പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി.

Share News

പോലീസ് സേനയിലുള്ളവരുടെ മക്കളുടെ ലഹരി ദുരുപയോഗത്തെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വിലാപത്തിന് നല്ല ന്യൂസ് വാല്യൂ ഉണ്ടായി.

സ്വന്തം വീടുകളിൽ പോലും പ്രതിരോധം തീർക്കാത്തവർക്ക്‌ നാട്ടിലെ മക്കളെ രക്ഷിക്കാനാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്.

ലഹരി പദാർത്ഥം കൈവശം വച്ച കുറ്റത്തിന് പിടിക്കുന്ന കേസുകളിൽ ഇത് വരെ എത്ര പേർ ശിക്ഷിക്കപ്പെട്ടുവെന്ന അന്വേഷണാത്മക റിപ്പോർട്ടിനൊന്നും ആരും പുറപ്പെടില്ല. ഇത് തീരെ തുച്ഛമാണെന്നതാണ് അറിയുന്നത്.

പിടിച്ചു പിടിച്ചുവെന്ന മാധ്യമ വാർത്തയിലൂടെ കഥ തീരും. ഇതും പ്രശ്നമല്ലേ? വ്യക്തികൾ മാത്രം വിചാരിച്ചാൽ തീരില്ല ഈ പദാർത്ഥങ്ങളുടെ വ്യാപനം.

ഏതെങ്കിലും ഡിപ്പാർട്മെന്റ് മാത്രം ശ്രമിച്ചാലും നടക്കില്ല. പല തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിച്ചാലേ ലഹരി മാഫിയക്ക് ചങ്ങല ഇടാൻ സാധിക്കൂ. ഇവിടെ പോലീസ് ഒരു വഴി. എക്സൈസ് മറ്റൊരു വഴി. ഏതെങ്കിലും രാഷ്ട്രീയക്കാരനോ പിടിപാടുള്ളവനോ ഈ കണ്ണിയിൽ ഉണ്ടെങ്കിൽ എല്ലാവരും കവാത്ത് മറന്ന്‌ നില്‍ക്കും.

ബോധവൽക്കരണം തികച്ചും ഔട്ട് ഡേറ്റ് ശൈലിയിൽ.ഒരു ആധുനിക അഡിക്ഷൻ മെഡിസിൻ കേന്ദ്രം തുടങ്ങാൻ കോടതി നിർദ്ദേശിച്ചിട്ട് പോലും അനക്കമില്ല. വിലാപങ്ങൾ തുടരും.

നമ്മൾ പൊള്ളയായ ഞെട്ടലുകൾ തുടരും. നമ്മുടെ കുട്ടികൾ ലഹരിയിൽ പെട്ട് കൊണ്ടേയിരിക്കും.ഒരൊറ്റ വർഷത്തെ ഒത്തൊരുമിച്ചുള്ള ക്‌ളീനിംഗ് ഓപ്പറേഷനിലൂടെ ഒരു പരിധി വരെ ഇതിനെ പിടിച്ച് കെട്ടാം. ഇച്ഛാശക്തി വേണം.

(സി ജെ ജോൺ)

Dr c j john Chennakkattu

Share News