പോലീസുകാരനായ മകനും,.. വെള്ളവും വളവും നല്‍കിയ പിതാവിനും,.. വലിയ സല്യൂട്ട് സമം ചേര്‍ത്ത് വീതിച്ചു നല്‍കുന്നു…!!

Share News

എരുമപ്പെട്ടികാര്‍ക്ക് അത്രയേറെ അറിയുന്ന ഒരു പേരാണ് “ഉണ്ണിക്ക”…

.എരുമപ്പെട്ടി പോസ്റ്റ്‌ ഓഫീസിനോട് ചേര്‍ന്ന്,.

.. പോലീസ് സ്റ്റേഷനോട് മുഖം നോക്കി

ഒരു തട്ടുകടയുണ്ട്..

. അതുവഴി കടന്നുപോയവര്‍ക്ക് ആ ചെറിയ പീടികയില് കണ്ണുടക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലതന്നെ.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്… ഉണ്ണിക്കാടെ കടയുടെ മുന്‍പില്‍ തന്നെയാണ് എരുമപ്പെട്ടി സ്കൂള് കഴിഞ്ഞാലുള്ള ലേശം കനമുള്ളൊരു ഹമ്പുള്ളത്..

അവിടെയൊന്ന് ബ്രേക്കില്‍ കാല് തട്ടിച്ച് വേഗത കുറയ്ക്കാതെ എരുമപ്പെട്ടി വിടുക സാധ്യമല്ല..

..മെല്ലേ ക്ലച്ചില്‍ കൈകളമര്‍ത്തി ബ്രേക്കില്‍ കാല് വെക്കുമ്പോള്‍ ഇടത് വശം ചേര്‍ന്ന്‍ ഉണ്ണിക്കാടെ ചെറിയ ചായക്കട നോക്കുക….

ചായക്കട എന്ന് പറയുമ്പോള്‍ ഒരു ഉന്തുവണ്ടി നിലയുറപ്പിച്ച നാടന്‍ തട്ടുകട.

…അവിടത്തെ ചായയുടെ ഏറ്റവും വലിയ ഇഷ്ടക്കാര് രണ്ട് കൂട്ടരാണ്… ഒന്ന് എരുമപ്പെട്ടി പോലീസുകാരും രണ്ട് പോസ്റ്റ്‌ ഓഫീസ് ജീവനക്കാരും.

..എന്തിനാണിപ്പോ ഉണ്ണിക്കാനെ പറയുന്നത് എന്നല്ലേ..

..ചെറിയൊരു വല്ലാത്ത സന്തോഷം പറയാനാണ്..

.ഈയിടെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി അവിടെയുള്ള പോലീസുകാര്‍ക്കുള്ള ചായയുമായി ഉണ്ണിക്ക നടന്നടുക്കുമ്പോള്‍ ആ കണ്ണില് പതിവിനും കൂടുതല്‍ തിളക്കമുണ്ട്...

ആ ചിരിക്ക് ഇരട്ടി പൊലിവുമുണ്ട്….കാരണം കൂട്ടത്തിലെ ഒരു ചായ കൈമാറേണ്ടത് “ഷാഹിദ്” എന്ന സിവില്‍ പോലീസ് ഓഫീസറായ തന്‍റെ മകന്‍റെ കൈകളിലേക്കാണ്….!!

ഏറ്റവും മനോഹരമായി പിതാവ് തന്‍റെ മകന് നല്‍കുന്ന ചായ..

. അതില് കടുപ്പമില്ല.

.. മധുരമുണ്ട്.

.. അതികമില്ല..

. പാകത്തിന് സ്നേഹവും സന്തോഷവും ചേര്‍ത്തിയ ഏറ്റവും രുചിയുള്ള ചായ ഉപ്പ മകന്‍റെ കൈകളിലേക്ക് വെച്ചുകൊടുക്കുകയാണ്….!!

വര്‍ഷങ്ങളായി എരുമപ്പെട്ടി പോലീസുകാര്‍ക്ക് ചായ കൊടുക്കുന്ന ആ കൈകള്‍ സന്തോഷം കൊണ്ട് ഒന്ന് വിറച്ചിട്ടുണ്ടാകും… ഒരു പിതാവ് തന്‍റെ പട്ടിണിയും ബുദ്ധിമുട്ടും അറിയിക്കാതെ ഒരു മകനെ മനോഹരമായി വളര്‍ത്തുന്ന കാഴ്ച എനിക്ക് പകര്‍ന്നത് അനിയന്‍ അജുവാണ്.

.. അവന്‍റെ ഏറ്റവും ബെസ്റ്റ് കൂട്ടുകാരിലെ ആദ്യത്തെ പേര് ഷാഹിദ് എന്നും രണ്ടാമത്തേത് അജ്മല്‍ എന്നുമാണ്….അജുവിന് ഷാഹിദുമായുള്ള ബന്ധത്തില്‍ നിന്നാണ് അവന്‍റെ വീട്ടുകാരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അറിയുന്നതും പരിചയപ്പെടുന്നതും.

..ഇന്നിപ്പോ അനിയന്‍ ഷാഹിദ് സിവില്‍ പോലീസ് ഓഫീസറായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനിലുണ്ട്… ആ കാഴ്ച കാണാന്‍ ഏറ്റവും അടുത്ത് അവന്‍റെ ഉപ്പ ഉണ്ണിക്കയെന്ന മുഹമ്മദ്‌ക്ക മധുരമുള്ള ചായക്ക് സ്നേഹത്തിന്‍റെ മധുരമാവുകയാണ്…

.പതിനെട്ടു വര്‍ഷമായി ഉന്തുവണ്ടിയില് എരുമപ്പെട്ടി പോലീസ് സ്റ്റേഷന് മുന്നില് ആ മനുഷ്യനുണ്ട്‌…

. മകനെ ഇത്രയേറെ പഠിപ്പിക്കാന്‍ കഴിയുമോ അത്രയേറെ പഠിപ്പിക്കുക… തന്‍റെ ബുദ്ധിമുട്ട് കാണിച്ച് അവനെ ഗള്‍ഫിലേക്ക് അയക്കാനോ വേഗമൊരു ജോലിക്ക് ശ്രമിച്ച് തനിക്കൊന്ന് ഇരിക്കാനുള്ള അവസരം തരാനോ മകനോട്‌ ഒരിക്കല്‍പോലും നിര്‍ബന്ധിക്കാത്ത ആ മനുഷ്യനോളം ഈ സന്തോഷത്തിന്‍റെ കിക്ക് മറ്റാരാണ്‌ ആസ്വദിച്ചിട്ടുണ്ടാവുക.

..മകന്‍ കെ.എം ഷാഹിദ് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരന്‍… അനിയന്‍…. സാമ്പത്തിക ശാസ്ത്രത്തില് ബിരുദാനന്തര ബിരുദധാരിയാണ്..

.പെണ്മക്കളും ബിരുദധാരികളാണ്… അവരെ കെട്ടിച്ച് അയക്കാനുള്ളതാണ് പഠിപ്പൊന്നും വേണ്ട എന്ന ആശയക്കാരനല്ല ആ മനുഷ്യന്‍..

.മക്കളെ വിദ്യാഭ്യാസം കൊണ്ട് ഉയര്‍ത്തുന്നതിലും വലിയ കിക്കൊന്നും ഈ ലോകത്ത് വേറെ ഇല്ലാ എന്ന് പഠിച്ച ഒരാള്‍..

. അല്ലെങ്കില്‍ പഠിപ്പിച്ച ഒരാള്‍…!!ഷാഹിദ് ഒരടയാളം കൂടിയാണ്….എരുമപ്പെട്ടിക്കാര്‍ക്ക് നിറയേ പാഠങ്ങളുള്ള മനോഹരമായ അടയാളം…ഒഴുക്കിയ വിയര്‍പ്പും… അദ്ധ്വാനവും… പരിശ്രമവും ഒരല്‍പം വൈകിയാലും അത്രയേറെ ഇരട്ടി സന്തോഷത്തില് നമ്മളെ തേടിയെത്തും എന്നുള്ള ഉദാഹരണം വെക്കല് കൂടിയാണ് ഷാഹിദ്…!!

സര്‍ക്കാര്‍ ജോലിക്കാരനാവുക എന്ന ക്ലീഷേ കനവുകണ്ട് മൂലക്ക് കുത്തിയിരിക്കുന്ന അനേകായിരം ചെറുപ്പക്കാര്‍ക്ക് വലിയ തിരുത്തല് കൂടിയാണവന്‍.

..എരുമപ്പെട്ടി പോലീസുകാരില്‍ നിറയേ നല്ല മുഖങ്ങളുണ്ട്… ഒന്ന് ചിരിക്കാന്‍ മറക്കാത്ത,.. വല്ലതും കഴിച്ചോ എന്ന് ചോദിക്കാന്‍ മറക്കാത്ത,..

.. തെറിവിളിയല്ലാതെ മനോഹരമായി ചിരിക്കാന്‍ അറിയുന്നവരും കൂട്ടത്തിലുണ്ട്… ആ പ്രതീക്ഷയുടെ പരപ്പിലേക്ക് ട്രെയിനിംഗ് ആണെങ്കില്‍ കൂടി ഷാഹിദും ചേര്‍ന്ന്‍ നില്‍ക്കട്ടെ…!!

നല്ലോണം ഓടി,.. കിതച്ചപ്പോള്‍ ഇരുന്ന്‍,.. വീണ്ടും ഓടിയോടി നേടിയെടുത്ത വലിയ നേട്ടങ്ങള്‍ക്ക് ഷാഹിദിന്‍റെ പേരും ചേരുമെന്നാണ് ഞാന്‍ പറയുക….!!

ഞങ്ങടെ നാടിന്… ഞാന്‍ അറിയുന്ന എന്‍റെ അനിയന്… വിജയാശംസകള്‍ നേരുന്നു..

.എല്ലാ വേര്‍തിരിവും മറന്ന് മാനുഷീക പരിഗണനയുടെ അപാരമായ തിരിവിലേക്ക് ചിന്തയും പ്രവര്‍ത്തിയും ചേര്‍ക്കുന്ന നല്ലൊരു നിയമപാലകനായി വരട്ടെ..

.ഉണ്ണിക്കാ,…..പത്താം ക്ലാസ് കഴിഞ്ഞാല് മക്കളോട് ജോലിക്ക് പോകാന്‍ പറയുന്ന ഉപ്പമാര്‍ക്ക് നിങ്ങള് ശബ്ദമില്ലാതെ നല്‍കുന്നൊരു സന്ദേശമുണ്ട്..

.തന്‍റെ ബുദ്ധിമുട്ട്,.

. പഠിക്കാന്‍ കഴിയാത്ത അവസ്ഥ,.

. തന്‍റെ മകനും മകള്‍ക്കും ഉണ്ടാകരുത് എന്നും,.. ഇല്ലാത്ത കാലത്തും പള്ള നിറയുന്ന ഒന്നേ ഒന്ന്‍ വിദ്യാഭ്യാസം മാത്രമാണ് എന്നുള്ള മഹത്തായ സന്ദേശം….!!

ഇനി ആ പോലീസ് സ്റ്റേഷന്‍റെ പടികള്‍ കടക്കുമ്പോള്‍ നിങ്ങടെ കണ്ണ്‍ ആദ്യം തിരയുന്ന പോലീസുകാരന് നിങ്ങളെടുത്ത് നടന്ന ഒരേയൊരു മകന്‍റെ മുഖമുണ്ടാകും.

..അവനവിടെ ജോലിത്തിരക്കുകളില്‍ നിന്ന് കണ്ണെടുത്ത് നിങ്ങളെ നോക്കും…!!

ഉപ്പയും മകനും മനോഹരമായി കണ്ണുകള്‍കൊണ്ട് സലാം പറയും..!!

അഭിമാനത്താല് നിങ്ങള് തിരിഞ്ഞ് നടക്കുമ്പോള്‍ ആ ചിരി ഞങ്ങളോര്‍ക്കും…!!

കര്‍മ്മം കൊണ്ട് ഉപ്പയാകാന്‍ എളുപ്പമാണ്.

.. പക്ഷെ മനസ്സിന്‍റെ ആഴങ്ങളില് ഹുബ്ബ്കൊണ്ട് പിതാവായി അടായളപ്പെടാന്‍ നിങ്ങളെപ്പോലെ ചിലര്‍ക്കേ കഴിയാറുള്ളൂ…!!

പോലീസുകാരനായ മകനും,.

. വെള്ളവും വളവും നല്‍കിയ പിതാവിനും,.. വലിയ സല്യൂട്ട് സമം ചേര്‍ത്ത് വീതിച്ചു നല്‍കുന്നു…!!

-യാസിര്‍ എരുമപ്പെട്ടി-

Yasir Erumapetty

വിപ്ലവത്തെക്കാളേറെ
വീടിനെക്കുറിച്ച്
പറയാനാണിഷ്ടം….
വിരുന്നിനെക്കാളേറെ വിശപ്പിനെക്കുറിച്ചും….

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു