ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതം:പ്രധാനമന്ത്രി

Share News

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ നവതി ആഘോഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു. മെത്രാപൊലീത്തയുടേത് രാജ്യത്തിനായുള്ള സമര്‍പ്പിത ജീവിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

മാര്‍ത്തോമ സഭ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ദേശീയ ഐക്യത്തിന് മാര്‍ത്തോമ സഭ നല്‍കുന്നത് മഹത്തായ സംഭാവനയാണെന്നും ദേശീയ മൂല്യങ്ങളില്‍ ഉറച്ചാണ് സഭയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശുദ്ധ ബൈബിള്‍ കൂട്ടായ്മയെക്കുറിച്ച്‌ പറയുന്നുണ്ട്. രാജ്യത്തിന്റെ പുരോഗതിക്കായി ഒത്തുചേരേണ്ട സമയമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച നിലയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനെതിരായ പോരാട്ടം നിര്‍ത്താന്‍ സമയമായിട്ടില്ല. ഇന്ത്യയില്‍ കോവിഡ് രോഗ മുക്തിയുടെ നിരക്ക് ഉയരുകയാണ്. ജനങ്ങളുടെ പോരാട്ടമാണ് രോഗ മുക്തി നിരക്ക് ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന പ്രതിരോധ നടപടികള്‍ വൈറസ് നിയന്ത്രിക്കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തിലെ യുവാക്കള്‍ ശാസ്ത്ര, സാങ്കേതിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നു. ഇത് ഭാവിയില്‍ അവര്‍ക്ക് നേട്ടമാകുമെന്നും മോദി വ്യക്തമാക്കി.

പത്ത് മിനിട്ട് നീണ്ട പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം മറുപടി പ്രസംഗം നടത്തിയ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പ്രധാന മന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. രാജ്യ പുരോഗതിക്കായി പ്രധാനമന്ത്രി നടത്തുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പിന്തുണ ഉണ്ടാകുമെന്നും മറുപടി പ്രസംഗത്തില്‍ മെത്രാപ്പൊലീത്ത പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തിരുവല്ല മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്കായിരുന്നു ചടങ്ങുകള്‍

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു