
- ...സഞ്ചാരി
- MVD Kerala
- ഫേസ്ബുക്ക് പോസ്റ്റ്
- മുരളി തുമ്മാരുകുടി
- മോട്ടോർ വാഹന വകുപ്പ്
- യാത്രക്കാർ
- യാത്രകൾ
- വാഹനങ്ങള്
- സീറ്റ് ബെൽറ്റ്
യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.|ഡോ .വേണു വാസുദേവൻ
ജഡത്വം (ഇനേർഷ്യ) നിസ്സാരക്കാരനല്ല.
ഒരു വാഹനം അറുപതു കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ അതേ വേഗത തന്നെയായിരിക്കും വാഹനത്തിനകത്ത് ഇരിക്കുന്ന എല്ലാ യാത്രക്കാർക്കും, സാധനങ്ങൾക്കും അനുഭവപ്പെടുന്നത്.
പെട്ടെന്ന് വാഹനം നിർത്തുമ്പോഴാ, ഒരു സ്ഥലത്ത് ഇടിക്കുമ്പോഴോ വാഹനത്തിൻ്റെ വേഗത പെട്ടെന്നു തന്നെ പൂജ്യത്തിലേക്ക് എത്തുന്നു. (സീറ്റ് ബെൽറ്റ് ധരിക്കാതെ) വാഹനത്തിലിരിക്കുന്ന ആളുകളെ ആരും നിയന്ത്രിക്കാത്തതിനാൽ 60 കിലോമീറ്റർ വേഗതയി തന്നെ പറന്ന് മുന്നോട്ടു പോകുന്നു. ഈ പ്രതിഭാസമാണ് ന്യൂട്ടൻ്റെ ചലന നിയമത്തിൽ പ്രതിപാദിക്കുന്ന ജഡത്വം അല്ലെങ്കിൽ ഇനേർഷ്യ എന്നറിപ്പെടുന്നത്.

സീറ്റ് ബെൽറ്റ് കൃത്യമായി ധരിച്ചിട്ടുണ്ടെങ്കിൽ എപ്പോഴാണൊ വാഹനത്തിൻ്റെ വേഗത പൂജ്യമാകുന്നത് അപ്പോൾ തന്നെ നമ്മുടെയും വേഗത പിടിച്ച് നിർത്തി പൂജ്യത്തിലേക്കെത്തിക്കുന്നു. അതു വഴി പറന്നു പോയി ഇടിച്ചും, തെറിച്ചും ഉണ്ടാകുന്ന ഭീകരമായ അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കുന്നു.
ഇതു മാത്രമാണ് യാതൊരു പാർശ്വഫലങ്ങളുമുണ്ടാക്കാതെ പാവം സീറ്റ് ബെൽറ്റ് ചെയ്യുന്നത്. വാഹനത്തിനകത്തുള്ള എല്ലാവർക്കും ഇനേർഷ്യ ബാധകമായതുകൊണ്ടുതന്നെ സീറ്റ് ബെൽറ്റ് എല്ലാവരും നിർബന്ധമായും ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക
ബഹു. ആഭ്യന്തര സെക്രട്ടറി ശ്രീ. വേണു ഐ എ എസ് അവർകളുടെ അനുഭവം ശ്രദ്ധിച്ചാലും

MVD Kerala
പ്രിയമുള്ളവരെ,
3 ആഴ്ച മുൻപ് കായംകുളത്തിനടുത്തു വച്ച് എനിക്കും കുടുംബത്തിനും അപകടമുണ്ടായ വിവരം അറിഞ്ഞു കാണുമല്ലോ. പലരും സന്ദേശങ്ങളിലൂടെയും നേരിട്ടും ഫോൺ ചെയ്തും വിവരങ്ങൾ അന്വേഷിക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ എല്ലാം സ്നേഹത്തിനും ശ്രദ്ധയ്ക്കും ആശ്വാസ വാക്കുകൾക്കും ഞാൻ ആദ്യമേ നന്ദി പറഞ്ഞുകൊള്ളട്ടെ.ഞാനും ശാരദയും മകനും ഉൾപ്പെടെ ഞങ്ങൾ ഏഴ് പേരുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഗൺ മാനും സുഹൃത്തുക്കളും യാതൊരു അപകടവും ഇല്ലാതെ രക്ഷപ്പെടുകയും ബാക്കി നാലുപേർക്കും ഏറിയും കുറഞ്ഞു അപകടം സംഭവിക്കുകയും ചെയ്തു.
ഞങ്ങളുടെ പരിക്കുകൾ അല്പം ഗുരുതരമാണെങ്കിൽ തന്നെയും അവ ജീവനു ഭീഷണി ഉള്ളതല്ല എന്ന് അറിയിച്ചുകൊള്ളട്ടെ.
എൻറെ തലയോട്ടിയിൽ സംഭവിച്ചിട്ടുള്ള പൊട്ടലുകളും മറ്റു പരിക്കുകളും അപകടത്തിന്റെ വ്യാപ്തി വച്ച് നോക്കുമ്പോൾ നിസ്സാരമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഞാനിപ്പോൾ ആശുപത്രിയിൽ നിന്നും തിരികെ വീട്ടിലെത്തിയിട്ടുണ്ട്. സംസാരിക്കുവാൻ വിഷമമുണ്ട്, അതുകൊണ്ടാണ് ഫോൺ കോളുകൾക്ക് എനിക്ക് ഉത്തരം പറയാൻ കഴിയാത്തത്.
വാരിയെല്ലുകൾക്കുള്ള ഒടിവ് കാരണം ശാരദയ്ക്ക് പൂർണ വിശ്രമം ആവശ്യമാണ്. ഇൻഫെക്ഷന്റെ ഭീതി നിലവിലുള്ളതിനാൽ സന്ദർശകർക്ക് വിലക്കുമുണ്ട്.
എനിക്ക് സംഭവിച്ച അപകടം ഇത്ര വലുതായിരുന്നിട്ടും ആഘാതം ഇത്ര മാത്രമായി പരിമിതപ്പെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ടു മാത്രമാണ്. മുന്നിലിരുന്നവർക്ക് എയർബാഗിന്റെ പരിരക്ഷയും ലഭിച്ചു.
ഞാൻ മാത്രം മേൽഭാഗത്തെ ബെൽറ്റ് പിന്നിലേക്ക് മാറ്റി, കീഴ് ഭാഗത്തെ ബെൽറ്റ് മാത്രമാണ് ഉപയോഗിച്ചത്. അതുകൊണ്ടാണ് എനിക്കുമാത്രം ഇത്രയധികം പരിക്ക് പറ്റിയത്. ഈ മണ്ടത്തരം ചെയ്തില്ലായിരുന്നെങ്കിൽ ഒരു പോറൽ പോലുമില്ലാതെ ഞാൻ രക്ഷപ്പെട്ടേനെ.

യാത്രക്കാർ ഏത് സീറ്റിൽ ആണെങ്കിലും സീറ്റ് ബെൽറ്റ് നിർബന്ധപൂർവ്വം ധരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. മുൻ സീറ്റിൽ മാത്രമല്ല നടുവിലും പിന്‍ സീറ്റിലും ഉള്ള യാത്രക്കാർ കൃത്യമായും ബെൽറ്റ് ധരിച്ചിരിക്കണം.അതു പോലെ പ്രധാനമാണ് രാത്രികാലത്തെ അനാവശ്യ യാത്ര ഒഴിവാക്കുന്നതും.
അപകടം നടന്ന സ്ഥലത്ത് ഓടിക്കൂടി അടിയന്തിര രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ, അസമയത്തും അടിസ്ഥാന ശുശ്രൂഷ നൽകിയ കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, പരുമല മാർ ഗ്രേഗോരിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെ Dr ശ്രീകുമാറും ടീം അംഗങ്ങളും, അവിടെയുള്ള എല്ലാ സ്പെഷ്യലിസ്റ് വിദഗ്ധരും , ഐസിയുവിൽ സേവനമനുഷ്ടിക്കുന്ന സിസ്റ്റർമാർ , എല്ലാറ്റിനും ചുക്കാൻ പിടിക്കുന്ന റവ. ഫാദർ പൗലോസ്… ഞങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ യത്നിച്ച ഓരോ വ്യക്തിയും ഞങ്ങളുടെ ഓർമകളിൽ ജ്വലിച്ചു നിൽക്കും.
മറ്റു തിരക്കുകൾക്കിടയിലും ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ച ആദരണീയനായ ഗവർണർ, ബഹുമാന്യനായ മുഖ്യമന്ത്രി, അഭിവന്ദ്യ സഭാ തിരുമേനിമാർ , ആരോഗ്യ മന്ത്രി ശ്രീമതി വീണ ജോർജ്, ബഹുമാന്യരായ മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ആശാതോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ,മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം, ജില്ലാ കളക്ടർമാരായ ദിവ്യയും ജയശ്രീയും കൃഷ്ണതേജയുമടക്കം ഉദ്യോഗസ്ഥ സഹപ്രവർത്തകർ, ഞങ്ങളുടെ കുടുംബാംഗങ്ങൾ…
എല്ലാവർക്കും ഹൃദയത്തിൽ നിന്നും നന്ദി.. ആശ്വാസവചനങ്ങളും പ്രോത്സാഹനവും ഞങ്ങൾക്ക് കൂടുതൽ കരുത്തു പകരും.
Dear ones,
Some of you may be aware that I and my family met with an accident near Kayamkulam about 3 weeks ago. Many have offered their support and prayers through text messages, by phone, and in person. Let me first thank you for all your love and words of comfort during this difficult time. There were seven of us in the car, including Sarada and my son. Although most of us were injured, the injuries are not life-threatening. It must be said that the fractures and other injuries to my skull are minor considering the extent of the accident. I am now back home from the hospital. It’s hard to talk, that’s why I can’t answer phone calls. Sarada needs complete rest due to fractured ribs. Visitors have been restricted, due to the fear of infection. Please excuse us for the delay in responding to your calls and inquiries.
Even though our accident was a head-on collision, the impact was limited only because we were wearing seat belts. Those in the front were also protected by airbags. I had moved the top part of the belt to the rear and used only the bottom part of the belt. If I hadn’t done this stupid thing I would have perhaps escaped without a scratch.

From our experience, I can assert that the seat belts saved our lives. Please wear seat belt compulsorily, regardless of the seat you occupy. Passengers in the front seat as well as in the middle and rear seats must be properly belted. It is equally important to avoid unnecessary travel at night.
So many people helped us during our ordeal: the residents who rushed to the scene of the accident and performed emergency rescue operations, the doctors and staff of Kayamkulam Taluk Hospital who provided basic care in time, Dr Sreekumar and team members of Parumala Mar Gregorius Medical Mission Hospital, all the specialists there, the nurses serving in the ICU, Rev. Father Paulose, the energetic Chief executive of the hospital… Every person who contributed to bringing us back to life will remain bright in our memories. Hon’ble Governor, Hon’ble Chief Minister, Honorable spiritual heads, Health Minister Mrs. Veena George, Hon’ble Ministers, Chief Secretary, Additional Chief Secretary Dr. Asha Thomas, Principal Secretary of Health Department Tinku Biswal, expert team members of Medical College, District Collectors Divya, Jayashree, and Krishna Teja and other staff colleagues, our family members…Thank you from the bottom of my heart to all of you… Your words of comfort and encouragement give us the strength that we need to overcome this challenge.

Venu Vasudevan
.സുരക്ഷിതമായിരിക്കുക.താങ്ക് യു വേണു. വേഗം സുഖം പ്രാപിക്കൂ.|മുരളി തുമ്മാരുകുടി

അപകടങ്ങളിൽ നിന്നും പഠിക്കുന്പോൾകേരളത്തിലെ ആഭ്യന്തര സെക്രട്ടറി ആയ ശ്രീ. വേണു ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ബഹുമാനിക്കുന്ന നല്ല സുഹൃത്താണ്.ആഭ്യന്തര സെക്രട്ടറിയായും അതിന് മുൻപ് റെവന്യൂ സെക്രട്ടറി എന്ന നിലയിൽ ദുരന്ത നിവരാണവകുപ്പ് കൈകാര്യം ചെയ്യുന്പോഴുമുള്ള പരിചയമുണ്ട്.
കേരളത്തിലെ സാംസ്‌കാരിക – ടൂറിസം രംഗങ്ങൾക്ക് അദ്ദേഹം നൽകിയ പിന്തുണയാണ് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ ഏറ്റവും വലിയ കാരണം.
ഈ മാസത്തിൽ അദ്ദേഹത്തിനും കുടുംബത്തിനും ഉണ്ടായ അപകടം എന്നെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. അപകടമുണ്ടായത് രാത്രിയിലാണ് എന്നത് പ്രത്യേകം വേദനിപ്പിച്ചിരുന്നു. കാരണം ഈ വിഷയങ്ങൾ നന്നായി അറിയാവുന്ന ആളാണ്, ഞങ്ങൾ സംസാരിക്കുന്ന വിഷയങ്ങളാണ്.
അപകടം നടന്നപ്പോൾ മുതൽ വിവരങ്ങൾ ചുറ്റുമുള്ളവരോട് അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന് സംസാരിക്കാൻ പറ്റിയപ്പോൾ ചെറുതായി സംസാരിച്ചു. ഇപ്പോൾ അദ്ദേഹം പരിക്കുകൾ മാറി സാധാരണ ഗതിയിലേക്ക് വരികയാണ്.
ഇന്നത്തെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്.രാത്രി യാത്ര ചെയ്തതും സീറ്റ് ബെൽറ്റ് ഉപയോഗിച്ചതിൽ ഉണ്ടായ ചെറിയ പിഴവും അപകടത്തിലും പരിക്കിലും കലാശിച്ചത് അദ്ദേഹം മനസിലാക്കുന്നു. അത് സത്യസന്ധമായി പറയുന്നു. മറ്റുള്ളവരോട് പാഠങ്ങൾ പഠിക്കാൻ ആവശ്യപ്പെടുന്നു.
ആയിരം വട്ടം പറഞ്ഞതാണ്, എന്നാലും ഒരിക്കൽ കൂടി പറയാം.രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുക. മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് ധരിക്കുക.സുരക്ഷിതമായിരിക്കുക.
താങ്ക് യു വേണു. വേഗം സുഖം പ്രാപിക്കൂ. അടുത്ത വട്ടം കാണാം.

മുരളി തുമ്മാരുകുടി
Related Posts
മലയാറ്റൂർ മല കയറാൻ ഇനിയും നേതാക്കൾ വരട്ടെ. തീർത്ഥാടകർക്ക് സൗകര്യപ്രദമായ പദ്ധതികൾ വരട്ടെ. തോമാ ശ്ലീഹായെ വിചാരിച്ചെങ്കിലും ആരും അസത്യങ്ങൾ പറയരുത്.
- ...സഞ്ചാരി
- Experience
- Inspiring
- Media Watch
- Santhosh George Kulangara
- Successful People
- അനുഭവം
- അനുമോദനങ്ങൾ!
- ലോക സഞ്ചാരി
Santhosh George Kulangara|A self-made person|Inspiring |An extraordinary person, with different thoughts
- ആനകാര്യം
- ചിരിയും ചിന്തയും
- പറയാതെ വയ്യ
- പൊതു വാർത്തകൾ
- ഫേസ്ബുക്ക് പോസ്റ്റ്
- മലയാളമാധ്യമങ്ങളിൽ
- മാധ്യമ പ്രവര്ത്തനം
- മാധ്യമ പ്രവർത്തകർ
- മാധ്യമ വാർത്തകൾ
- മാധ്യമ വീഥി
- മാധ്യമ സംസ്കാരം
- മാധ്യമങ്ങളുടെ മനോഭാവം
- മാധ്യമലോകം
- വാർത്തകൾക്കപ്പുറം
- വാർത്തയും വീക്ഷണവും
- വാർത്താ വിരുന്ന്
- വാർത്താ വിശേഷങ്ങൾ
- വാർത്താവലോകനം
- സമൂഹ മാധ്യമങ്ങൾ
- സൂപ്പർ സ്റ്റാർ