ജൂലൈ മൂന്നുമുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കസഭയുടെ കൂട്ടായ്മയിൽ നിന്നും പുറത്തുപോകേണ്ടിവരും.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
അച്ചടക്കം പാലിക്കാതെ കത്തോലിക്കാ സഭാകൂട്ടായ്മയിൽ തുടരുവാൻ ഇനി ആരെയും അനുവദിക്കില്ല.- മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭ വിലക്കുന്ന വൈദികർ പരികർമംചെയ്യുന്ന വിവാഹങ്ങൾ അസാധുവായിരിക്കും. രൂപതാമെത്രാന്റെ അംഗീകാരമില്ലാതെ വൈദികർക്ക് ഇടവകളുടെയും സ്ഥാപനങ്ങളുടെയും ഭരണ നിർവഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധികരിക്കാനോ സാധിക്കുന്നതല്ല. സഭയുടെ തീരുമാനത്തോട് ചേർന്നുനിൽക്കുന്നവരുടെ ഏതുവിധത്തിലുള്ള ഇടപെടലുകളും സുവിശേഷാനുസൃതവും ക്രൈസ്തവമായിരിക്കണം. “അനുസരണയുള്ളിടത്ത് സഭയുണ്ട്. അനുസരണക്കേടുള്ളിടത്തു ശീസ്മ ഉണ്ടാകും.”- ഫ്രാൻസിസ് മാർപാപ്പ. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും […]
Read More