സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”
ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]
Read More