
“വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്.”|സീറോ മലബാർ സഭ
വിശദീകരണക്കുറിപ്പ്
എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ വികാരിയായിരുന്ന ആര്‍ച്ചുബിഷപ്പ് ആന്റണി കരിയില്‍ പിതാവിന്റെ രാജി സ്വീകരിക്കുകയും അതിരൂപതയുടെ സേദെ പ്ലേന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ്‌ആന്റഡൂസ് താഴത്ത് പിതാവിനെ നിയമിക്കുകയുംചെയ്ത പരിശുദ്ധ സിംഹാസനത്തിന്റെതീരുമാനം ഇതിനകം ഏവര്‍ക്കും അറിവുള്ളതാണല്ലോ. സഭയുടെ നന്മ ആഗ്രഹിക്കുന്നവരെല്ലാം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, പുതിയ ഭരണസംവിധാനത്തില്‍അസംതൃപ്തരായ ചിലര്‍ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി മനസിലാക്കുന്നു.
വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ പരത്തുകഎന്ന ലക്ഷ്യത്തോടെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതിവ്യക്തമാക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണ്.

Rev. Dr. Vincent Cheruvathoor
Chancellor









