മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി.വസ്തുതയെന്താണ്?
മൗലികാവകാശ സംരക്ഷണത്തിനായി നിയമയുദ്ധം നടത്തിയ മഹദ് വ്യക്തിയാണ് കേശവാനന്ദ ഭാരതി എന്ന രീതിയിലുള്ള വാഴ്ത്തുപാട്ടുകൾ വരുന്നു. വസ്തുതയെന്താണ്?ജന്മിത്തം അവസാനിപ്പിക്കാനും ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യാനും കേരളത്തിലെ ഒന്നാമത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ തീരുമാനിക്കുന്നു. കെ ആർ ഗൗരിയമ്മ ഉൾപ്പെടെയുള്ളവരുടെ അക്ഷീണമായ പ്രവർത്തനങ്ങളെ തുടർന്ന് നിയമനിർമ്മാണങ്ങളുണ്ടാകുന്നു. അത് പൂർത്തിയാകുന്നത് 1970 ജനുവരി ഒന്നിന് അച്യുതമേനോൻ സർക്കാർ ജന്മിത്തം നിറുത്തലാക്കുന്നതോടെയാണ്. അതോടെ കേശവാനന്ദന്റെ മഠത്തിനു കീഴിലുള്ള മിച്ചഭൂമി കൂടി ഭൂരഹിതർക്ക് വിതരണം ചെയ്യാനായി സർക്കാർ പിടിച്ചെടുത്തു. സ്വാഭാവികമായും ഏതൊരു ജന്മിയേയും പോലെയോ […]
Read Moreനാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് മാമാങ്കം അതും വെറും ചുരുങ്ങിയ മാസങ്ങളിലേക്കു മാത്രം.
ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ്, അതും ഈ ദുരന്ത കാലത്ത്. കുറച്ചു മാസങ്ങൾ രണ്ട് മണ്ഡലത്തിൽ MLA ഉണ്ടായില്ല എന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴുമോ? മിനിമം പന്ത്രണ്ടു കോടി ചിലവ് ഉണ്ടാകും എന്നാണ് ഇലക്ഷൻ കമ്മീഷൻ തന്നെ പറയുന്നത്. പാർട്ടികളുടെ കോടികളുടെ പ്രചാരണ ചിലവ് വേറെ. ഈ കോടികൾ പാവങ്ങളുടെ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഉപയോഗിച്ചുക്കൂടെ? ഈ ചിലവാക്കുന്ന തുകക്ക് കുട്ടനാട്ടിൽ മട വീണ് കർഷകർക്ക് സഹായം ചെയ്തു കൂടെ? അല്ലെങ്കിൽ […]
Read Moreഭക്തിയും സ്വഭാവശുദ്ധിയും – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 08 09 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി.
മാർ പോൾ ചിറ്റിലപ്പിള്ളി കല്യാൺ രൂപതയുടെ പ്രഥമ മെത്രാൻ.ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു രൂപതയെ കെട്ടിപ്പടുത്ത വിജയ ശില്പി.അജഗണത്തെയും അച്ചന്മാരെയും നെഞ്ചോട് ചേർത്തു വച്ച ഒരു യഥാർത്ഥ പിതാവ്.ആർക്കും ഏതു സമയവും സമീപസ്ഥനായിരുന്ന, അടുത്തു വരുന്നവന്റെ മനസ്സിനെയും, മാനസികാവസ്ഥയെയും, വികാരത്തെയും മനസ്സിലാക്കാൻ കഴിവുണ്ടായിരുന്ന ഒരു ആത്മീയാചാര്യൻ. തന്റെ ദൗത്യത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന, ഇല്ലായ്മകളും വല്ലായ്മകളും മാത്രം കൈമുതലായി ഉണ്ടായിരുന്നിട്ടും, ദൈവിക പദ്ധതിയാണ് ഈ രൂപത എന്ന് ഉച്ചത്തിൽ പ്രഖ്യാപിച്ചു, ഒന്നിപ്പിന്റെയും ദൈവാശ്രയ ബോധത്തിന്റെയും കഥകൾ എഴുതിപിടിപ്പിച്ച […]
Read Moreമാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക് ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും ഞങ്ങൾ കണ്ടു.
1986 ൽ ജോൺ പോൾ മാർപ്പാപ്പയുടെ കേരള സന്ദർശ്ശനം. ഒരു മാർപ്പാപ്പ ആദ്യമായി മലയാളികൾക്ക് അവരുടെ മാതൃഭാഷയിൽ ആശംസകൾ നേർന്നു..ദൈവത്തിനു സ്തുതി പറഞ്ഞു. മലയാളികളുടെ ഹൃദയത്തിൽ തൊട്ട ഈ വചസുകൾ പരിശുദ്ധ പിതാവിനെ അഭ്യസിപ്പിച്ച പുരോഹിതൻ ഞങ്ങൾ കോക്കമംഗലംകാരെ തെല്ലൊന്നുമല്ല അഭിമാന ഭരിതരാക്കിയത്. ഞങ്ങളുടെ ഇടവകക്കാരനും നാട്ടുകാരനുമായ മോൺ ജോസഫ് ചേന്നോത്ത്. മാർപ്പാപ്പയെ മലയാളം പഠിപ്പിച്ചയാൾ ഞങ്ങളുടെ വഴികളിൽ വിനയാന്വിതനായി നടന്നു നീങ്ങുന്നതും തന്റെ തലമുറയിൽപ്പെട്ടവർക്ക് ബാല്യ കൗമാരങ്ങളിലെ ഔസേപ്പച്ചനായി സ്നേഹത്തോടെയും കരുതലോടെയും അവരെ ചേർത്തു നിർത്തുന്നതും […]
Read Moreആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് പിതാവ് കാലം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ കോക്കമംഗലം ഇടവകാംഗമായ ഇദ്ദേഹം ജപ്പാനിലെ അപ്പോസ്റ്റോലിക് നുൻഷ്യോ ആയി സേവനം ചെയ്തു വരികയായിരുന്നു… ആദരാഞ്ജലികൾ
ടോക്കിയോ: വത്തിക്കാൻ്റെ ജപ്പാനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ് മാർ ജോസഫ് ചേന്നോത്ത് കാലം ചെയ്തു.അദ്ദേഹത്തിന് 76 വയസായിരുന്നു. തിങ്കളാഴ്ച രാത്രി 10.15ന് ആയിരുന്നു അന്ത്യം. രണ്ടു മാസത്തോളമായി രോഗബാധിതനായി ചികിൽസയിലായിരുന്നു മാർ ചേന്നോത്ത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ചരിത്രപ്രസിദ്ധമായ കോ ക്കമംഗലം ഇടവകാംഗമായിരുന്നു മാർ ചേന്നോത്ത്. 1943 ഒക്ടോബർ 13 ന് ജനിച്ച മാർ ചേന്നോത്ത് 1969 മേയ് നാലിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1973 ൽ പോണ്ടിഫിക്കൽ എക്ലെസിയാസ്റ്റിക്കൽ അക്കാദമിയിൽ നയതന്ത്ര പഠനം പൂർത്തിയാക്കി. ജോൺ പോൾ രണ്ടാമൻ […]
Read Moreഒരുവൻ ദരിദ്രനായി ജനിച്ചാൽ അതൊരിക്കലും അവരുടെ കുഴപ്പമല്ല പക്ഷേ പക്ഷേ അയാൾ ദരിദ്രനായി മരിക്കുന്നെങ്കിൽ ഉറപ്പായും അത് അയാളുടെ കുഴപ്പം തന്നെയാണ്.
ഇത് വായിക്കണം. ഇതൊക്കെയാണ് മോട്ടിവേഷൻ. ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്. എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്. ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകുന്നുവെങ്കിൽ അത്രയേ ഉദ്ദേശിക്കുന്നുള്ളൂ. പതിമൂന്നാം വയസ്സിൽ റോഡ് പണിക്ക് മണ്ണ് ചുമക്കാൻ പോയി ആണ് ആദ്യമായി ജോലി എന്ന ജീവിതത്തിന്റെ ഭാഗം തുടങ്ങുന്നത്. ഉച്ച സമയത്ത് മറ്റുള്ളവർ ആഹാരം കഴിക്കുമ്പോൾ ആഹാരം കഴിക്കാൻ പോലും നിവർത്തിയില്ലാതെ […]
Read Moreസമൂഹത്തിൽ വേർതിരിവുകൾ ഉണ്ടാക്കാനുള്ള പരിശ്രമം നടക്കുന്ന ഈ കാലത്ത് ചട്ടമ്പിസ്വാമികളുടെ വാക്കുകളും ഓർമ്മകളും എന്നും നില നിർത്താനാവണം.
സാമൂഹ്യ പരിഷ്കർത്താവും ‘നവോത്ഥാന നായകനുമായ ചട്ടമ്പി സ്വാമികളുടെ 167 ആം ജയന്തി ആണ് ഇന്ന്. ചൂഷണവും ജാതിക്കോയ്മയും ഉൾപ്പെടെ താൻ ജീവിച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ചട്ടമ്പിസ്വാമികൾ നേതൃത്വം നൽകി. ശൂദ്രനും സ്ത്രീയും വേദം പഠിക്കാൻ പാടില്ലെന്ന നിലപാടുകളുടെ പൊള്ളത്തരത്തെ വേദ പ്രമാണങ്ങൾ കൊണ്ടു തന്നെ പൊളിച്ചെഴുതി അറിവു നേടാനുള്ള അവകാശം എല്ലാ മനുഷ്യർക്കും ഉണ്ടെന്ന് ചട്ടമ്പി സ്വാമികൾ ഉറക്കെ വിളിച്ചു പറഞ്ഞു. നവോത്ഥാന കേരളത്തിലേക്കുള്ള ചുവടുവെപ്പിൽ ഈ നിലപാടുകളും വാക്കുകളും പ്രധാനമാണ്. […]
Read Moreതാമരശേരി രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. -മുഖ്യ മന്ത്രി പിണറായി വിജയൻ
പതിമൂന്നു വർഷം താമരശേരി രൂപതയെ നയിച്ച അദ്ദേഹം ഒരു പതിറ്റാണ്ടോളം മഹാരാഷ്ട്രയിലെ കല്യാൺ രൂപതയുടെ ചുമതലയും വഹിച്ചിരുന്നു. ആ ഘട്ടങ്ങളിലെല്ലാം ചുറ്റുമുള്ള സമൂഹത്തിന് ഊർജവും ആശ്വാസവും പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിൽ അദ്ദേഹം മുഴുകി. അവരുടെ ജീവിത പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തു. പ്രത്യേക വിഷയങ്ങളിൽ വിമർശം ഉന്നയിക്കുമ്പോഴും അദ്ദേഹവുമായി ഊഷ്മളമായ വ്യക്തിബന്ധം ഊട്ടി വളർത്താൻ കഴിഞ്ഞിരുന്നു. രൂപതാധ്യക്ഷൻ എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴും വിരമിച്ചു വിശ്രമ ജീവിതത്തിലേക്ക് പോയ ശേഷവും ആ ബന്ധം നിലനിർത്താൻ കഴിഞ്ഞു. അർപ്പണമനോഭാവത്തോടെ സേവനം നടത്തിയ […]
Read More