
കോവിഡ് സാഹചര്യത്തിലും വത്തിക്കാനിലെ ക്രിസ്തുമസിന് ഒരുക്കമായ പുൽക്കൂട് ഡിസംബർ 11 ന് വൈകിട്ട് 4,30 ന് വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ വച്ച് ഉൽഘാടനം ചെയ്യും
ക്രിസ്തുമസിന് ഒരുക്കമായ പുൽക്കൂട് ഉൽഘാടനവും, ക്രിസ്തുമസ് ട്രീ അനാവരണവും വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും കൂടി നിർവഹിക്കും.

ക്രിസ്തുമസ് പുൽകൂടും ക്രിസ്തുമസ് ട്രീയും ലോകത്തിനുള്ള പ്രത്യാശയുടെയും പ്രതീക്ഷയുടെയും അടയാളമായിരിക്കും എന്നാണ് വത്തിക്കാനിൽ നിന്ന് പറഞ്ഞത്.
കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസും നമ്മെ ഓർമിപ്പിക്കുന്നത്.
ഈ വർഷത്തെ ക്രിസ്തുമസ് പുൽക്കൂട് ഇറ്റലിയിലെ തെറാമോ പ്രവശ്യയിൽ നിന്നുമുളള കാസതെല്ലി എന്ന സ്ഥലത്ത് നിന്നുള്ളവർ ആണ് നിർമിക്കുന്നത്. 16 നൂറ്റാണ്ടുമുതൽ ഈ പ്രദേശം സെറാമിക് രൂപങ്ങൾ ഉണ്ടാക്കുന്നതിൽ പ്രശസ്തമാണ്. സാധാരണ വലുപ്പത്തിൽ കൂടുതലുള്ള രൂപങ്ങൾ അവിടുത്തെ ആർട്ട്സ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂടിയാണ് നിർമിച്ചിരിക്കുന്നത്. ഏകദേശം 54 രൂപങ്ങളാണ് പുൽകൂട്ടിലേക്ക് വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്ത് സ്ഥാപിക്കാൻ നിർമിച്ചിരിക്കുന്നത്.
തിരുകുടുംബത്തെ തൻ്റെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്ന കാവൽ മാലാഖയുടെ രൂപമാണ് പ്രധാന ആകർഷണം എന്ന് ആർട്ട്സ് സ്കൂൾ അംഗങ്ങൾ പറയുന്നു. ഗ്രീക്ക് സുമേറിയൻ സംസ്കാരങ്ങൾ രൂപങ്ങളിൽ കാണാം.
ഇത്തവണ 289 മീറ്റർ ഉയരമുള്ള ക്രിസ്തുമസ് ട്രീ സ്ലോവേനിയയിൽ നിന്നാണ് കൊണ്ടുവരുന്നത്. ജനുവരി 10 വരെ പുൽക്കൂടും ട്രീയും വത്തിക്കാൻ ചത്വരത്തിൽ ഉണ്ടാകും എന്ന് വത്തിക്കാൻ മീഡിയ വിഭാഗം അറിയിച്ചു.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.