എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി ഷാജി ജോർജിന്റെ പ്രണത ബുക്സ് ആണ് സാനുമാഷിന്റെ കഥകൾ പുസ്തകമാക്കിയിരിക്കുന്നത്.

Share News

ഞാൻ സാനുമാഷിന്റെ വിദ്യാർഥിയായിരുന്നില്ല. മാഷു റിട്ടയർ ചെയ്ത് എത്രയോ കാലങ്ങൾക്കു ശേഷമാണ് ഞാൻ മാഷു പഠിപ്പിച്ച മഹാരാജാസ് കോളജിലെ ക്ലാസുമുറിയിൽ വിദ്യാർഥിയായി എത്തിയത്. പക്ഷേ മാഷു പഠിപ്പിക്കുന്നതു റിപ്പോർട്ടു ചെയ്യാനുള്ള ഭാഗ്യം അഞ്ചു വർഷങ്ങൾക്കു മുമ്പുണ്ടായി. മലയാള മനോരമയിലെ ആ റിപ്പോർട്ടു കണ്ട് മാഷെന്നെ വിളിപ്പിച്ചു. ഞാൻ കാരിക്കാമുറിയിലെ ‘സന്ധ്യ’യെന്ന വീട്ടിലെത്തി. റിപ്പോർട്ടിനെപ്പറ്റി അധികമൊന്നും പറഞ്ഞില്ല. ശ്രീനാരായണഗുരുവിനേയും വൈക്കം മുഹമ്മദ് ബഷീറിനെയും പറ്റി മാഷെന്നോടു സംസാരിച്ചു. മഹാരാജാസ് കോളേജിൽ സാനുമാഷ് വീണ്ടും ക്ലാസെടുക്കാൻ എത്തുകയായിരുന്നു. അതാണു വാർത്തയായത്. […]

Share News
Read More