മാധ്യമ പ്രവര്‍ത്തനം എനിക്ക് ഒരു കരിയര്‍ മാത്രമല്ലായിരുന്നു. സമൂഹത്തിനു നന്മ പകരുന്ന സാമൂഹ്യ സേവനമായിരുന്നു| ഫാങ്കോ ലൂയിസ്

Share News

പടിയിറക്കം.

മൂന്നാം വട്ടവും വിരമിക്കുകയാണ്. ദീപികയില്‍നിന്ന് രണ്ടാമൂഴം. 1986 ല്‍ ആരംഭിച്ച മാധ്യമ പ്രവര്‍ത്തനത്തിന്റെ 35 ാം വര്‍ഷം. ദീപികയില്‍ 29 വര്‍ഷവും കേരള കൗമുദിയില്‍ ആറു വര്‍ഷവും.ചേര്‍ത്തു നിര്‍ത്തിയവരേയും ചേര്‍ന്നു നടന്നവരേയുമെല്ലാം നന്ദിപൂര്‍വം ഓര്‍ക്കുന്നു. വിരമിക്കുകയാണെന്ന് അറിഞ്ഞ് ഓടിയെത്തി ഒപ്പമെന്നു പറഞ്ഞവരുമുണ്ട്.

എന്നും വിളയുന്ന ആയുര്‍ജാക്ക് പ്ലാവിന്‍തൈകള്‍ 58 എണ്ണവുമായി എത്തി എന്റെ സഹപ്രവര്‍ത്തകര്‍ക്കു വിതരണം ചെയ്ത ക്ഷോണിമിത്ര അവാര്‍ഡു ജേതാവ് വര്‍ഗീസ് തരകന്‍.

ആ ഫോട്ടോ ഫേസ് ബുക്കിലൂടേയും പത്രത്തിലൂടേയും കണ്ട് വിരമിക്കല്‍ ദിവസം രാവിലെത്തന്നെ എത്തി പൊന്നാടയണിയിച്ച റെയില്‍വേ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവും വിദ്യ എന്‍ജിനിയറിംഗ് കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ Arun Puthukkad Lohidakshan .

Anugraha Raphy, Fr. Jomon Muringathery, Fr. Rapheal Akkamattathil.

സംഗീത സംവിധായകനും ചാലക്കുടിക്കാരനുമായ Babu Pullely യുടെ നേതൃത്വത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലുള്ള സ്വിസ് മലയാളി മ്യൂസിക്‌സിനുവേണ്ടി ഉപഹാരവും ഗാനാലാപനവുമായി പ്രശസ്ത പിന്നണി ഗായിക അനുഗ്രഹ റാഫി പിതാവ് Raphy Antony ക്കൊപ്പം എത്തിയതും ഫേസ് ബുക്കിലൂടെ വിരമിക്കല്‍ വിശേഷം അറിഞ്ഞാണ്.

Rev Dr. George Kudilil, Chief Editor, Deepika.

ആശംസയുമായി കോട്ടയത്തുനിന്ന് എത്തിയ ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലില്‍. ദീപികയിലെ സഹപ്രവര്‍ത്തകരുടെയെല്ലാം പേരു പറയുന്നില്ല.

Rev Dr. George Kudilil, Chief Editor, Deepika presenting momento. Fr. Jomon Muringathery, Fr. Rapheal Akkamattathil, Resident Manager and Davis Pynadath, News Editor.

എന്നാല്‍ ജീവന്‍ ടിവിയുടെ ജീവനായ Babu Velappaya , പഴയ സഹപ്രവര്‍ത്തകരായ എഴുത്തുകാരനും വ്യാപാര കേരളം ഓണ്‍ലൈനിന്റെ എഡിറ്ററുമായ സി.ആര്‍. രാജന്‍, കേരള കൗമുദിയുടെ കണ്ണായ raphy Rafi M Devassy , മനോരമയിലെ വിനീഷ് വിശ്വം തുടങ്ങിയവരെല്ലാം എത്തി.

ഏറ്റവും പ്രിയപ്പെട്ട ഫോട്ടോജേണലിസ്റ്റും ഇപ്പോള്‍ ബില്‍ഡറുമായ ടി.എ. സാബു ഇല്ലാതെ ഒരിടപാടും ഇല്ല.ഫേസ് ബുക്ക് അടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശംസാ പ്രവാഹം ഒരുക്കിയ അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ചീഫുമായ George Kallivayalil , സ്‌നേഹയോഗയിലൂടെ അനേകര്‍ക്കു സൗഖ്യം പകരുന്ന Francis Assisi, രാഷ്ട്രദീപിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് Hariprasad VR എഴുത്തുകാരനായ Vijesh Edakkunny , Rajesh Padiyath , Arun Lohithakshan, ആക്ടിവിസ്റ്റായ Sujobi Jose Sujobi Jose , Archana Ashok , EA Joseph അങ്ങനെയങ്ങനെ … ഫോണില്‍ സ്‌നേഹാശംസകള്‍ നേര്‍ന്ന മുന്‍മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അടക്കമുള്ളവര്‍. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

മാധ്യമ പ്രവര്‍ത്തനം എനിക്ക് ഒരു കരിയര്‍ മാത്രമല്ലായിരുന്നു. സമൂഹത്തിനു നന്മ പകരുന്ന സാമൂഹ്യ സേവനമായിരുന്നു. പുതുവിശേഷങ്ങള്‍, പൊതുവിജ്ഞാനം എന്നിവ ജനങ്ങള്‍ക്കു പകരുക. അതിനു പുറമേ, പാവപ്പെട്ട ജനസഹസ്രങ്ങള്‍ക്കു നീതിയും നന്മയും ഉറപ്പാക്കുക. അതിനു പര്യാപ്തമായ അനേകായിരം വാര്‍ത്തകളും ലേഖനങ്ങളും എഴുതുകയെന്ന മഹത്തായ ദൗത്യം.

അവയില്‍ മിക്കവയും സാമൂഹ്യ ഇടപെടലുകളായി.ജനദ്രോഹ നടപടികളെ തൂലികകൊണ്ടു കുത്തിമലര്‍ത്തി. പത്രത്താളുകളില്‍ കുറിച്ചിട്ട അക്ഷരങ്ങള്‍ ജനഹൃദയങ്ങളില്‍ ആളിക്കത്തി. അധികാരികള്‍ തിരുത്താന്‍ നിര്‍ബന്ധിതരായ അനേകം അവസരങ്ങളുണ്ടായി.

കാലിക്കട്ട് യൂണിവേഴ്‌സിറ്റി മൂല്യനിര്‍ണയ ഗ്രേഡിംഗിലെ പിഴവ് തിരുത്തിയതും 350 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പായ നാനോ എക്‌സല്‍ പൊട്ടിപ്പോയ വിശേഷം ആദ്യമായി ലോകത്തെ അറിയിച്ചതുമെല്ലാം അക്കൂട്ടത്തില്‍ ചിലതാണ്.

കേന്ദ്ര സര്‍ക്കാര്‍ റേഷനരിക്കും ഗോതമ്പിനും അടിക്കടി വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കേ, 1997 ല്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ നൂറു കണക്കിനു ടണ്‍ അരിയും ഗോതമ്പും തീയിട്ടു നശിപ്പിക്കുന്ന വാര്‍ത്ത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചതു പാര്‍ലമെന്റിലും ചര്‍ച്ചയായി.

ആഗോളവത്കരണം എങ്ങനെ കുത്തുപാളയെടുപ്പിക്കുമെന്ന ലേഖന പരമ്പര മലയാളം പത്രങ്ങളില്‍ ആദ്യമായി അവതരിപ്പിച്ചു. 1995 ല്‍ പ്രസിദ്ധീകരിച്ച ‘ആഗോളവത്കരണത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന ലേഖന പരമ്പര. കര്‍ഷകരിലും വാണിജ്യ വ്യവസായ മേഖലയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ വിശദീകരിക്കുന്നതായിരുന്നു.

വാര്‍ത്തയ്ക്കു വേണ്ടിയുള്ള ഓട്ടം പലപ്പോഴും ജീവന്മരണ പോരാട്ടമാകാറുണ്ട്. വാടകക്കൊലയാളികളായ അധോലോക സംഘങ്ങളെക്കുറിച്ചു ലേഖന പരമ്പര പ്രസിദ്ധീകരിച്ചതിന് വാടകക്കൊലയാളികളുടെ ഒരു സംഘം വടിവാളുകളുമായാണ് നേരിടാനെത്തിയത്.

കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാനുള്ള വേട്ട സത്യമംഗലം, മേട്ടൂര്‍ വനങ്ങളില്‍ പോയി പലതവണ റിപ്പോര്‍ട്ടു ചെയ്തതു ജീവന്‍ പണയംവച്ചായിരുന്നു.

2001 ല്‍ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയില്‍ റെയില്‍വേ പാലം തകര്‍ന്നു മൂന്നു ബോഗികള്‍ ഒഴുകിപ്പോയിയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 52 പേര്‍ മരിച്ച സംഭവം,1992 ഫെബ്രുവരി 18 നു തമിഴ്‌നാട്ടിലെ കുംഭകോണത്തുണ്ടായ മഹാമഹം കുംഭമേള മഹോല്‍സവത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് 51 പേര്‍ മരിച്ച ദുരന്തം, 1996 ല്‍ പാലക്കാട് കളക്ടറേറ്റില്‍ ബോംബെന്ന വ്യാജേന വെറും നൂലുണ്ടയും കളിത്തോക്കും കാണിച്ചു ജില്ലാ കളക്ടറെ ബന്ദിയാക്കിയ അയ്യങ്കാളിപ്പടയുടെ രാത്രിയോളം നീണ്ട പോരാട്ടം. മാളയില്‍ ലീഡര്‍ കെ. കരുണാകരനെ പോളിംഗ് ബൂത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത സംഭവം. സാക്ഷ്യം വഹിച്ച അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പിന്നീടു ചരിത്രമായി.

മുഖ്യമന്ത്രിമാരായിരുന്ന ലീഡര്‍ കെ. കരുണകാരന്റെ രാമനിലയത്തിലെ കണ്ണിറുക്കിച്ചിരികളും നായനാരുടെ സരസഭാഷണങ്ങളും മറക്കാനാവില്ല. പത്രമോഫീസില്‍ കുത്തിയിരിപ്പു ‘സമരം’ നടത്തുകയും തെരുവിലും കോടതിയിലും ഒറ്റയാള്‍ പോരാട്ടം നയിക്കുകയും ചെയ്ത നവാബ് രാജേന്ദ്രനേപ്പോലുള്ളവര്‍ ഇല്ലാതായിപ്പോയിരിക്കുന്നു. ഇക്കൂട്ടരെയെല്ലാം പേനത്തുമ്പിലേക്കും കീ ബോര്‍ഡിലേക്കുമെല്ലാം ആവാഹിച്ച് ജനഹൃദയങ്ങളിലേക്കെത്തിച്ചു.

തൃശൂര്‍ കിഴക്കേകോട്ട ജംഗ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിച്ചതടക്കം ദീപികയിലും കേരള കൗമുദിയിലും അനേകം ഇവന്റുകള്‍ക്കു നേതൃത്വം നല്‍കാനായത് വലിയ അനുഭവ സമ്പത്താണ്. തൃശൂരിലെ മാധ്യമപ്രവര്‍ത്തകര്‍ തൃശൂര്‍ പ്രസ് ക്ലബിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിക്കാനുള്ള അവസരവും തന്നു. നാഷണല്‍ ഗെയിംസ് അടക്കമുള്ള അനേകം ഇവന്‍റുകളുടെ മീഡിയാ കണ്‍സള്‍ട്ടന്‍റും കോഓഡിനേറ്ററുമായി.

Gasoongi P Gangadharan

അവാര്‍ഡുകള്‍: കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ലേഖന പരമ്പരയ്ക്ക് 1996 ല്‍ യൂണിസെഫ് പുരസ്‌കാരം. ‘പഠനക്കളരിയിലെ അപായക്കെണികള്‍’ (2012) എന്ന ലേഖന പരമ്പരയ്ക്കു കാവുമ്പായി മെമ്മോറിയല്‍ അവാര്‍ഡ്. സംസ്ഥാനത്തെ മികച്ച പത്ര രൂപകല്‍പനയക്കുള്ള സ്വദേശാഭിമാനി പുരസ്‌കാരം (1995). വാടകക്കൊലയാളികളുടെയും കുഴല്‍പണം സംഘങ്ങളുടേയും അധോലോകത്തെക്കുറിച്ചു (2004) പ്രസിദ്ധീകരിച്ച ലേഖന പരമ്പരയ്ക്ക് പുഴങ്കര ബാലനാരായണന്‍ സ്മാരക അവാര്‍ഡും പ്‌ളാറ്റൂണ്‍ അവാര്‍ഡ്, ദയ മീഡിയ ഫെലോഷിപ് (2021), കോലഴി ഗ്രാമപഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകനുള്ള അവാര്‍ഡ് (2013).കൗമാര പ്രായക്കാര്‍ ലഹരിക്കെണിയില്‍ അകപ്പെടുന്നതിന്റെ വിശേഷങ്ങളുമായി ‘ഉന്മാദ ലഹരിയുടെ വിചിത്ര കെണികള്‍’ (2014), മക്കളില്ലാത്ത ദമ്പതിമാരുടെ കണ്ണീരുമായി ‘താരാട്ടു സ്വപ്‌നങ്ങള്‍ വീണുടയുമ്പോള്‍’ (2013), നീതിന്യായ വ്യവസ്ഥയിലെ അന്യായങ്ങള്‍ തുറന്നുകാട്ടുന്ന ‘ വ്യവഹാരക്കടലില്‍ മുങ്ങുന്ന നീതി’ (2012) തുടങ്ങിയ ലേഖന പരമ്പരകള്‍ ശ്രദ്ധേയമായിരുന്നു.

Fr. Geo Thekkiniyath, Sebi Jose
Rajan Cr , Shaji Ponnampully , Krishnaprasad, George Mangalan . Ajeesh Vu , M.U Jose, Amal P Arun , Vimal Sankaranarayanan
Sunu Franco Paulson, Vineesh Viswam V. R. Hariprasad, TA Sabu Paul Mathew, Jenet John
Davis Pynadath, Sebi Maliyekkal Anson Paul
Paul Mathew , Janet John, T.A.Sabu, Paulson Louis

മാധ്യമപ്രവര്‍ത്തനം ഒരു ടീം വര്‍ക്കാണ്. ടീമംഗങ്ങളെല്ലാം ഒന്നിച്ചു ശ്രുതി പിഴയ്ക്കാതെ പാടുമ്പോഴാണു സംഗീതം കേമമാകുന്നത്. ഈ സിംഫണിയില്‍ എന്നോടൊപ്പം ചേര്‍ന്നവരോടെല്ലാം നന്ദി പറയുന്നു. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ധാരാളമായി ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

Photo: Tojo P. Antony, K.K. Arjunan Olari

Back at Home

Franco Louis

Journalist

nammude-naadu-logo
Share News