തിക്കൊണ്ട് തന്നെ അയാൾക്ക് നല്ല പാർലിമെന്ററിയാനാകാൻ കഴിവും കാര്യപ്രാപ്തിയുമുള്ളയാളാണ്.
കാര്യങ്ങൾ കൃത്യമായി പഠിച്ചു അവതരിപ്പിക്കുവാനും പാർലിമെന്റ് നെറ്റ്വർക്ക് ബന്ധങ്ങളും ഒരു പാർലിമെന്റ് മെമ്പറിനു ആവശ്യം വേണ്ട കഴിവുകളാണ്.
കക്ഷി രാഷ്ട്രീയത്തിലെ വിയോജിപ്പുകൾക്ക് അപ്പുറത്തു, പഴയ സുഹൃത്തിനു എല്ലാ അഭിനന്ദനങ്ങളും
അഭിവാദ്യങ്ങളും

ജെ എസ്