
..ജോബ് മൈക്കിൾ എന്ന കേരള കോണ്ഗ്രസ്സ്കാരിനിലൂടെ തന്നെ എൽ.ഡി.എഫ് 3000 നും 5000 ഇടയിലുള്ള ഒരു ഭൂരിപക്ഷത്തിൽ ചങ്ങനാശ്ശേരിനേടാനാണ് സാധ്യത കാണുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയം. ********************നാൽപ്പതു വർഷത്തിന് ശേഷം ഒരു മാറ്റം ഉണ്ടാവാനുള്ള അവസരമാണ് ശ്രീ സി ഫ് തോമസിന്റെ നിര്യാണത്തിലൂടെ ചങ്ങാനാശ്ശേരിക്ക് കൈ വന്നിരുക്കുന്നത്.
ചങ്ങാനാശ്ശേരിയുടെ മത്സരത്തെ ഒരു രാഷ്ട്രീയ പോരാട്ടമായി കാണാൻ കഴിയില്ല എന്നതാണ് സത്യം. ഒരു 5 വർഷം മുൻപ് ഇന്നത്തെ സാഹചര്യം അല്ലായിരുന്നു എങ്കിൽ യു.ഡി.എഫ് സ്ഥാനാർഥി ആകേണ്ടിയിരുന്നവർ തന്നെയാണ് മൂന്നു മുന്നണികളുടേയും സ്ഥാനാർതികൾ. അതു കൊണ്ടു തന്നെ ഇതൊരു വ്യക്തിപരമായ മൽസരം തന്നെയാവും, ഒപ്പം സാമുദായിക വോട്ടുകളുടെ പിന്തുണ യും ഫലം നിശ്ചയിക്കും

മൂവരും ചങ്ങാനാശ്ശേരിക്ക് ചിരപരിചിതർ തന്നെ എന്നിരുന്നാലും മത്സരം ജോബ് മൈക്കിളും, വി ജെ ലാലിയും തമ്മിൽ തന്നെ. മുൻ കോണ്ഗ്രസ്സ് കാരൻ ആയിരുന്നു എങ്കിലും ജി രാമൻ നായർക്ക് സമുദായിക ബലാബലം താരതമ്യം നോക്കുമ്പോൾ പിന്നിലേക്കായി പോവുക തന്നെ ചെയ്യും. എൻ.എസ്.എസ് എല്ലാക്കാലത്തും ചങ്ങാനാശ്ശേരിയിൽ യു.ഡി.എഫ് നെ തന്നെയാണ് പിൻതുണച്ചിരുന്നത്, ജി രാമൻ നായർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന കാലത്ത് എൻ.എസ്സ്. എസ്സ് നേതൃത്വതത്തിനു അഭിമതൻ ആയിരുന്നില്ല, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിമാറ്റം അതിനു എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്നു പറയുക സാധ്യമല്ല. എൻ.എസ്സ്. എസ്സ് പിന്തുണ നേടിയെടുത്തതാൽ അദ്ദേഹത്തിനു മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കഴിയും.

എൻ.എസ്സ്. എസ്സ് നേതൃത്വം എക്കാലവും ചങ്ങാനാശ്ശേരിയിൽ പിന്തുണയ്ക്കുക യു.ഡി.എഫ് നെ തന്നെയാണ്. എന്നാൽ ഇത്തവണ ത്രിശങ്കുവിൽ നിൽക്കുന്നത് ചങ്ങാനാശ്ശേരി അരമന ആയിരിക്കും, ഇത്തവണ ചങ്ങാനാശ്ശേരിയിൽ ഒരു തീരുമാനം എടുക്കുക അവർക്ക് അത്ര എളുപ്പമല്ല, ജോബ് മൈക്കിളും , വി ജെ ലാലിയും രണ്ടു പേരും സഭയ്ക്കും വേണ്ടപ്പെട്ടവർ തന്നെയാണ്. പതിറ്റാണ്ടുകളായി യു.ഡി.എഫ് നെ മാത്രം സഹായിച്ചിരുന്ന വോട്ട് ബാങ്ക് പിളരുക തന്നെ ചെയ്യും, അതിന്റെ പ്രയോജനം ലഭിക്കുക ജോബ് മൈക്കിളിനാവും.
സാമുദായിക പരമായി നോക്കുമ്പോൾ ന്യൂട്രൽ ആയ ഈഴവ, മുസ്ലീം വോട്ടുകൾ ആവും ചങ്ങാനാശ്ശേരിയിൽ ഇത്തവണ നിർണ്ണായകമാവുക. സാധാരണയായ ഈഴവ , മുസ്‌ലിം വോട്ടുകളുടെ ഭൂരിപക്ഷവും ലഭിക്കുക എൽ.ഡി. എഫ് നു തന്നെയാണ്, ഇക്കണ്ട കാലമത്രയും എതിർത്തിരുന്ന “രണ്ടില” ചിഹ്നത്തിൽ വോട്ട് ചെയ്യേണ്ടി വരും എന്ന ഒരു അവസ്ഥ ഉറച്ച സി പി എം അനുഭാവികളിൽ സംജാതമാകുമെങ്കിലും ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിൽ ഒരു തുടർ ഭരണം ഉണ്ടാകാവുന്ന അവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ചങ്ങാനാശ്ശേരിയിൽ ജോബ് മൈക്കിൾ വിജയിക്കേണ്ടത് സി പി എം അനുഭാവികളെ സംബന്ധിച്ച് തികച്ചും അത്യാവശ്യം തന്നെയാണ്.
കഴിഞ്ഞ നാലു പതിറ്റാണ്ട് കാലം ചങ്ങാനാശ്ശേരിയുടെ എം.എൽ.എ ആയിരുന്ന സി എഫ് തോമസിന് ഒരു റവന്യൂ ടവർ അല്ലാതെ ഒരു വികസനവും ഇവിടെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് യു.ഡി.എഫ് നു പ്രതികൂല അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.
ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ പതിറ്റാണ്ടുകളായുള്ള യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചു ജോബ് മൈക്കിൾ എന്ന കേരള കോണ്ഗ്രസ്സ്കാരിനിലൂടെ തന്നെ എൽ.ഡി.എഫ് 3000 നും 5000 ഇടയിലുള്ള ഒരു ഭൂരിപക്ഷത്തിൽ ചങ്ങനാശ്ശേരിനേടാനാണ് സാധ്യത കാണുന്നത്.
ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ ജോബ് മൈക്കിൾ ജയിച്ചുവരികയും അതോടൊപ്പം മുന്നണിക്ക് അധികാരം ലഭിക്കുകയും ചെയ്താൽ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹത്തിനു പ്രാവർത്തികമാക്കി കൈയടി നേടാൻ കഴിയുന്ന ഒരു പ്രശ്നങ്ങൾ ചങ്ങാനാശ്ശേരിയിൽ ഉണ്ട്.
എതിർക്കുന്നവരുടെ പോലും കൈയ്യടി നേടാൻ അദ്ദേഹത്തിനു കഴിയുന്ന ആദ്യ കാര്യം ചങ്ങാനാശ്ശേരിയുടെ ഹൃദയഭാഗത്ത് ഏതു നിമിഷവും പൊളിഞ്ഞു വീഴാൻ പാകത്തിന് നിൽക്കുന്ന കെ.എസ്.ആർ.ടി ബസ്സ് സ്റ്റാൻഡ് ഒരു ദുരന്തം ഉണ്ടാവുന്നതിനു മുൻപ് പൊളിക്കാനുള്ള തീരുമാനം കൈകൊള്ളിക്കുക എന്നതാണ്.
രണ്ടാമത് ചങ്ങാനാശ്ശേരിയുടെ മറ്റൊരു പ്രശ്നമായ “കുടിവെള്ള ദൗർലഭ്യത്തിനു” പരിഹാരം ഉണ്ടാക്കുക എന്നതാണ്. മാലിന്യ പ്രശ്‌നം, ടൗണിലെ ഗതാഗത കുരുക്ക്, ചങ്ങാനാശ്ശേരി ബോട്ട് ജെട്ടിയുടെ വികസനം, പടിഞ്ഞാറൻ ബൈ പാസ്സ് അങ്ങനെ പ്രശ്നങ്ങൾ അനവധിയാണ്.
ചങ്ങാനാശ്ശേരിക്ക് വേണ്ടത് കല്യാണ-മരണ വീടുകൾ കയറി ഇറങ്ങുന്ന നേതാവിനെയല്ല മറിച്ചു വികസനത്തിനു മുൻതൂക്കം കൊടുക്കുന്ന എം.എൽ.എ യാണ്. അതറിയാൻ കാത്തിരിക്കാം ജനവിധി വരുന്നത് വരെ…
Sudheesh Sugathan